ഷൂട്ടിംഗിനായി ഇറങ്ങിത്തിരിക്കും മുമ്പ് ആദ്യ വിലക്ക്; പഴയതുപോലെ ഇനി അടിച്ചുപൊളിക്കാനാവില്ല...

അന്യചിത്രങ്ങളിൽ ബിഗ് ബഡ്ജറ്റ് ചിത്രങ്ങളിലെ ഗാന രംഗങ്ങളിലെ ഷൂട്ടിംഗ് എപ്പോഴും വിദേശത്തു തന്നെയായിരിക്കും. ഇത് പതിയെ പതിയെ മലയാള സിനിമയിലും ചേക്കേറി. ഇപ്പോൾ വിദേശത്തു ചിത്രീകരിക്കാത്ത ഒരു പാട്ട് സീൻ എങ്കിലും മലയാള സിനിമയിൽ കാണാതിരിക്കില്ല. പലപ്പോഴും അഞ്ച് മിനിറ്റ് ഗാനചിത്രീകരണത്തിന് വിദേശത്തു പോകുന്നത് പല ചുറ്റികളികൾക്കും വേണ്ടിയാണെന്നുള്ളത് പരസ്യമായ രഹസ്യമാണ്.
മലയാളത്തിൽ സാറ്റലൈറ്റ് മൂല്യത്തിൽ മോഹൻലാലിനും മമ്മൂട്ടിക്കും തൊട്ടുപിന്നിലാണ് ദിലീപിന്റെ സ്ഥാനം. ദിലീപിന്റെ ബിഗ് ബഡ്ജറ്റ് ചിത്രങ്ങളിലെ ഗാനരംഗങ്ങൾ പലപ്പോഴും വിദേശത്ത് തന്നെയാണ് ചിത്രീകരിക്കുന്നത്. എന്നാൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് ജയിലിലായത് മുതൽ ദിലീപിൻറെ ചിത്രങ്ങളുടെ ഭാവി തുലാസിലാണ്. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം കമ്മാര സംഭവത്തിന്റെ ഷൂട്ടിങ് പാതിവഴിയിലാണ്. തേനിയിൽ നടന്ന ചിത്രീകരണം ഇടയ്ക്കു വച്ചു നിർത്തിയാണു ദിലീപ് അന്വേഷണവുമായി സഹകരിച്ചിരുന്നത്. രണ്ടാം ഷെഡ്യൂൾ തിരുവനന്തപുരത്തു ആരംഭിക്കാനിരിക്കേയാണു അറസ്റ്റ്.
ഡിജിപി ലോക്‌നാഥ് ബഹ്റ പൂജ ചടങ്ങിൽ പങ്കെടുത്തു വിവാദമായ ദിലീപ് നായകനാകുന്ന പ്രഫ.ഡിങ്കൻ എന്ന സിനിമ ഛായാഗ്രാഹകൻ രാമചന്ദ്രബാബുവിന്റെ ആദ്യ സംവിധാന സംരഭമാണ്. 85 ദിവസങ്ങൾക്ക് ശേഷം നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യത്തിലിറങ്ങിയ നടന്‍ ദിലീപ് തന്റെ പാസ്‌പോര്‍ട്ട് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. അതുകൊണ്ടു താരത്തിന് ഇനി പഴയതുപോലെ വിദേശത്ത് അടിച്ചുപൊളിക്കാനാവില്ല.
ജാമ്യവ്യവസ്ഥയുടെ ഭാഗമായാണ് ദിലീപ് പാസ്‌പോര്‍ട്ട് കോടതിയില്‍ ഹാജരാക്കിയത്. ഏഴു ദിവസത്തിനുള്ളില്‍ പാസ്‌പോര്‍ട്ട് ഹാജരാക്കണമെന്നായിരുന്നു ജാമ്യവ്യവസ്ഥയിലുണ്ടായിരുന്നത്. പാസ്സ്‌പോർട്ട് ഹാജരാക്കിയതുകൊണ്ടുതന്നെ താരത്തിന് ഇനി വിദേശത്ത് ചിത്രീകരണത്തിന് പോകാൻ കഴിയില്ല. ലയൺ, ട്വന്റി ട്വന്റി, ക്രിസ്ത്യൻ ബ്രദർസ്, റൺവേ തുടങ്ങി പല ചിത്രങ്ങളുടെ ഗാന രംഗങ്ങളും വിദേശത്ത് തന്നെയായിരുന്നു. ദിലീപിന്റെ ഭാവി തുലാസിലുള്ള ചിത്രങ്ങൾ എല്ലാം തന്നെ ബിഗ് ബജറ്റ് ചിത്രങ്ങളാണ്. കര്‍ശന ഉപാധികളോടെയാണ് താരത്തിന് ജാമ്യം അനുവദിച്ചത്. അന്വേഷണം അവസാനഘട്ടത്തിലെത്തിയ സാഹചര്യത്തിലാണ് ജാമ്യം അനുവദിച്ചത്. ഗൂഢാലോചനക്കേസ് ആയതിനാല്‍ ഇനി ജയിലില്‍ തുടരേണ്ടതില്ലെന്നും കോടതി അറിയിച്ചു.
1. പാസ്‌പോര്‍ട്ട് മജിസ്‌ട്രേട്ട് കോടതിയില്‍ സമര്‍പ്പിക്കണം.
2. ഒരു ലക്ഷം രൂപ കോടതിയില്‍ കെട്ടിവയ്ക്കണം.
3. രണ്ട് ആള്‍ ജാമ്യവും നല്‍കണം.
4. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്.
5. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം.
ജസ്റ്റിസ് സുനില്‍ തോമസാണ് വിധി പറഞ്ഞത്. അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടെന്ന് കോടതി നിരീക്ഷിച്ചു. അന്വേഷണം അവസാന ഘട്ടത്തിലാണെന്ന വാദവും കോടതി അംഗീകരിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha























