ചിറയിൻകീഴിൽ സുധീറിന് നേരെയുണ്ടായത് മൃഗീയമര്‍ദനം; കുപ്രസിദ്ധ ഗുണ്ടയെ സഹായിച്ച നാലുപേരും പിടിയിൽ

ഒരിക്കലും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ദുഃസ്വപ്‌നം പോലെയാണ് കഴിഞ്ഞ 13 സുധീറിന്. ജീവിക്കാനായി സുധീര്‍ എല്ലുമുറിയെ പണിയെടുക്കും, വണ്ടി ഓടിക്കും, പാചകത്തിനു സഹായിയായി പോകും, ചെറിയ കട നടത്തുന്നുമുണ്ട്. അങ്ങനെ നേരുള്ള എല്ലാ ജോലിയും സുധീര്‍ ചെയ്യും. എന്നാലിപ്പോൾ സുധീറിന് നേരേ നില്‍ക്കാനാകുന്നില്ല, അരയ്ക്കു മുകളിലോട്ട് തല്ലും ചവിട്ടും ഏല്‍ക്കാത്ത ഇടമില്ല... എണീറ്റുനില്‍ക്കുമ്പോള്‍ ഭൂമി തലകീഴായി മറിയുന്നതു പോലെ.
പാചകത്തിനു പോയിമടങ്ങിവരുന്ന വഴിയാണ് മൃഗീയമര്‍ദനത്തിന് സുധീര്‍ ഇരയാകുന്നത്. കഴിഞ്ഞതൊന്നും ഓര്‍ക്കാന്‍ സുധീര്‍ ഇഷ്ടപ്പെടുന്നില്ല. െബെക്കില്‍ വീട്ടിലേക്കു മടങ്ങുംവഴിയാണ് മുടപുരം ജങ്ഷനില്‍ അപകടകരമായ രീതിയില്‍ മറ്റൊരു െബെക്കില്‍ രണ്ടുപേര്‍ അഭ്യാസം കാണിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്.
െബെക്ക് ഒതുക്കാന്‍ തുടങ്ങിയപ്പോഴേക്കും ഇടിക്കാന്‍ വന്നു. കാര്യം ചോദിച്ചപ്പോള്‍ െബെക്ക് നിര്‍ത്തി ഇറങ്ങി വന്ന അനന്തു മുഖത്തടിച്ചു. തടയുന്നതിനു മുമ്പേ െബെക്കിനു മുകളിലേക്കു തള്ളിയിട്ട് മുഷ്ടി ചുരുട്ടി പൊതിരെ ഇടിച്ചു. കണ്ണിനും മുഖത്തും മാറിമാറി ഇടിക്കുകയായിരുന്നു. തലയ്ക്കു തുടരെ ഇടികിട്ടി. ഒരുവിധത്തില്‍ എണീറ്റുനില്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ ശ്രീക്കുട്ടനും മര്‍ദിച്ചു. ഇതിനിടെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചവരെ തള്ളിമാറ്റി വീണ്ടും മര്‍ദനം തുടര്‍ന്നു. സ്ഥലത്തെ കുപ്രസിദ്ധ ഗുണ്ടകളാണെന്നു പറഞ്ഞതിനാല്‍ പേടിച്ചാണ് പരാതി കൊടുക്കാതിരുന്നത്.

പിന്നീട് സംഭവം വിവാദമായതോടെ ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ക്ക് പ്രതികളുടെ ബന്ധുക്കളെത്തിയിരുന്നു. പിന്നീട് പോലീസ് വിളിപ്പിച്ച് മൊഴി രേഖപ്പെടുത്തുകയായിരുന്നു. സുധീറിനെ മര്‍ദ്ദിച്ച കേസില്‍ മുഖ്യപ്രതി അനന്തുവിനെ പോലീസ് പിടികൂടുന്നത് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പാലോടിനടുത്തുള്ള വനമേഖലയില്‍നിന്നാണെന്നാണ് സൂചന. മുടപുരം സംഭവത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായതോടെ ഒളിവില്‍ പോയതായിരുന്നു ഇയാള്‍. പാലോട്ട് ഇയാളെ കൊണ്ടുപോയ സുഹൃത്തുക്കളും സഹായം ചെയ്തവരുമാണ് ഇപ്പോള്‍ കസ്റ്റഡിയിലായിരിക്കുന്നത്.

കൃത്യത്തില്‍ പങ്കെടുത്ത രണ്ടാം പ്രതി ശ്രീജിത്തിനായി പോലീസ് തെരച്ചില്‍ തുടരുകയാണ്. സുധീറിനെ ആദ്യം പ്രവേശിപ്പിച്ച ആശുപത്രിയില്‍നിന്ന് അറിയിപ്പ് പോയിരുന്നെങ്കിലും പരാതി പോലീസ് കാര്യമാക്കിയില്ല. ചിറയിന്‍കീഴ് പോലീസ് സ്‌റ്റേഷനില്‍ നല്‍കിയെങ്കിലും തുടരന്വേഷണം നടന്നില്ല. തുടര്‍ന്നു വാദിയും പ്രതികളും ഒത്തുതീര്‍പ്പിലെത്തിയെന്നറിയിച്ചതിനെത്തുടര്‍ന്നു കേസന്വേഷണം അവസാനിപ്പിക്കുകയായിരുന്നു.
അനന്തുവിന്റെയും കൂട്ടാളികളുടെയും മൊെബെല്‍ ഫോണ്‍ പിന്തുടര്‍ന്നാണ് പോലീസ് വലയിലാക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ പാലോടിനടുത്തുള്ള വനാതിര്‍ത്തിയില്‍ ഉള്‍പ്പെട്ട ഗ്രാമമായ ചെല്ലഞ്ചിയില്‍നിന്നാണ് അനന്തുവിനെ പിടികൂടുന്നത്. ദൃശ്യങ്ങളിലൂടെ അനന്തുവിനെ തിരിച്ചറിഞ്ഞ പോലീസ് അന്വേഷണം തുടങ്ങിയപ്പോഴേക്കും ഇയാളുെടെ മൊെബെല്‍ സ്വച്ച് ഓഫ് ചെയ്തിരുന്നു. അനന്തുവുമായി അടുപ്പമുള്ളവരെ ചുറ്റിയായി അന്വേഷണം. ഇതില്‍ സുഹൃത്തുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയപ്പോള്‍ ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഇവരെ ഒരു ക്വാളിസ് വാനില്‍ കണ്ടതായി വിവരം കിട്ടി. ഈ ക്വാളിസ് ഉടമയെ തിരിച്ചറിഞ്ഞതോടെ പോലീസിന് പിടിവള്ളിയായി.
ഇവരുടെ ടവര്‍ ലൊക്കഷന്‍ പാലോടെന്ന് കണ്ടെത്തിയതാണ് അന്വേഷണത്തില്‍ വഴിത്തിരിവാകുന്നത്. അനന്തുവിന്റ ഒപ്പം ക്വാളിസില്‍ കണ്ടവരെ ചുറ്റിയുള്ള അന്വേഷണമാണ് പോലീസിനെ പ്രതികൂടാന്‍ സഹായിച്ചത്. ക്വാളിസിന്റെ ഡ്രൈവറെ ചോദ്യം ചെയ്തപ്പോള്‍ ഇവര്‍ അനന്ദുവിനെ പാലോടിനടുത്തുള്ള ചെല്ലഞ്ചിയില്‍ എത്തിച്ചു എന്നു സമ്മതിച്ചു. ഇയാളെ പാലോടെത്തിച്ചെങ്കിലും പക്ഷേ എവിടെയാണ് അനന്ദു എന്നതിനെ പറ്റി രൂപമുണ്ടായില്ല. പിന്നീട് പല സംഘങ്ങളായി തിരിഞ്ഞ് ഓരോ സ്ഥലവും അരിച്ചു പെറുക്കിയാണ് ഒളിവുസ്ഥലത്തുനിന്ന് അനന്ദുവിനെ പോലീസ് പൊക്കുന്നത്. ഇയാളെ ആറ്റിങ്ങല്‍ സി.ഐ. ഓഫീസിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഇയാളുടെ മൊഴി അനുസരിച്ച് ഒളിവില്‍ പോകാന്‍ സഹായിച്ചവരേയും പിടികൂടി.
ഇവരെല്ലാം മുടപുരം പരിസരത്തു താമസിക്കുന്നവരാണ്. അക്രമമുണ്ടായ സ്ഥലത്തിനടുത്തുള്ള അനന്ദു രണ്ടു ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നും പോലീസ് അറിയിച്ചു. ഇതിലൊന്ന് ഒരു പോലീസുകാരന്റെ വീട്ടില്‍ കയറി ആക്രമിച്ചതാണ്. പ്രൈവറ്റ് ബസ് ആക്രമിച്ച് തകര്‍ത്ത കേസാണ് മറ്റൊന്ന്. ഇതില്‍ രണ്ടിലും ജാമ്യം നേടിയാണ് ഇയാള്‍ വിദേശത്തേയ്ക്ക് കടന്നത്. കണ്ണില്‍ ചോരയില്ലാത്ത ക്രൂരതയില്‍ ബിഹാറിനെപ്പോലും നാണിപ്പിച്ച ചിറയിന്‍കീഴ് സംഭവത്തില്‍ ഗുണ്ട അറസ്റ്റില്‍.
മുടപുരം എസ്.എന്‍. ജങ്ഷനില്‍ പട്ടാപ്പകല്‍ നടന്ന ഗുണ്ടാവിളയാട്ടത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ െവെറലായതോടെയാണ് കുപ്രസിദ്ധഗുണ്ട അനന്തു, രക്ഷപ്പെടാന്‍ സഹായിച്ച ഷിനോജി, വിഷ്ണു, സുധീഷ്, പ്രദീപ് എന്നിവര്‍ അറസ്റ്റിലായത്. രണ്ടാംപ്രതി ശ്രീക്കുട്ടനായി അന്വേഷണം തുടരുന്നു.
https://www.facebook.com/Malayalivartha




















