ബ്രാഹ്മണമേധാവിത്തത്തിനൊപ്പം നിന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മീഷണറെ തള്ളി ബോർഡ് യോഗം

ബ്രാഹ്മണമേധാവിത്തത്തിനൊപ്പം നിന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മീഷണർ രാമരാജ പ്രേമപ്രസാദിനെ ബോർഡ് യോഗം തള്ളിക്കളഞ്ഞു. കമ്മ്യൂണിസ്റ്റ് സർക്കാരിനു കീഴിലുള്ള കോൺഗ്രസ് ബോർഡിലെ സംഘപരിവാറുകാരായ ഉദ്യോഗസ്ഥരെ ഇനിയും നിലനിർത്തിയാൽ ബോർഡിന്റെ സത് പേര് കളങ്കപ്പെടുമെന്നാണ് പൊതുജനങ്ങൾ പറയുന്നത്.
അതേ സമയം രാമരാജ പ്രേമപ്രസാദിനെ കമീഷണർ സ്ഥാനത്ത് നിന്നും നീക്കണമെന്ന് സർക്കാർ കരുതുന്നു. നിയമ സെക്രട്ടറി ദേവസ്വം കമ്മീഷണറെ രൂക്ഷമായ ഭാഷയിലാണ് വിമർശിക്കുന്നത്. വിരമിച്ച ജില്ലാ ജഡ്ജിയാണ് പ്രസാദ്. ഉമ്മൻ ചാണ്ടിയുടെ കാലത്ത് അദ്ദേഹം നിയമ സെക്രട്ടറിയായിരുന്നു. വിരമിച്ചപ്പോൾ മന്ത്രി ശിവകമാറും ചെന്നിത്തലയും ചേർന്ന് അദ്ദേഹത്തെ ദേവസ്വം കമ്മീഷണറാക്കി. ഉമ്മൻ ചാണ്ടിക്ക് നിയമനത്തിൽ എതിർപ്പുണ്ടായിരുന്നു. എന്നാൽ ക്രൈസ്തവനായ അദ്ദേഹത്തിന് ദേവസ്വത്തിന്റെ കാര്യത്തിൽ ഇടപെടാൻ പരിമിതിയുണ്ടായിരുന്നു.
ചെട്ടികുളങ്ങര ക്ഷേത്രത്തിലെ അബ്രാഹ്മണ ശാന്തി എസ്.സുധി കുമാറിന്റെ നിയമനത്തെയാണ് കമ്മീഷണർ എതിർത്തത്. ക്ഷേത്രം തന്ത്രിയുടെ ഭീഷണി കത്ത് ഉപയോഗിച്ചായിരുന്നു അദ്ദേഹം സുധി കുമാർ എന്ന അബ്രാഹ്മണ ശാന്തിയെ ജോലിയിൽ നിന്നും പിരിച്ചുവിട്ടത്. അബ്രാഹ്മണൻ പൂജിച്ചാൽ ദേവി കോപിക്കും എന്നാണ് തന്ത്രിദേവസ്വം കമ്മീഷണർക്ക് എഴുതി നൽകിയത്. ഇക്കാര്യം ശിരസാവഹിച്ച കമ്മീഷണർ സുധികുമാറിന്റെ നിയമനം റദ്ദാക്കി.

അവസാന നിമിഷം വരെ സുധി കുമാറിനെ ജോലിക്കെടുക്കാൻ കഴിയില്ലെന്ന നിലപാടാണ് കമ്മീഷണർ സ്വീകരിച്ചത്. ഇതിനെതിരെ ബോർഡ് യോഗത്തിൽ വിമർശനം ഉണ്ടായെങ്കിലും കമ്മീഷണർ തന്റെ നിലപാടിൽ ഉറച്ചു നിന്നു. ദേവസ്വങ്ങളിൽ അഞ്ഞൂറോളം അബ്രാഹ്മണർ ശാന്തിമാരായി ജോലി ചെയ്യുന്നുണ്ട്.
ഇവിടങ്ങളിൽ തന്ത്രിമാർ എതിർത്താൽ ദേവസ്വം ബോർഡ് വെട്ടിലാകും. ചെട്ടികുളങ്ങര സംഭവം ഇത്തരമൊരു കീഴ്വഴക്കത്തിന് കാരണമാകരുതെന്നും ബോർഡിന്റെ മനസിലുണ്ടായിരുന്നു.
https://www.facebook.com/Malayalivartha





















