കുമളിയില്‍ കൊല്ലപ്പെട്ട സാലുവിനെ കനാലില്‍ തള്ളുന്നതിനു മുമ്പ് വെട്ടിപ്പരുക്കേല്‍പിച്ചെന്നു മൊഴി; സംഭവദിവസം അഞ്ചിലേറെ തവണ ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ടെന്നും പ്രതി

ഇന്നലെ ഉച്ചയോടെയാണ് സലിനെ കുമളിക്ക് സമീപമുള്ള ഇറൈച്ചില്‍പാലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. നവംബര്‍ നാലിനാണ് കൊലപാതകം നടന്നതെന്നു പൊലീസ് പറയുന്നു. അന്നു രാത്രിയില്‍ ഇരുവരും താമസിച്ചിരുന്ന ഉത്തമപാളയത്തെ ലോഡ്ജില്‍ നിന്നും കാറില്‍ ഇറൈച്ചില്‍പാലത്ത് എത്തി. സാലുവിനുള്ള ദോഷം മാറുന്നതിന് നാരങ്ങ ഉഴിഞ്ഞ് വെള്ളത്തില്‍ കളയണമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് സലിന്‍ ഇവിടെ എത്തിച്ചത്. ആദ്യ തവണ നാരങ്ങ തലയ്ക്ക് ചുറ്റി വെള്ളത്തിലേക്ക് വലിച്ചെറിഞ്ഞു.
വീണ്ടും ഒരിക്കല്‍ കൂടി ആവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ട ശേഷം അത് ചെയ്യുന്നതിനിടെ സലിന്‍ പിന്നിലൂടെ എത്തി കൈവശമുണ്ടായിരുന്ന കവാത്ത് കത്തി ഉപയോഗിച്ച് സാലുവിന്റെ തലയ്ക്കും കഴുത്തിനും കാലിനും വെട്ടുകയായിരുന്നു. പിന്നീട് നിലത്തു വീണ സാലുവിനെ സംരക്ഷണ ഭിത്തിക്ക് മുകളിലൂടെ ഉയര്‍ത്തി മുല്ലപ്പെരിയാര്‍ കനാലിലേക്ക് തള്ളിയെന്നും സലിന്‍ മൊഴി നല്‍കി. കൊലയ്ക്കുപയോഗിച്ച കവാത്ത് കത്തി സലിന്റെ വീട്ടില്‍ നിന്നും പൊലീസ് കണ്ടെടുത്തു.
സംഭവ ദിവസം അഞ്ചിലേറെ തവണ ഇരുവരും തമ്മില്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായും സലിന്‍ മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. മൃതദേഹം കണ്ടെടുക്കുമ്പോള്‍ മൃതദേഹത്തില്‍ വസ്ത്രങ്ങള്‍ ഉണ്ടായിരുന്നില്ല. സംഭവം നടന്ന സമയത്ത് സാലു നൈറ്റിയാണ് ധരിച്ചിരുന്നതെന്നും ഇതുമൂലമാകാം മൃതദേഹത്തില്‍ അടിവസ്ത്രം ഉള്‍പ്പെടെയുള്ളവ കാണാതിരുന്നുമാണ് പോലീസിന്റെ നിഗമനം.
https://www.facebook.com/Malayalivartha