Widgets Magazine
29
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭക്ഷണം കഴിച്ച കുഞ്ഞ് പിന്നീട് അനക്കമില്ലാതെ കിടക്കുന്നുവെന്ന് പറഞ്ഞ് ആശുപത്രിയിൽ എത്തിച്ചു; ജീവനറ്റ കുഞ്ഞിന്റെ കഴുത്തിൽ അസ്വഭാവികമായ പാടുകൾ: കഴക്കൂട്ടത്ത് ദുരൂഹ നിലയിൽ മരിച്ച നാല് വയസുകാരന്‍റെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം; കഴുത്തിനേറ്റ മുറിവാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്: അമ്മയും സുഹൃത്തും കസ്റ്റഡിയിൽ...


എസ്ഐടിയെ ഹൈക്കോടതി വിമർശിച്ചതിന് പിന്നാലെ, ശബരിമല സ്വർണകൊള്ള കേസില്‍ മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാർ അറസ്‌റ്റിൽ: സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് കീഴടങ്ങാൻ നിർദ്ദേശിച്ചുവെന്ന് വിജയകുമാർ; കോടതിയില്‍ നല്‍കിയ മുൻകുർ ജാമ്യപേക്ഷ പിൻവലിച്ചു...


സെലന്‍സ്കിയുടെ കരുത്തറിഞ്ഞു... റഷ്യ-യുക്രൈൻ യുദ്ധം ഉടൻ അവസാനിക്കാന്‍ സാധ്യത, പുടിനുമായി ഫോണിൽ സംസാരിച്ച് ട്രംപ്, ഫലപ്രദമായ ചർച്ചയെന്ന് സെലൻസ്കി, ലോകം കാത്തിരിക്കുന്നത് ആ ശുഭ വാര്‍ത്തക്കായി


ശ്രീലങ്കക്കെതിരെ തുടരെ നാലാം ടി20യിലും വിജയം സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍....  


കുളത്തിന്‍റെ മധ്യ ഭാഗത്തായി കമഴ്ന്ന് കിടക്കുന്ന നിലയിൽ സുഹാന്‍റെ മൃതദേഹം: സുഹാന്‍റേത് മുങ്ങിമരണമാണെന്നും ശരീരത്തിൽ സംശയകരമായ മുറിവുകളോ ചതവുകളോ ഇല്ലെന്നുമാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്; കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നുമുള്ള ആവശ്യവുമായി നാട്ടുകാര്‍: ആറു വയസുകാരൻ സുഹാന്‍റെ മൃതദേഹം ഖബറടക്കി...

സിവില്‍ സര്‍വീസ് മോഹിച്ചു അവസാനം എത്തിച്ചേരുന്നത്

20 JUNE 2017 01:26 PM IST
മലയാളി വാര്‍ത്ത

More Stories...

ഭാര്യവീട്ടിൽ നിന്നും കഴുത്തു മുറിച്ച് വനത്തിലേക്ക് ഓടി; മധ്യവയസ്ക്കന്റെ മൃതദേഹം ഉൾവനത്തിൽ നിന്നും കണ്ടെത്തി; കഴുത്തു മുറിക്കാൻ കാരണം കുടുംബ പ്രശ്നം

ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നെസ് സംസ്ഥാനതല ജനകീയ ക്യാമ്പയിന്‍; പ്രചാരണ റാലിയുടെ സമാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

സത്രം-പുല്‍മേട് വഴി യാത്ര ചെയ്യുന്ന തീര്‍ത്ഥാടകര്‍ക്ക് ബയോടോയ്ലെറ്റ് ഉള്‍പ്പെടെ കൂടുതല്‍ ടോയ്ലെറ്റ് സൗകര്യങ്ങളൊരുക്കും; തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ ജലലഭ്യതയും ഉറപ്പ് വരുത്തും ; രുക്കങ്ങള്‍ വിലയിരുത്തുന്നതിനായി വനം മന്ത്രി എ.കെ ശശീന്ദ്രൻ

അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രത്തെ തെളിവധിഷ്ഠിത ആയുര്‍വേദത്തിന്റെ ആഗോള കേന്ദ്രമാക്കും: മന്ത്രി വീണാ ജോര്‍ജ്

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം; നാലാം പതിപ്പ് 2026 ജനുവരി‍ 7 മുതല്‍ 13 വരെയുള്ള ദിവസങ്ങളിൽ സംഘടിപ്പിക്കുമെന്ന് സ്‌പീക്കർ എ എൻ ഷംസീർ

ഭാരതത്തിന്റെ പ്രഥമ പൗരനാകാന്‍ നരേന്ദ്ര മോഡി ഇറക്കിയ രാംനാഥ് കോവിന്ദിനെ പറ്റിയുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. കഷ്ടതനിറഞ്ഞ ബാല്യത്തിനൊടുവില്‍ സമൂഹത്തിന്റെ ഉന്നത പദവിയിലേക്കെത്തിയ അപൂര്‍വം നേതാക്കളില്‍ ഒരാളാണ് രാംനാഥ് കോവിന്ദ്. 

1945 ഒക്ടോബര്‍ ഒന്നിന് കാണ്‍പൂരിലെ ദേഹാതിലാണു ജനിച്ചത്. പിന്നോക്ക സമുദായമായ കോലിയിലായിരുന്നു ജനനം. കഷ്ടത നിറഞ്ഞതായിരുന്നു ബാല്യം. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം കൊമേഴ്‌സില്‍ ബിരുദവും കാണ്‍പൂര്‍ സര്‍വകലാശാലയില്‍ നിന്നു നിയമ പഠനവും പൂര്‍ത്തിയാക്കി. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ പയറ്റിത്തെളിഞ്ഞ കോവിന്ദ് സിവില്‍ സര്‍വീസ് പരീക്ഷകള്‍ക്കായി ഡല്‍ഹിയിലെത്തി. രണ്ടു തവണ എഴുതിയെങ്കിലും എന്‍ട്രന്‍സ് പരീക്ഷ കടക്കാനായില്ല. മൂന്നാംവട്ടം ജയിച്ചെങ്കിലും സിവില്‍ സര്‍വീസ് വേണ്ടെന്നു വച്ചു. 1977 മുതല്‍ 1979 വരെ ഡല്‍ഹി ഹൈക്കോടതിയില്‍ അഭിഭാഷകനായി പ്രവര്‍ത്തിച്ചു.

1980 മുതല്‍ 1993 വരെ സുപ്രീംകോടതിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ സ്റ്റാന്‍ഡിങ് കോണ്‍സലായിരുന്നു. ഡല്‍ഹി ഹൈക്കോടതിയിലും സുപ്രീംകോടതിയിലുമായി 13 വര്‍ഷം അഭിഭാഷകനായിരുന്നു.

1998 മുതല്‍ 2002 വരെ ബിജെപി ദളിത് മോര്‍ച്ചയുടെ അധ്യക്ഷനായിരുന്നു. ഏറെനാള്‍ പാര്‍ട്ടി വക്താവായും പ്രവര്‍ത്തിച്ചു. അഖിലേന്ത്യാ കോലി സമാജം പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്നു. 1994 ഏപ്രിലിലാണ് രാജ്യസഭയിലേയ്ക്കു തെരഞ്ഞെടുക്കപ്പെട്ടത്. തുടര്‍ച്ചയായി രണ്ടു വട്ടം 2006 മാര്‍ച്ച് വരെ എംപിയായി. എംപിയായിരിക്കെ നിരവധി സമിതികളില്‍ അംഗമായി. പട്ടികജാതി, പട്ടിക വര്‍ഗ വികസന പാര്‍ലമെന്ററി സമിതിയിലും സാമൂഹിക നീതി ശാക്തീകരണ സമിതിയിലും നീതി-നിയമ സമിതിയിലും സജീവ സാന്നിധ്യമായി. 

1997 ല്‍ പിന്നോക്കക്കാരായ ജീവനക്കാരെ പ്രതികൂലമായി ബാധിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിയമനത്തിനെതിരെ പ്രക്ഷോഭം നടത്തി ശ്രദ്ധേയനായി.

എതിര്‍പ്പിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കുകയായിരുന്നു. 2002 ഒക്ടോബറില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഐക്യരാഷ്ട്ര സഭയിലെത്തി . പൊതുസഭയില്‍ പ്രസംഗിക്കുകയും ചെയ്തു. എംപിയെന്ന നിലയില്‍ കോവിന്ദ് തായ്‌ലന്റ്, നേപ്പാള്‍, പാകിസ്താന്‍, സിംഗപ്പൂര്‍ , ജര്‍മനി, സ്വീറ്റ് സര്‍ലാന്‍ഡ്, ഫ്രാന്‍സ് , ബ്രിട്ടന്‍, യുഎസ് എ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. 

2015 ഓഗസ്റ്റ് എട്ടിനാണ് ബീഹാര്‍ ഗവര്‍ണറായി ചുമതലയേറ്റത്. ബീഹാര്‍ ഗവര്‍ണറായതിനുശേഷം നടന്ന ആദ്യ പൊതു പരിപാടിയില്‍ കോവിന്ദ് നടത്തിയ പ്രസംഗം ശ്രദ്ധേയമായിരുന്നു. ദളിതരും പിന്നോക്കക്കാരും വിദ്യാഭ്യാസത്തിന്റെയും വോട്ടവകാശത്തിന്റെയും ശരിയായ മൂല്യം മനസ്സിലാക്കാതെ അവരുടെ വിധി മാറില്ലെന്നായിരുന്നു കോവിന്ദിന്റെ പ്രസംഗം. ഈ രണ്ട് അവകാശങ്ങളും ശരിയായി ഉപയോഗിക്കാത്തതാണു രാജ്യത്തെ ദളിതര്‍ നേരിടുന്ന സകല പ്രശ്‌നങ്ങള്‍ക്കും അടിസ്ഥാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബീഹാറിന്റെ 36-മത് ഗവര്‍ണറായി കോവിന്ദിനെ നിയമിച്ചത് മുഖ്യമന്ത്രി നിതീഷ് കുമാര്‍ അടക്കമുള്ള പ്രമുഖര്‍ സ്വാഗതം ചെയ്തിരുന്നു. വിദ്യാഭ്യാസ മേഖലയിലും കോവിന്ദിന്റെ സംഭാവനകള്‍ പതിഞ്ഞു. ലഖ്‌നൗവിലെ ഡോ. ബിആര്‍ അംബേദ്കര്‍ സര്‍വകലാശാലയിലെ ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് അംഗമായിരിക്കേണ്ട ഒട്ടേറെ പരിഷ്‌ക്കാരങ്ങള്‍ നടപ്പാക്കാന്‍ അദ്ദേഹത്തിനായി. കല്‍ക്കട്ട ഐഐഎമ്മിലെ പിന്നാക്ക വിഭാഗം പ്രതിനിധിയുമായിരുന്നു. എംപിയുടെ പദ്ധതി പ്രകാരം പിന്നോക്ക മേഖലകളില്‍ അടിസ്ഥാന വിദ്യാഭ്യാസത്തിന്റെ വികസനത്തിനായി സ്‌കൂളുകള്‍ നിര്‍മ്മിക്കാനും കോവിന്ദ് മുന്‍കൈയെടുത്തു.

തിരക്കേറിയ അഭിഭാഷക ജീവിതത്തിനിടയിലും പട്ടിക ജാതി പട്ടിക വര്‍ഗക്കാരായ വനിതകള്‍ക്കും നിര്‍ധനര്‍ക്കും സൗജന്യ നിയമ സഹായം നല്‍കാന്‍ ഡല്‍ഹിയില്‍ സൗജന്യ നിയമ സഹായ സൊസൈറ്റി സ്ഥാപിക്കാന്‍ മുന്‍കൈയ്യെടുത്തു. 1974 ലായിരുന്നു വിവാഹം. സവിതായാണു കോവിന്ദന്റെ ഭാര്യ. ഇവര്‍ക്കു രണ്ടു കുട്ടികളുണ്ട്. 

ബിജെപിയില്‍ ചേരുംമുമ്പ് 1977 ല്‍ അന്നത്തെ പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ജോലി ചെയ്യാനും കോവിന്ദനായി. 2012 ലെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോവിന്ദന്റെ ദളിത് സ്വാധീനം ബിജെപിക്ക് ഏറെ ഗുണം ചെയ്തിരുന്നു. ദളിത് മേഖലകളില്‍ ബിജെപിയുടെ പ്രധാന പ്രചാരണ ആയുധവും കോവിന്ദനായിരുന്നു. മായാവതിയുടെ ദളിത് രാഷ്ട്രീയത്തിനു ബിജെപിയുടെ മറുപടിയും അദ്ദേഹമായിരുന്നു . ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ദളിത് വോട്ടുകള്‍ പിടിക്കാനാണു കോവിന്ദനെ ഗവര്‍ണറായിക്കിയതെന്ന് എതിരാളികള്‍ നേരത്തെ തന്നെ ആരോപിച്ചിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യവീട്ടിൽ നിന്നും കഴുത്തു മുറിച്ച് വനത്തിലേക്ക് ഓടി; മധ്യവയസ്ക്കന്റെ മൃതദേഹം ഉൾവനത്തിൽ നിന്നും കണ്ടെത്തി; കഴുത്തു മുറിക്കാൻ കാരണം കുടുംബ പ്രശ്നം  (2 hours ago)

ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നെസ് സംസ്ഥാനതല ജനകീയ ക്യാമ്പയിന്‍; പ്രചാരണ റാലിയുടെ സമാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും  (2 hours ago)

പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്ററും, ഫിറ കുവൈറ്റും സംയുക്തമായി രണ്ടാമതും സൗജന്യ ലീഗൽ ക്ലിനിക്‌ സംഘടിപ്പിച്ചു...  (2 hours ago)

മത്തി ഡിസംബർ 28 ന് കൊച്ചിയിൽ തുടക്കം കുറിച്ചു!!  (2 hours ago)

സത്രം-പുല്‍മേട് വഴി യാത്ര ചെയ്യുന്ന തീര്‍ത്ഥാടകര്‍ക്ക് ബയോടോയ്ലെറ്റ് ഉള്‍പ്പെടെ കൂടുതല്‍ ടോയ്ലെറ്റ് സൗകര്യങ്ങളൊരുക്കും; തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ ജലലഭ്യതയും ഉറപ്പ് വരുത്തും ; രുക്കങ്ങള്‍ വിലയിരുത്തു  (2 hours ago)

2,500ലധികം വിദ്യാർഥികൾക്ക് ആദരവുമായി സൈലം അവാർഡ്സ്...  (2 hours ago)

അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രത്തെ തെളിവധിഷ്ഠിത ആയുര്‍വേദത്തിന്റെ ആഗോള കേന്ദ്രമാക്കും: മന്ത്രി വീണാ ജോര്‍ജ്  (3 hours ago)

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം; നാലാം പതിപ്പ് 2026 ജനുവരി‍ 7 മുതല്‍ 13 വരെയുള്ള ദിവസങ്ങളിൽ സംഘടിപ്പിക്കുമെന്ന് സ്‌പീക്കർ എ എൻ ഷംസീർ  (3 hours ago)

ഭക്ഷണം കഴിച്ച കുഞ്ഞ് പിന്നീട് അനക്കമില്ലാതെ കിടക്കുന്നുവെന്ന് പറഞ്ഞ് ആശുപത്രിയിൽ എത്തിച്ചു; ജീവനറ്റ കുഞ്ഞിന്റെ കഴുത്തിൽ അസ്വഭാവികമായ പാടുകൾ: കഴക്കൂട്ടത്ത് ദുരൂഹ നിലയിൽ മരിച്ച നാല് വയസുകാരന്‍റെ മരണം കൊ  (3 hours ago)

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല; പ്രത്യേക ജാഗ്രത നിർദേശം പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

എസ്ഐടിയെ ഹൈക്കോടതി വിമർശിച്ചതിന് പിന്നാലെ, ശബരിമല സ്വർണകൊള്ള കേസില്‍ മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാർ അറസ്‌റ്റിൽ: സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് കീഴടങ്ങാൻ നിർദ്ദേശിച്ചുവെന്ന് വിജയകുമാർ; കോടതിയ  (3 hours ago)

അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രം ആയുര്‍വേദ രംഗത്തെ ചരിത്രപരമായ നാഴികക്കല്ലാണ്; തെളിവധിഷ്ഠിത ആയുര്‍വേദത്തിന്റെ ആഗോള കേന്ദ്രമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്  (3 hours ago)

ആദിവാസി-ദളിത് കോളനികളിൽ അധിവസിക്കുന്നവരുടെ പ്രശ്നങ്ങൾ നേരിട്ടു മനസ്സിലാക്കും; അവ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും; രമേശ് ചെന്നിത്തല ഈ വർഷവും പുതുവത്സരം ആദിവാസികൾക്കൊപ്പം ആഘോഷിക്കും  (4 hours ago)

തോല്‍വിയെ കുറിച്ചാണ് പഠിക്കേണ്ടത്; തോറ്റിട്ടില്ലെന്നു കരുതി ഇരിക്കരുത്; തോറ്റ് തൊപ്പിയിട്ട് ഇരിക്കുമ്പോഴും പരിഹസിക്കുന്നതിലാണ് മുഖ്യമന്ത്രിക്ക് ഇപ്പോഴും താല്‍പര്യമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (4 hours ago)

തൊഴിലാളികൾക്ക് കാലാനുസൃതമായ വേതനം ഉറപ്പാക്കാൻ സർക്കാർ എല്ലാ നടപടികളും സ്വീകരിക്കും; സ്വകാര്യ ആശുപത്രി മേഖലയിലെ ജീവനക്കാരുടെ മിനിമം വേതനം പരിഷ്‌കരിക്കുന്നതിനുള്ള കരട് വിജ്ഞാപനം ഒരു മാസത്തിനുള്ളിൽ പുറ  (4 hours ago)

Malayali Vartha Recommends