മതനിയമങ്ങളെ കാറ്റിൽപ്പറത്തി മുസ്ലിംപെൺകുട്ടിയും ക്രിസ്ത്യാനി പയ്യനും ഒന്നിച്ചു

ഒരു വ്യക്തിയോട് മറ്റൊരു വ്യക്തിയ്ക്ക് തോന്നുന്ന അഗാധമായ വികാര ബന്ധമാണ് പ്രണയം. മനുഷ്യബന്ധങ്ങൾ ഉടലെടുത്തതുമുതൽ പ്രണയവും തുടങ്ങിയിരിക്കണം. കാരണം സ്ത്രീ-പുരുഷ ബന്ധത്തിന്റെ അടിസ്ഥാനമായി കാണുന്നത് മറ്റെന്തിനേക്കാളും മാനസിക അടുപ്പമാണ്. അവിടെ ജാതിയും മതവുമൊന്നും ആരും നോക്കാറില്ല. മിക്ക പ്രണയങ്ങളും ജാതിയുടെയും മതത്തിന്റെയും പേരിൽ തകരുമ്പോൾ മതത്തിന്റെ അതിർവരമ്പുകൾ ലംഘിച്ച് യൂസഫിന്റെ മകള്‍ ജസീലയും നിലമ്പൂര്‍ സ്വദേശി ടിസോ ടോമും ഒന്നിച്ചു.
ഇതരജാതിക്കാരായ ടിസോ ടോമും ജസീലയും ഒന്നിക്കുന്നതിന്റെ പേരിൽ പെരിന്തല്‍മണ്ണ കൊണ്ടിപ്പറമ്പ് മദാറുല്‍ ഇസ്‌ലാം സംഘം കുന്നുമ്മല്‍ യൂസഫിനെയും കുടുംബത്തെയും മഹല്ല് കമ്മിറ്റിയില്‍ നിന്നും പുറത്താക്കി. എന്നിട്ടും അവർ വിവാഹത്തിൽനിന്നും പിന്മാറിയില്ല. മതം വിവാഹക്കാര്യങ്ങളില്‍ ഇടപെടേണ്ട എന്നതായിരുന്നു യൂസഫിന്റെ കുടുംബത്തിന്റെ നിലപാട്. അതുകൊണ്ടുതന്നെ അവർ വിവാഹവുമായി മുന്നോട്ടുപ്പോയി.
മതവിലക്കിന് അവർ പുല്ലുവില കൽപ്പിച്ചു. മതവിലക്കുണ്ടായിട്ടും അവരുടെ കൂടെ നാട്ടുകാർ ഉണ്ടായിരുന്നു. യൂസഫിന്റെ മകള്‍ ജസീലയുടെയും ടിസോ ടോമിന്റെയും നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ രണ്ടായിരത്തിനടുത്ത് ആളുകളാണ് പങ്കെടുത്തത്. മഹല്ല് കമ്മറ്റിയുമായി ഇവര്‍ ഇനി സഹകരിക്കേണ്ടതില്ല എന്ന് നോട്ടീസ് പുറപ്പെടുവിച്ച സാഹചര്യത്തിലും വിവാഹം ഗംഭീരമായി നടത്താന്‍ സഹകരിച്ച നാട്ടുകാര്‍ക്ക് അനുകൂലമായി സോഷ്യല്‍ മീഡിയയില്‍ നിരവധി അഭിപ്രായങ്ങളും ഉയരുന്നുണ്ട്.

ജസീലയുടെ മാതൃസഹോദരനായ റഷീദ് സിപി വിവാഹത്തെക്കുറിച്ച് ഫേസ്ബുക്കിൽ കുറിച്ചതിങ്ങനെയാണ്;
ഇന്നലെ എന്റെ (മൂത്താപ്പാന്റെ )പെങ്ങളുടെ മകളുടെ കല്ല്യാണമായിരുന്നു. ജസീലയുടെ അഥവ ഞങ്ങളുടെ ഇയ്യക്കുട്ടിയുടെ കല്ല്യാണമായിരുന്നു. അവൾക്കിഷ്ടമുള്ള ആളെ വിവാഹം കഴിക്കാനുള്ള സ്വാതന്ത്രമവൾക്കുണ്ട്. ടിസോ ടോമിയും അവളും തമ്മിലെ വിവാഹമൊന്നുമല്ല ഇവിടത്തെ ആദ്യ മിശ്രവിവാഹം. രണ്ട് കുടുംബങ്ങളും ഒന്നിച്ച് ആളുകളുടെ പങ്കാളിത്തത്തോടെ നടത്തിയ ഇത്തരം മതരഹിത വിവാഹങ്ങൾ ഇവിടെ പതിവല്ല. അത്തരമൊരു കാര്യത്തിന് ധീരത കാട്ടിയ പെങ്ങൾ നജ്മ യൂസഫിനും അളിയനും കുടുംബത്തിനും എല്ലാവർക്കും അഭിവാദ്യങ്ങൾ. മഹല്ല് കമ്മിറ്റിക്ക് ഇതിൽകുരു പോട്ടേണ്ട കാര്യമൊന്നുമില്ല. മഹല്ല് കമ്മിറ്റി മഹല്ല് കമ്മിറ്റിയുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ കാര്യങ്ങൾ ഈ കടുംബവുമായി സംസാരിക്കേണ്ടതില്ലാ എന്നാണ് പറഞ്ഞത്.

മഹല്ല് കാര്യങ്ങളിൽ പള്ളിക്ക് പറയാമെന്ന് വാദത്തിന് സമ്മതിച്ചാൽ തന്നെ അല്ലാത്ത കാര്യങ്ങളിൽ വിലക്കാൻ എന്ത് അധികാരമാണുള്ളത്. കാര്യങ്ങളുടെ കിടപ്പ് ഇവർക്കൊന്നും ഇനിയും മനസ്സിലായിട്ടില്ല. പള്ളി വിചാരിച്ചാൽ കാലത്തിന്റെ ഒഴുക്കിനെ തടയാനാവുമോ? അല്ലെങ്കിൽ പള്ളിക്ക് തന്നെ നിലനിൽക്കാൻ എത്ര നാൾ കഴിയും എന്നറിയാത്ത വിധം കാവി തീ പടരുന്ന കാലത്ത് ഇങ്ങനെ ചില വിവര ദോഷികൾ കാട്ടുന്ന വിവരകേടുകൾ ഫാസിസ്റ്റുകൾക്കാണ് ഗുണം ചെയ്യുക. പൊട്ട കുളത്തിലെ തവളകൾ ഉണ്ടാക്കുന്ന ഓരോരോ മണ്ടത്തരങ്ങൾ. ധാരാളം മുസ്ലിങ്ങൾ ,അതും മത വിശ്വാസികൾ തന്നെ ഈ കല്ല്യാണത്തിൽ സജീവമായിരുന്നു. എന്ന് നിങ്ങളെ ഓർമ്മി പ്പിക്കുന്നു.

https://www.facebook.com/Malayalivartha























