Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നതിൽ റെയിൽവേപരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു..72 മണിക്കൂർ മുൻപ് ക്യാൻസൽ ചെയ്യുന്നവർക്ക് പരമാവധി റീഫണ്ട്..


പിണറായിക്ക് നേരെ വിരൽ ചൂണ്ടി രാഹുൽ! വിരട്ടാൻ നോക്കണ്ട, കീഴടങ്ങില്ല; ഗണേഷിന് സംരക്ഷണം, എനിക്ക് ജയിൽ! തെളിവുകൾ പുറത്തുവിടാൻ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പ് നൽകി..സംഘർഷം ലോകമെമ്പാടും ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകും.. വലിയ ഊർജ്ജ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്..


പേർഷ്യൻ ഉൾക്കടലിലാകെ മൈനുകൾ വിതയ്ക്കും..കരയിലൂടെ ആക്രമണം നടത്തിയാൽ അതിന് മറുപടി കടലിലായിരിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ്.. വലിയൊരു വിപത്തായിരിക്കും വരാൻ പോകുന്നത്..


മകനോടൊപ്പം കുറച്ചുനാൾ കഴിയാൻ കൊതിച്ചെത്തിയ ഉമ്മ; പ്രളയത്തിൽ പൊലിഞ്ഞത് വലിയൊരു കുടുംബത്തിന്റെ സ്വപ്നങ്ങൾ...

ദിലീപ് ആരെയാണ് പേടിക്കുന്നത്... ആയുധ ധാരികളായ തണ്ടര്‍ ഫോഴ്‌സിനോടൊപ്പം ദിലീപ് കറങ്ങി നടക്കുന്നത് നാട്ടുകാരുടെ മനസമാധാനം നഷ്ടപ്പെടുന്നു

22 OCTOBER 2017 08:56 AM IST
മലയാളി വാര്‍ത്ത

More Stories...

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്

വി.ഡി. സതീശന്റെ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു

ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ എന്നിവയുടെ സഹകരണത്തോടെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്ലാസ്റ്റിക്, ഫ്ലെക്സ് തുടങ്ങിയ പരിസ്ഥിതിക്ക് ദോഷകരമായ വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കി

റിപ്പോർട്ടർ ചാനലിന്‍റെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ച് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ.

"സ്ഥിരം പരാജയപ്പെടുന്ന ആളെന്ന് ചിലർ പറയുന്നത് കേൾക്കുമ്പോൾ വലിയ വിഷമം തോന്നാറുണ്ട്. പക്ഷേ, ആ തോൽവികൾക്ക് ഞാൻ ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല...വേദിയിൽ വിതുമ്പി

നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ ദിലീപിന് സുരക്ഷയൊരുക്കാന്‍ ഏര്‍പ്പാടാക്കിയ തണ്ടര്‍ഫോഴ്‌സ് വന്‍ വിവാദത്തിലേക്ക്. തോക്കുധാരികളാണ് ദിലീപിനൊപ്പം സുരക്ഷയൊരുക്കുന്നത് എന്നത് കൊണ്ട് തന്നെ വിവാദം കടുക്കുന്നു. സൈറണ്‍ ഇട്ട് ചീറിപായാവുന്ന വണ്ടിയാണ് ഉപയോഗിക്കുന്നു. ഇതു രണ്ടും ചട്ടലംഘനമാണ്. നടിയെ ആക്രമിച്ച കേസിലെ പ്രതിയാണ് ദിലീപ്. കര്‍ശന ജാമ്യ വ്യവസ്ഥകളുമായാണ് ജാമ്യത്തില്‍ ഇറങ്ങിയത്. ഇത്തരമൊരു പ്രതി തോക്കുധാരികള്‍ക്കൊപ്പം സഞ്ചരിക്കുന്നത് നിയമ വിരുദ്ധമാണെന്നാണ് അഭിപ്രായം. ദിലീപിനെതിരെ പൊലീസിന് പുതിയ തെളിവുകള്‍ കിട്ടിയതായും സൂചനയുണ്ട്. കുറ്റപത്രം നല്‍കാനും ഒരുങ്ങുന്നു. ഇതിനിടെയില്‍ പ്രതി തോക്കുധാരികള്‍ക്കൊപ്പം നടക്കുന്നത് അന്വേഷണത്തെ പോലും സ്വാധീനിക്കാന്‍ പോന്നതാണ്. സ്വകാര്യ സെക്യൂരിറ്റിയുടെ വിഷയം കോടതിയെ അറിയിക്കുന്നതും പൊലീസിന്റെ പരിഗണനയിലുണ്ട്.

അതേസമയം ആരെയാണ് ദിലീപ് ഭയക്കുന്നതെന്നാണ് ആരാധകരുടെ ചോദ്യം. കാരണം ദിലീപിനെ കാണാന്‍ ഇടിക്കുന്നത് അവരാണ്. മലയാളിയും നാവികസേനാ മുന്‍ ഓഫീസറുമായ അനില്‍ നായരാണ് തണ്ടര്‍ഫോഴ്‌സിന്റെ ഉടമ. നാലുവര്‍ഷമായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ ഓഫീസുകളുമുണ്ട്. റിട്ട. ഐ.പി.എസ്. ഉദ്യോഗസ്ഥന്‍ പി.എ. വല്‍സനാണ് കേരളത്തിലെ ചുമതല. മൂന്ന് കൊല്ലമായി ഈ ഗ്രൂപ്പ് കേരളത്തില്‍ സജീവമാണ്. എന്നാല്‍ ദിലീപിന്റെ സുരക്ഷ ഏറ്റെടുത്തതോടെയാണ് വിവാദം തുടങ്ങുന്നത്. നടിയെ ആക്രമിച്ച കേസിലെ പ്രതിയാണ് ദിലീപ്. ഇത്തരത്തിലൊരാള്‍ക്ക് എന്തിന് ഈ സ്വകാര്യ ഗ്രൂപ്പ് സുരക്ഷ നല്‍കുന്നുവെന്നതാണ് ഉയരുന്ന ചോദ്യം. ഗോവ ആസ്ഥാനമായിപ്രവര്‍ത്തിക്കുന്ന തണ്ടര്‍ ഫോഴ്‌സ് എന്ന ഏജന്‍സിയിലെ മൂന്നുപേരാവും ദിലീപിന് സുരക്ഷയൊരുക്കുക.

ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ദിലീപ് സ്വന്തം സുരക്ഷയ്ക്കു വേണ്ടിയാണ് സ്വകാര്യ സുരക്ഷാ ഏജന്‍സിയുടെ സഹായം തേടിയത്. ദിലീപിനെ ആരെങ്കിലും കയ്യേറ്റം ചെയ്താല്‍ തടയുകയാണ് സുരക്ഷാഭടന്മാരുടെ ജോലി. മൂന്നു പേരെ ഇരുപത്തിനാലു മണിക്കൂറും സുരക്ഷയ്ക്കായി നിയോഗിച്ചു. മൂന്നു പേര്‍ക്കുമായി അരലക്ഷം രൂപയാണ് വേതനം നല്‍കേണ്ടത്. ദിലീപിനെ ആരെങ്കിലും ഉപദ്രവിച്ചാല്‍ പ്രതിരോധിക്കുക. കയ്യോടെ പിടികൂടി പൊലീസിന് കൈമാറുക. ഈ ദൗത്യമാണ് ഇവര്‍ ചെയ്യേണ്ടത്. തണ്ടര്‍ഫോഴ്‌സ് എന്ന പേരില്‍ പതിനൊന്നു സംസ്ഥാനങ്ങളില്‍ ഈ ഏജന്‍സി പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തില്‍ നൂറു പേര്‍ ജീവനക്കാരാണ്. കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് കോഴിക്കോട് മുന്‍ കമ്മിഷണറായിരുന്ന പി.എ.വല്‍സനാണ്. കഴിഞ്ഞ മാര്‍ച്ചില്‍ ജോലിയില്‍ നിന്ന് വിരമിച്ച ശേഷം തണ്ടര്‍ഫോഴ്‌സിന്റെ കേരളത്തിലെ പ്രവര്‍ത്തനം ഏകോപിപ്പിച്ചിരുന്നു. മാവോയിസ്റ്റുകളെ തിരയാനിറങ്ങുന്ന തണ്ടര്‍ബോള്‍ട്ടിന്റെ അതേയൂണിഫോമാണ് തണ്ടര്‍ഫോഴ്‌സിന്റേതും.

ഇന്നലെയാണ് ദിലീപിനെതേടി ഈ സംഘം വീട്ടിലെത്തിയത്. നാല് സുരക്ഷാവാഹനങ്ങളുടെയും സുരക്ഷാസേനയുടെയും അകമ്പടിയോടെ രണ്ട് ആഡംബര സുരക്ഷാകാറുകള്‍ നഗരത്തിലൂടെ സൈറണ്‍മുഴക്കി കുതിച്ചുപാഞ്ഞത് ഏവരെയും ഞെട്ടിച്ചു. വാര്‍ത്ത പരന്നതോടെ പൊലീസും അങ്കലാപ്പിലായി. സുരക്ഷാവീഴ്ച സംഭവിച്ചോയെന്നറിയാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ജാകരൂകരായി. പിന്നീടാണ് തണ്ടര്‍ഫോഴ്‌സാണ് ഇതിന് പിന്നിലെന്ന് വ്യക്തമായത്. ഇങ്ങനെ സൈറണ്‍ മുഴക്കി ചീറിപായാനുള്ള അവകാശം സ്വകാര്യ ഏജന്‍സികള്‍ക്കില്ല. പൊലീസിന് മാത്രമേ ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കാന്‍ കഴിയൂ. ഈ സാഹചര്യത്തില്‍ സൈറണ്‍ മുഴക്കി ചീറിപാഞ്ഞത് നിയമ വിരുദ്ധമാണ്. ഇതില്‍ പൊലീസ് കരുതലോടെ നടപടിയെടുത്തില്ലെന്ന വിവാദവുമുണ്ട്.

കഴിഞ്ഞദിവസം രാവിലെ 11 പേരടങ്ങിയ സംഘം ദിലീപിന്റെ ആലുവയിലെ കൊട്ടാരക്കടവിലെ വീട്ടിലെത്തി. ആലുവയിലെ ഒരുകടയില്‍നിന്ന് 37,000 രൂപയുടെ നിലവിളക്കും ഇവര്‍ ദിലീപിന് നല്‍കാനായി വാങ്ങിയിരുന്നു. മൂന്നുകാറുകളിലായെത്തിയ സംഘത്തെ പൊലീസിന് ആദ്യം മനസ്സിലായില്ല. വിശദമായ അന്വേഷണത്തിലാണ് സ്വകാര്യ സുരക്ഷാ ഏജന്‍സിയാണെന്ന കാര്യം പൊലീസ് അറിയുന്നത്. ഇവരുടെ വരവുസംബന്ധിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. തണ്ടര്‍ഫോഴ്‌സെന്ന് എഴുതിയ വാഹനത്തില്‍ കേരളത്തിനു പുറത്തുനിന്നുള്ള ചിലര്‍ ആലുവയില്‍ ആയുധങ്ങളുമായെത്തിയെന്ന വിവരവും പൊലീസിന് ലഭിച്ചു. ഇതോടെ പരിശോന തുടങ്ങി. ഇതിനിടെയാണ് കൊട്ടാരക്കരയില്‍ വച്ച് വാഹനം തടഞ്ഞത്. പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയോടെയായിരുന്നു ഇത്.

കൊട്ടാരക്കരയില്‍വെച്ച് വാഹനം കസ്റ്റഡിയിലെടുത്തു. പരിശോധനയുമായി സഹകരിക്കാന്‍ തയ്യാറാകാതിരുന്ന സംഘം പട്രോളിങ് ടീം എസ്.ഐ.യെ തടയാന്‍ ശ്രമിച്ചു. തുടര്‍ന്ന് കൊട്ടാരക്കര സ്‌റ്റേഷന്‍ എസ്.ഐ.യും സിഐയും സ്ഥലത്തെത്തിയെങ്കിലും വഴങ്ങിയില്ല. ഏറെനേരത്തെ തര്‍ക്കത്തിനുശേഷമാണ് പൊലീസിനൊപ്പം സ്‌റ്റേഷനിലേക്കുപോയത്. രേഖകള്‍ പരിശോധിച്ചശേഷം ഇവരെ പിന്നീട് വിട്ടയച്ചു.തണ്ടര്‍ഫോഴ്‌സ് ഏരിയ മാനേജര്‍ സജി ജോസിന്റെ നേതൃത്വത്തില്‍ പത്തു സുരക്ഷാ ജീവനക്കാരാണു വാഹനങ്ങളിലുണ്ടായിരുന്നത്. കേരളത്തില്‍ നാലു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഏജന്‍സിക്കു തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓഫിസുകളുണ്ട്. വിവാദത്തെ തുടര്‍ന്ന് തണ്ടര്‍ ഫോഴ്‌സിന്റെ തൃശൂര്‍ ഓഫിസില്‍ സ്‌പെഷല്‍ ബ്രാഞ്ച് പരിശോധന നടത്തി. അയ്യന്തോള്‍ തേഞ്ചിത്തുകാവ് ക്ഷേത്രത്തിനോടു ചേര്‍ന്നുള്ള ഓഫിസിലാണു പരിശോധന നടത്തിയത്. ജനമധ്യത്തില്‍ ദിലീപ് ആക്രമിക്കപ്പെടാതിരിക്കാന്‍ മുന്‍കരുതല്‍ എന്ന നിലയിലാണു പ്രത്യേക സേനയെ നിയോഗിച്ചിരിക്കുന്നതെന്നാണു തണ്ടര്‍ ഫോഴ്‌സ് പൊലീസിനു നല്‍കിയ വിശദീകരണം.

സനാംഗങ്ങളായ മൂന്നുപേര്‍ എപ്പോഴും ദിലീപിനൊപ്പം ഉണ്ടാവും. ചാലക്കുടിയിലെ ഡി സിനിമാസിനും തണ്ടര്‍ ഫോഴ്‌സിന്റെ സംരക്ഷണം ഏര്‍പെടുത്തിയിട്ടുണ്ട്. ഇതിന്റെ രേഖകള്‍ പൊലീസ് കണ്ടെത്തി. എന്നാല്‍, ദിലീപിനു സുരക്ഷയനുവദിച്ച രേഖകള്‍ ഗോവയിലാണെന്നാണിവര്‍ പൊലീസിനോടു പറഞ്ഞത്. ബോളിവുഡിലും മറ്റും സിനിമാ താരങ്ങള്‍ക്കു സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരുണ്ടെങ്കിലും കേരളത്തില്‍ ആദ്യമായാണ് ഇത്തരമൊരു സംഘം എത്തുന്നത്. സ്വകാര്യവ്യക്തികളുടെയും വ്യവസായികളുടെയും സിനിമാതാരങ്ങളുടെയും സുരക്ഷ ഏറ്റെടുക്കുന്ന തണ്ടര്‍ഫോഴ്‌സ് ലൈസന്‍സോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പൊലീസ് പറയുന്നു. ദിലീപിന്റെ സുരക്ഷ ഏറ്റെടുക്കുന്നതിന്റെ കരാറൊപ്പിടാനാണ് ഇവരെത്തിയതെന്ന് പൊലീസ് പറഞ്ഞു.

ദിലീപിന് സുരക്ഷയൊരുക്കാന്‍ സ്വകാര്യ ഏജന്‍സിയെ നിയോഗിച്ച കാര്യം പൊലീസ് അറിഞ്ഞിരുന്നില്ല. ഇതാണ് പ്രശ്‌നമുണ്ടാക്കിയതെന്ന് ആലുവ റൂറല്‍ എസ്പി. എ.വി. ജോര്‍ജ് പറഞ്ഞു. ദിലീപ് സുരക്ഷയ്ക്കായി സ്വകാര്യ ഏജന്‍സിയെ സമീപിച്ചതില്‍ ജാമ്യവ്യവസ്ഥയുടെ ലംഘനമുണ്ടോയെന്ന് പരിശോധിക്കുമെന്ന് എറണാകുളം റൂറല്‍ എസ്പി. എ.വി. ജോര്‍ജ് പറഞ്ഞു. സുരക്ഷാഭീഷണിയുണ്ടെന്ന് ദിലീപ് പൊലീസിനെ അറിയിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ആയുധങ്ങളോടെയുള്ള സുരക്ഷയാണോയെന്ന കാര്യവും പരിശോധിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്  (2 hours ago)

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് നടിയ്ക്ക് ദാരുണാന്ത്യം  (3 hours ago)

താരത്തിന്റെ പേര് ഉപയോഗിച്ച് തട്ടിപ്പ്; മോഹന്‍ലാല്‍ നല്‍കിയ ഹര്‍ജിയില്‍ നിര്‍ണ്ണായക നീക്കം  (3 hours ago)

ഇന്ത്യയിലെ ഇറാന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍  (3 hours ago)

വി.ഡി. സതീശന്റെ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു  (3 hours ago)

ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ എന്നിവയുടെ സഹകരണത്തോടെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്ലാസ്റ്റിക്, ഫ്ലെക്സ് തുടങ്ങിയ പരിസ്ഥിതിക്ക് ദോഷകരമായ വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കി  (6 hours ago)

റിപ്പോർട്ടർ ചാനലിന്‍റെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ച് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ.  (6 hours ago)

പതിമൂന്ന് വർഷത്തോളം നീണ്ട അബോധാവസ്ഥയ്ക്കും നരകയാതനകൾക്കും ഒടുവിൽ ഹരീഷ് റാണ അന്തരിച്ചു....അന്ത്യ നിമിഷം നോക്കി നിന്ന് അച്ഛൻ  (7 hours ago)

"സ്ഥിരം പരാജയപ്പെടുന്ന ആളെന്ന് ചിലർ പറയുന്നത് കേൾക്കുമ്പോൾ വലിയ വിഷമം തോന്നാറുണ്ട്. പക്ഷേ, ആ തോൽവികൾക്ക് ഞാൻ ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല...വേദിയിൽ വിതുമ്പി  (7 hours ago)

ഇറാൻ – ഇസ്രയേൽ സംഘർഷം അവസാനിപ്പിക്കാൻ നിർണ്ണായക നീക്കവുമായി അമേരിക്ക  (7 hours ago)

പ്രവാസി മലയാളികളുടെ മൃതദേഹങ്ങൾ കിട്ടി..കണ്ണീരോടെ.. പ്രവാസികൾക്ക് പണി,അപ്രതീക്ഷിത ട്വിസ്റ്റ്..! UAE ഭരണാധികാരിയുടെ പ്രഖ്യാപനം  (8 hours ago)

നീ പോയി നിന്റെ വീട്ടിൽ ചോദിക്ക്...!ദേ മുഖ്യൻ പിന്നെയും ഇയാൾ ഇത് നശിപ്പിക്കും ചോദ്യം ചോദിച്ചവനെ തീർക്കും..?  (8 hours ago)

അമേരിക്കയിലെ റിഫൈനറിയില്‍ ഉഗ്രസ്‌ഫോടനം! ഭൂകമ്പവും... ജനങ്ങള്‍ പുറത്തിറങ്ങരുത്ത്..! ഇറാന്റെ കൊട്ടിക്കലാശം...!!  (8 hours ago)

ഇതിന്റെയൊന്നും മൃതദ്ദേഹം ഏറ്റെടുക്കാൻ പറ്റില്ല സാറേ..-ചേട്ടൻ..! അശ്വതിയും അമ്മയും പിള്ളാരും പൊതു ശ്മശാനത്തിൽ എരിഞ്ഞു...!  (8 hours ago)

'രാഷ്ട്രീയചെറ്റത്തരം' പരാമര്‍ശത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍  (9 hours ago)

Malayali Vartha Recommends