ദിലീപ് വിഷയത്തിൽ ഹരിശ്രീ അശോകന് പറയാനുള്ളത്..

ദിലീപ് വിഷയത്തിൽ ദിലീപിന്റെ സുഹൃത്തും പ്രമുഖ നടനുമായ ഹരിശ്രീ അശോകന്‍ രംഗത്തെത്തിയിരിക്കുകയാണ്. അദ്ദേഹം ദിലീപിനെക്കാണാൻ ജയിലിൽ എത്തിയിരുന്നു. ജയിലിൽ ആകെ കിട്ടിയ 15 മിനിറ്റിൽ ഇരുവരും പൊട്ടിക്കരഞ്ഞു.
'എനിക്കൊന്നുമറിയില്ല അശോകേട്ടാ' എന്നും പറഞ്ഞ് ദിലീപ് പൊട്ടിക്കരഞ്ഞു. പിന്നീട് നിറകണ്ണുകളുമായി മുഖത്തോട് മുഖം നോക്കി നിന്നു. ഗള്‍ഫില്‍ ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിൽ ഹരിശ്രീ അശോകൻ പറയുന്നതിങ്ങനെ;
ദിലീപ് വിഷയത്തില്‍ മാധ്യമങ്ങള്‍ക്ക് കച്ചവടമാണ്. അന്തിമ വിധി വരുന്നതിന് മുന്‍പ് ദിലീപിനെ ശിക്ഷിക്കരുത്. ജനങ്ങള്‍ ദിലീപിനെതിരാണെന്ന് പറയുന്നത് തെറ്റാണ്. സ്ത്രീകള്‍ ദുഖത്തോടെയും ഉത്കണ്ഠയോടെയുമാണ് ദിലീപനെക്കുറിച്ച് ചോദിക്കുന്നത്. കേസിനെക്കുറിച്ച് എനിക്കൊന്നുമറിയില്ല.
ദിലീപിനെതിരെ ഗൂഢാലോചനയുണ്ടോ എന്നുമറിയില്ല. അവസരം കിട്ടിയാല്‍ ഞാൻ ജയിലില്‍ ചെന്നു ദിലീപിനെ കാണും. റണ്‍വേ സിനിമയില്‍ മാത്രമാണ് ദിലീപിനെ ജയില്‍ വേഷത്തില്‍ കണ്ടിട്ടുള്ളു. ശരിക്കും അത്തരം വേഷത്തില്‍ കണ്ടപ്പോള്‍ വേദന തോന്നി.
ജനങ്ങളുടെ സ്വീകാര്യത കലയ്ക്കാണ് നല്ല സിനിമയാണെങ്കില്‍ ദിലീപിന്റെ ചിത്രം കാണുന്നതിനായി ആളുകള്‍ തീയേറ്ററിലെത്തും. ദിലീപിന്റെ സിനിമ പ്രദര്‍ശിപ്പിക്കുന്ന തീയേറ്റര്‍ കത്തിക്കണമെന്ന പ്രസ്ഥാവന ഇറക്കുന്നവരെ ചലച്ചിത്ര അക്കാദമിയുടെ അംഗമായിരുത്തുന്നതാണ് അത്ഭുതം.
https://www.facebook.com/Malayalivartha






















