ദിലീപ് ആരെയാണ് പേടിക്കുന്നത്... ആയുധ ധാരികളായ തണ്ടര്‍ ഫോഴ്‌സിനോടൊപ്പം ദിലീപ് കറങ്ങി നടക്കുന്നത് നാട്ടുകാരുടെ മനസമാധാനം നഷ്ടപ്പെടുന്നു

നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ ദിലീപിന് സുരക്ഷയൊരുക്കാന്‍ ഏര്‍പ്പാടാക്കിയ തണ്ടര്‍ഫോഴ്‌സ് വന്‍ വിവാദത്തിലേക്ക്. തോക്കുധാരികളാണ് ദിലീപിനൊപ്പം സുരക്ഷയൊരുക്കുന്നത് എന്നത് കൊണ്ട് തന്നെ വിവാദം കടുക്കുന്നു. സൈറണ്‍ ഇട്ട് ചീറിപായാവുന്ന വണ്ടിയാണ് ഉപയോഗിക്കുന്നു. ഇതു രണ്ടും ചട്ടലംഘനമാണ്. നടിയെ ആക്രമിച്ച കേസിലെ പ്രതിയാണ് ദിലീപ്. കര്‍ശന ജാമ്യ വ്യവസ്ഥകളുമായാണ് ജാമ്യത്തില്‍ ഇറങ്ങിയത്. ഇത്തരമൊരു പ്രതി തോക്കുധാരികള്‍ക്കൊപ്പം സഞ്ചരിക്കുന്നത് നിയമ വിരുദ്ധമാണെന്നാണ് അഭിപ്രായം. ദിലീപിനെതിരെ പൊലീസിന് പുതിയ തെളിവുകള്‍ കിട്ടിയതായും സൂചനയുണ്ട്. കുറ്റപത്രം നല്‍കാനും ഒരുങ്ങുന്നു. ഇതിനിടെയില്‍ പ്രതി തോക്കുധാരികള്‍ക്കൊപ്പം നടക്കുന്നത് അന്വേഷണത്തെ പോലും സ്വാധീനിക്കാന്‍ പോന്നതാണ്. സ്വകാര്യ സെക്യൂരിറ്റിയുടെ വിഷയം കോടതിയെ അറിയിക്കുന്നതും പൊലീസിന്റെ പരിഗണനയിലുണ്ട്.
അതേസമയം ആരെയാണ് ദിലീപ് ഭയക്കുന്നതെന്നാണ് ആരാധകരുടെ ചോദ്യം. കാരണം ദിലീപിനെ കാണാന്‍ ഇടിക്കുന്നത് അവരാണ്. മലയാളിയും നാവികസേനാ മുന്‍ ഓഫീസറുമായ അനില്‍ നായരാണ് തണ്ടര്‍ഫോഴ്‌സിന്റെ ഉടമ. നാലുവര്‍ഷമായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ ഓഫീസുകളുമുണ്ട്. റിട്ട. ഐ.പി.എസ്. ഉദ്യോഗസ്ഥന്‍ പി.എ. വല്‍സനാണ് കേരളത്തിലെ ചുമതല. മൂന്ന് കൊല്ലമായി ഈ ഗ്രൂപ്പ് കേരളത്തില്‍ സജീവമാണ്. എന്നാല്‍ ദിലീപിന്റെ സുരക്ഷ ഏറ്റെടുത്തതോടെയാണ് വിവാദം തുടങ്ങുന്നത്. നടിയെ ആക്രമിച്ച കേസിലെ പ്രതിയാണ് ദിലീപ്. ഇത്തരത്തിലൊരാള്‍ക്ക് എന്തിന് ഈ സ്വകാര്യ ഗ്രൂപ്പ് സുരക്ഷ നല്‍കുന്നുവെന്നതാണ് ഉയരുന്ന ചോദ്യം. ഗോവ ആസ്ഥാനമായിപ്രവര്‍ത്തിക്കുന്ന തണ്ടര്‍ ഫോഴ്‌സ് എന്ന ഏജന്‍സിയിലെ മൂന്നുപേരാവും ദിലീപിന് സുരക്ഷയൊരുക്കുക.
ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ദിലീപ് സ്വന്തം സുരക്ഷയ്ക്കു വേണ്ടിയാണ് സ്വകാര്യ സുരക്ഷാ ഏജന്‍സിയുടെ സഹായം തേടിയത്. ദിലീപിനെ ആരെങ്കിലും കയ്യേറ്റം ചെയ്താല്‍ തടയുകയാണ് സുരക്ഷാഭടന്മാരുടെ ജോലി. മൂന്നു പേരെ ഇരുപത്തിനാലു മണിക്കൂറും സുരക്ഷയ്ക്കായി നിയോഗിച്ചു. മൂന്നു പേര്‍ക്കുമായി അരലക്ഷം രൂപയാണ് വേതനം നല്‍കേണ്ടത്. ദിലീപിനെ ആരെങ്കിലും ഉപദ്രവിച്ചാല്‍ പ്രതിരോധിക്കുക. കയ്യോടെ പിടികൂടി പൊലീസിന് കൈമാറുക. ഈ ദൗത്യമാണ് ഇവര്‍ ചെയ്യേണ്ടത്. തണ്ടര്‍ഫോഴ്‌സ് എന്ന പേരില്‍ പതിനൊന്നു സംസ്ഥാനങ്ങളില്‍ ഈ ഏജന്‍സി പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തില്‍ നൂറു പേര്‍ ജീവനക്കാരാണ്. കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് കോഴിക്കോട് മുന്‍ കമ്മിഷണറായിരുന്ന പി.എ.വല്‍സനാണ്. കഴിഞ്ഞ മാര്‍ച്ചില്‍ ജോലിയില്‍ നിന്ന് വിരമിച്ച ശേഷം തണ്ടര്‍ഫോഴ്‌സിന്റെ കേരളത്തിലെ പ്രവര്‍ത്തനം ഏകോപിപ്പിച്ചിരുന്നു. മാവോയിസ്റ്റുകളെ തിരയാനിറങ്ങുന്ന തണ്ടര്‍ബോള്‍ട്ടിന്റെ അതേയൂണിഫോമാണ് തണ്ടര്‍ഫോഴ്‌സിന്റേതും.
ഇന്നലെയാണ് ദിലീപിനെതേടി ഈ സംഘം വീട്ടിലെത്തിയത്. നാല് സുരക്ഷാവാഹനങ്ങളുടെയും സുരക്ഷാസേനയുടെയും അകമ്പടിയോടെ രണ്ട് ആഡംബര സുരക്ഷാകാറുകള്‍ നഗരത്തിലൂടെ സൈറണ്‍മുഴക്കി കുതിച്ചുപാഞ്ഞത് ഏവരെയും ഞെട്ടിച്ചു. വാര്‍ത്ത പരന്നതോടെ പൊലീസും അങ്കലാപ്പിലായി. സുരക്ഷാവീഴ്ച സംഭവിച്ചോയെന്നറിയാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ജാകരൂകരായി. പിന്നീടാണ് തണ്ടര്‍ഫോഴ്‌സാണ് ഇതിന് പിന്നിലെന്ന് വ്യക്തമായത്. ഇങ്ങനെ സൈറണ്‍ മുഴക്കി ചീറിപായാനുള്ള അവകാശം സ്വകാര്യ ഏജന്‍സികള്‍ക്കില്ല. പൊലീസിന് മാത്രമേ ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കാന്‍ കഴിയൂ. ഈ സാഹചര്യത്തില്‍ സൈറണ്‍ മുഴക്കി ചീറിപാഞ്ഞത് നിയമ വിരുദ്ധമാണ്. ഇതില്‍ പൊലീസ് കരുതലോടെ നടപടിയെടുത്തില്ലെന്ന വിവാദവുമുണ്ട്.
കഴിഞ്ഞദിവസം രാവിലെ 11 പേരടങ്ങിയ സംഘം ദിലീപിന്റെ ആലുവയിലെ കൊട്ടാരക്കടവിലെ വീട്ടിലെത്തി. ആലുവയിലെ ഒരുകടയില്‍നിന്ന് 37,000 രൂപയുടെ നിലവിളക്കും ഇവര്‍ ദിലീപിന് നല്‍കാനായി വാങ്ങിയിരുന്നു. മൂന്നുകാറുകളിലായെത്തിയ സംഘത്തെ പൊലീസിന് ആദ്യം മനസ്സിലായില്ല. വിശദമായ അന്വേഷണത്തിലാണ് സ്വകാര്യ സുരക്ഷാ ഏജന്‍സിയാണെന്ന കാര്യം പൊലീസ് അറിയുന്നത്. ഇവരുടെ വരവുസംബന്ധിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. തണ്ടര്‍ഫോഴ്‌സെന്ന് എഴുതിയ വാഹനത്തില്‍ കേരളത്തിനു പുറത്തുനിന്നുള്ള ചിലര്‍ ആലുവയില്‍ ആയുധങ്ങളുമായെത്തിയെന്ന വിവരവും പൊലീസിന് ലഭിച്ചു. ഇതോടെ പരിശോന തുടങ്ങി. ഇതിനിടെയാണ് കൊട്ടാരക്കരയില്‍ വച്ച് വാഹനം തടഞ്ഞത്. പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയോടെയായിരുന്നു ഇത്.
കൊട്ടാരക്കരയില്‍വെച്ച് വാഹനം കസ്റ്റഡിയിലെടുത്തു. പരിശോധനയുമായി സഹകരിക്കാന്‍ തയ്യാറാകാതിരുന്ന സംഘം പട്രോളിങ് ടീം എസ്.ഐ.യെ തടയാന്‍ ശ്രമിച്ചു. തുടര്‍ന്ന് കൊട്ടാരക്കര സ്‌റ്റേഷന്‍ എസ്.ഐ.യും സിഐയും സ്ഥലത്തെത്തിയെങ്കിലും വഴങ്ങിയില്ല. ഏറെനേരത്തെ തര്‍ക്കത്തിനുശേഷമാണ് പൊലീസിനൊപ്പം സ്‌റ്റേഷനിലേക്കുപോയത്. രേഖകള്‍ പരിശോധിച്ചശേഷം ഇവരെ പിന്നീട് വിട്ടയച്ചു.തണ്ടര്‍ഫോഴ്‌സ് ഏരിയ മാനേജര്‍ സജി ജോസിന്റെ നേതൃത്വത്തില്‍ പത്തു സുരക്ഷാ ജീവനക്കാരാണു വാഹനങ്ങളിലുണ്ടായിരുന്നത്. കേരളത്തില്‍ നാലു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഏജന്‍സിക്കു തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓഫിസുകളുണ്ട്. വിവാദത്തെ തുടര്‍ന്ന് തണ്ടര്‍ ഫോഴ്‌സിന്റെ തൃശൂര്‍ ഓഫിസില്‍ സ്‌പെഷല്‍ ബ്രാഞ്ച് പരിശോധന നടത്തി. അയ്യന്തോള്‍ തേഞ്ചിത്തുകാവ് ക്ഷേത്രത്തിനോടു ചേര്‍ന്നുള്ള ഓഫിസിലാണു പരിശോധന നടത്തിയത്. ജനമധ്യത്തില്‍ ദിലീപ് ആക്രമിക്കപ്പെടാതിരിക്കാന്‍ മുന്‍കരുതല്‍ എന്ന നിലയിലാണു പ്രത്യേക സേനയെ നിയോഗിച്ചിരിക്കുന്നതെന്നാണു തണ്ടര്‍ ഫോഴ്‌സ് പൊലീസിനു നല്‍കിയ വിശദീകരണം.
സനാംഗങ്ങളായ മൂന്നുപേര്‍ എപ്പോഴും ദിലീപിനൊപ്പം ഉണ്ടാവും. ചാലക്കുടിയിലെ ഡി സിനിമാസിനും തണ്ടര്‍ ഫോഴ്‌സിന്റെ സംരക്ഷണം ഏര്‍പെടുത്തിയിട്ടുണ്ട്. ഇതിന്റെ രേഖകള്‍ പൊലീസ് കണ്ടെത്തി. എന്നാല്‍, ദിലീപിനു സുരക്ഷയനുവദിച്ച രേഖകള്‍ ഗോവയിലാണെന്നാണിവര്‍ പൊലീസിനോടു പറഞ്ഞത്. ബോളിവുഡിലും മറ്റും സിനിമാ താരങ്ങള്‍ക്കു സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരുണ്ടെങ്കിലും കേരളത്തില്‍ ആദ്യമായാണ് ഇത്തരമൊരു സംഘം എത്തുന്നത്. സ്വകാര്യവ്യക്തികളുടെയും വ്യവസായികളുടെയും സിനിമാതാരങ്ങളുടെയും സുരക്ഷ ഏറ്റെടുക്കുന്ന തണ്ടര്‍ഫോഴ്‌സ് ലൈസന്‍സോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പൊലീസ് പറയുന്നു. ദിലീപിന്റെ സുരക്ഷ ഏറ്റെടുക്കുന്നതിന്റെ കരാറൊപ്പിടാനാണ് ഇവരെത്തിയതെന്ന് പൊലീസ് പറഞ്ഞു.
ദിലീപിന് സുരക്ഷയൊരുക്കാന്‍ സ്വകാര്യ ഏജന്‍സിയെ നിയോഗിച്ച കാര്യം പൊലീസ് അറിഞ്ഞിരുന്നില്ല. ഇതാണ് പ്രശ്‌നമുണ്ടാക്കിയതെന്ന് ആലുവ റൂറല്‍ എസ്പി. എ.വി. ജോര്‍ജ് പറഞ്ഞു. ദിലീപ് സുരക്ഷയ്ക്കായി സ്വകാര്യ ഏജന്‍സിയെ സമീപിച്ചതില്‍ ജാമ്യവ്യവസ്ഥയുടെ ലംഘനമുണ്ടോയെന്ന് പരിശോധിക്കുമെന്ന് എറണാകുളം റൂറല്‍ എസ്പി. എ.വി. ജോര്‍ജ് പറഞ്ഞു. സുരക്ഷാഭീഷണിയുണ്ടെന്ന് ദിലീപ് പൊലീസിനെ അറിയിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ആയുധങ്ങളോടെയുള്ള സുരക്ഷയാണോയെന്ന കാര്യവും പരിശോധിക്കും.
https://www.facebook.com/Malayalivartha























