Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

രാജ്യത്തെ നടുക്കിയ പരവൂര്‍ പുറ്റിങ്ങല്‍ ദേവി ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തം നടന്നിട്ട് ഇന്ന് ഒരു വര്‍ഷം

10 APRIL 2017 10:37 AM IST
മലയാളി വാര്‍ത്ത

ഭീതിയകലാത്ത മനസുമായാണ് പരവൂര്‍ നിവാസികള്‍ ഓരോ ദിവസവും തള്ളിനീക്കുന്നത്. ദൂരെ എവിടെയെങ്കിലും ചെറിയ വെടിയൊച്ച കേട്ടാല്‍ നാട്ടുകാരുടെ ഹൃദയമിടിപ്പ് വര്‍ധിക്കും. അത്രയ്ക്ക് കനത്ത ആഘാതമാണ് പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം പരവൂരിന്റെ മനസിന് ഏല്‍പ്പിച്ചത്. ദുഖം അവര്‍ ഉള്ളിലൊതുക്കുകയാണ്. ദുരന്തവാര്‍ഷികം എത്തുംമുമ്പേ ആയിരുന്നു ഇത്തവണ മീനഭരണി ഉത്സവം. വേദന തിങ്ങുന്ന മനസുമായി ആയിരങ്ങളാണ് ഉത്സവ ദിവസങ്ങളില്‍ ക്ഷേത്രസന്നിധിയില്‍ എത്തിയത്.

ആഘോഷവും ആര്‍ഭാടവും കലാപരിപാടികളും ഒക്കെ പൂര്‍ണമായും ഒഴിവാക്കി ആചാരപരമായ പൂജകളും മറ്റും നടത്തിയാണ് ഇത്തവണ നാട്ടുകാര്‍ മീനഭരണി ആചരിച്ചത്. ചോരപ്പുഴ ഒഴുകിയ പുറ്റിംഗലിന്റെ മണ്ണ് പെയ്തൊഴിഞ്ഞ വേനല്‍ മഴയില്‍ പച്ചപിടിച്ച് കിടക്കുന്നു. തകര്‍ന്നടിഞ്ഞ കമ്പപ്പുരയ്ക്ക് കുറ്റിച്ചെടികള്‍ മേലാപ്പ് ചാര്‍ത്തി വളര്‍ന്നു നില്‍ക്കുന്നു. പുല്‍ക്കൊടികള്‍ക്കിടയില്‍ കാലികള്‍ മേയുന്നു. അന്നം തേടി ചെറുകിളികളും വട്ടമിട്ട് പറക്കുന്നു. ഇതിനിടയിലും തരിപ്പണമായ കമ്പപ്പുരയുടെ കോണ്‍ക്രീറ്റ് ബീമും തുരുമ്പടുത്ത കമ്പികളും തലയുയര്‍ത്തി നില്‍പ്പുണ്ട്-ദുഖഭാരവും പേറി. ഒരുവര്‍ഷത്തിനിടയില്‍ ക്ഷേത്രപരിസരത്ത് കാര്യമായ മാറ്റങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. മുമ്പ് ദിവസവും രാവിലെ അമ്പലം തുറക്കുന്നത് തന്നെ ആചാരവെടി മുഴക്കിയായിരുന്നു. ദുരന്ത പിറ്റേന്ന് മുതല്‍ ഇത് നിലച്ചു. അമ്പലത്തോട് അനുബന്ധിച്ചുള്ള കൊട്ടാരത്തില്‍ മാത്രമാണ് അറ്റകുറ്റപ്പണികള്‍ നടത്തിയത്. പെയിന്റടിച്ച് പുതുമോടിയിലാണ് കൊട്ടാരം. 

കൊട്ടാരത്തോട് അനുബന്ധിച്ച് നീല ടാര്‍പോളിന്‍ കൊണ്ട് നിര്‍മിച്ച ടെന്റ് കാണാം. ദൂരെ നിന്ന് നോക്കിയാല്‍ അകത്ത് ആരെയും കാണാനാകില്ല. അടുത്ത് ചെന്നപ്പോഴാണ് ഇത് പോലീസിന്റെ താത്ക്കാലിക ക്യാമ്പാണെന്ന് മനസിലായത്. ദുരന്തം നടന്ന ദിവസം തുടങ്ങിയ അന്ന് തുടങ്ങിയതാണ് പോലീസ് കാവല്‍. അത് ഇപ്പോഴും തുടരുന്നു. പോലീസുകാരുടെ എണ്ണത്തില്‍ മാത്രം കുറവുണ്ട്. സ്ഫോടനം നടന്ന കമ്പപ്പുര നേരത്തേ പോലീസിന്റെ നിയന്ത്രണത്തിലായിരുന്നു. ഇപ്പോള്‍ നിയന്ത്രണം ഒന്നുമില്ല. എങ്കിലും പലരും അങ്ങോട്ട് പോകാന്‍ മടിക്കുന്നു. എല്ലാവര്‍ക്കും ദൂരെനിന്ന് നോക്കി കാണാനാണ് താത്പര്യം.

സമീപത്തെ പിപിഎസി എന്ന ക്ലബ് ഇപ്പോള്‍ സജീവമാണ്. ദുരന്തത്തില്‍ തകര്‍ന്ന ക്ലബിന്റെ കെട്ടിടം ബന്ധപ്പെട്ടവര്‍ പുതുക്കി പണിതു. തൊട്ടടുത്തുള്ള ഗുരുമന്ദിരവും ഇപ്പോള്‍ പൂര്‍വ സ്ഥിതിയിലാണ്. സ്ഫോടനത്തെ തുടര്‍ന്ന് ക്ഷേത്രപരിസരത്തെ നൂറുകണക്കിന് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയുണ്ടായി. കുറെയൊക്കെ അറ്റകുറ്റപ്പണികള്‍ നടത്തി ശരിയാക്കി. അങ്ങിങ്ങ് തകര്‍ന്ന ചില വീടുകളുടെ മേല്‍ക്കൂരയില്‍ ഇപ്പോഴും ടാര്‍പോളിന്‍ വിരിച്ചിരിക്കയാണ്. ഒരു നാടിന്റെ ഹൃദയതാളമാണ് ഒരു നിമിഷത്തെ സ്ഫോടനത്തില്‍ തകര്‍ന്നുപോയത്. 

110 മനുഷ്യ ജീവനുകളും നമ്മെ വിട്ടകന്നു. അവരുടെ ബന്ധുക്കളുടെയും ആശ്രിതരുടെയും കണ്ണീരൊപ്പാന്‍ ഇപ്പോഴും ആര്‍ക്കുമാകുന്നില്ല. മരിച്ചവരുടെ ആത്മാവിന് നിത്യശാന്തി നേരാന്‍ പ്രാര്‍ഥനയും മറ്റ് ചടങ്ങുകളും പുറ്റിംഗലും പരിസരത്തും ഇന്നും നാളെയുമായി നടക്കും. മരിച്ചവരുടെ ബന്ധുക്കളടക്കം ചടങ്ങില്‍ പങ്കെടുക്കും. സ്‌ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ് ജീവിക്കുന്ന നിരവധി പേരുണ്ട്. അവരുടെ കാര്യമാണ് ഏറെ കഷ്ടം. ആദ്യം ആശുപത്രി ചികിത്സ സര്‍ക്കാര്‍ വഹിച്ചിരുന്നു. ഇപ്പോള്‍ എല്ലാവരും ഇവരെ കൈയൊഴിഞ്ഞിരിക്കയാണ്. തുടര്‍ ചികിത്സയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടുന്ന നിരവധി പേരുണ്ട്. അംഗ വിഹീനരായ ഏതാനും പേരുടെ ദുരവസ്ഥ വിവരണാതീതമാണ്.

കര്‍ണപുടം പൊട്ടി കേഴ്വി ശക്തി പൂര്‍ണമായും നഷ്ടപ്പെട്ടവരുടെ കാര്യവും കഷ്ടംതന്നെ. ചിന്നിച്ചിതറിയ മൃതദേഹങ്ങള്‍ കണ്ട് മാനസികമായി തകര്‍ന്നവരും നാട്ടിലുണ്ട്. ഇപ്പോഴും ഇവര്‍ക്ക് കൗണ്‍സിലിംഗ് നടത്തുന്നുണ്ട്. ഒരു വിദ്യാര്‍ഥിനിയും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. ദുരന്തം ഏല്‍പ്പിച്ച തീരാദുരിതം പേറി ജീവിക്കുന്നവരെ സഹായിക്കാന്‍ മനസുള്ള നിരവധി പേര്‍ നാട്ടിലും മറുനാട്ടിലും ഉണ്ടെന്നുള്ളതാണ് ഏക ആശ്വാസം. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളി സംഘടനകള്‍ സ്വരൂപിച്ച പണം കഴിഞ്ഞ ദിവസം പരവൂരില്‍ നടന്ന ചടങ്ങില്‍ ദുരന്തത്തില്‍ ഇപ്പോഴും ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് കൈമാറുകയുണ്ടായി.

ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി നടക്കുന്ന വെടിക്കെട്ട് പരവൂര്‍ നിവാസികളുടെ വികാരമായിരുന്നു. പതിനായിരങ്ങളാണ് ഇത് കാണാന്‍ ഇവിടേയ്ക്ക് എത്തിയിരുന്നുത്. ഏതായായും ഒരു വെടിയൊച്ചയില്‍ എല്ലാം നിലച്ചു. ഇനി എല്ലാം ശരിയാകാന്‍ എത്രകാലം വേണ്ടിവരുമെന്ന് ആര്‍ക്കും അറിയില്ല. ലോക ശ്രദ്ധപിടിച്ചു പറ്റിയ ഈ ദുരന്തം ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാവരുടെയും ആത്മാര്‍ഥമായ ശ്രമവും നിതാന്ത ജാഗ്രതയുമാണ് ഇനി ആവശ്യമായിട്ടുള്ളത്. അട്ടിമറി സാധ്യത അന്വേഷിച്ചില്ല പരവൂര്‍: വെടിക്കെട്ടപകടം അട്ടിമറിയാണോ എന്നത് അന്വേഷിക്കണമെന്ന ദേവസ്വം ഭരണസമിതിയുടെയും നാട്ടുകാരുടെയും ആവശ്യം ക്രൈംബ്രാഞ്ച് മുഖവിലയ്ക്ക് പോലും എടുത്തില്ല. അട്ടിമറി നടന്നു എന്ന ഉറച്ച നിലപാടിലാണ് ഇപ്പോഴും നാട്ടുകാര്‍. സ്ഫോടനം നടക്കുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പ് അജ്ഞാതനായ ഒരാള്‍ കമ്പപ്പുപരയിലേയ്ക്ക് കയറി പോകുന്നത് കണ്ടതായി ദൃക്സാക്ഷികള്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിട്ടുണ്ട്. 

മാത്രമല്ല വെടിക്കെട്ട് സമയത്ത് അജ്ഞാതരായ സായുധ സംഘത്തിന്റെ സാന്നിധ്യവും ക്ഷേത്ര പരിസരത്ത് ഉണ്ടായിരുന്നു. ഈ സംഘമാണ് പിന്നീട് ക്ഷേത്രകമ്മിറ്റി ഓഫീസില്‍ കയറി അതിക്രമം കാട്ടിയത്. ഇക്കാര്യം ക്രൈംബ്രാഞ്ച് സംഘം സ്ഥിരീകരിക്കുകയും ചെയ്തതാണ്. പ്രതികളെന്ന് സംശയിക്കുന്ന ചിലരെപ്പറ്റി സൂചനകളും ലഭിച്ചു. പക്ഷേ ഇവരെ പിടികൂടാന്‍ ക്രൈംബ്രാഞ്ചിന് കഴിഞ്ഞിട്ടുമില്ല. പിന്നീട് ക്ഷേത്രത്തിന്റെ മൂലസ്ഥാനം തകര്‍ത്തവരെ പിടികൂടാനും അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ഇക്കാര്യത്തില്‍ കാര്യമായ അന്വേഷണവും നടന്നില്ല. ദുരന്തം നടന്നതിന്റെ ആദ്യകഴ്ചകളില്‍ ഇതിന് പിന്നില്‍ വിധ്വംസക ശക്തികളുടെ കരങ്ങളുണ്ടോയെന്ന് സംശയിച്ചുകൂടേ എന്ന് ഹൈക്കോടതി ആരായുകയുണ്ടായി.

കടലും കായലും അടുത്തുകിടക്കുന്ന പ്രദേശം ആയതിനാല്‍ ഇത്തരക്കാര്‍ നുഴഞ്ഞുകയറാന്‍ സാധ്യതയില്ലേയെന്നും കോടതി ചോദിച്ചു. എന്നാല്‍ അതിനുള്ള സാധ്യതകള്‍ അസ്ഥാനത്താണെന്നായിരുന്നു അന്വേഷണ സംഘം കോടതിയെ അറിയിച്ചത്. അട്ടിമറി സാധ്യത ഉണ്ടെങ്കില്‍ അത് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ആരും ഇതുവരെ കോടതിയെ സമീപിക്കാത്തത് എന്താണെന്നാണ് ഉദ്യോഗസ്ഥരുടെ മറുചോദ്യം. മാത്രമല്ല ദുരന്തം അന്വേഷിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ എ.കെ.യാദവ് അധ്യക്ഷനായ കമ്മീഷന്‍ അവരുടെ റിപ്പോര്‍ട്ടില്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത് ഉദ്യോഗസ്ഥ വീഴ്ചയും നിയമലംഘനവുമാണ്. അട്ടിമറി സാധ്യതയെ കുറിച്ച് ഒരു പരാമര്‍ശം പോലും റിപ്പോര്‍ട്ടില്‍ ഇല്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (5 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (5 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (5 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (6 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (6 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (6 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (7 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (8 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (8 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (10 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (11 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (11 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (11 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (11 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (11 hours ago)

Malayali Vartha Recommends