മെര്‍സലിനെതിരെ തിരിഞ്ഞ സംഘികളുടെ പൂര്‍വികര്‍ അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധിക്കെതിരായ സിനിമ റിലീസ് ചെയ്യിക്കാന്‍ സമരം നടത്തിയിരുന്നു; സിനിമകളോടുള്ള അസഹിഷ്ണുതയില്‍ സിപിഎമ്മും പിന്നിലല്ല

വിജയ്‌യുടെ മെര്‍സലില്‍ ജി.എസ്.ടിക്കെതിരെ ഡയലോഗ് ഉണ്ടെന്ന പേരില്‍ താരത്തെ വ്യക്തിപരമായി ആക്ഷേപിച്ച് സിനിമയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന സംഘികളുടെ പൂര്‍വികരായ ജനസംഘം പ്രവര്‍ത്തകരും ആര്‍.എസ്.എസുകാരും പണ്ട് ഇന്ദിരാഗാന്ധിക്കെതിരായ സിനിമ റീലീസ് ചെയ്യിക്കാന്‍ സമരം നടത്തിയിരുന്നു. കിസാ കുര്‍സി കാ എന്നായിരുന്നു ആ സിനിമയുടെ പേര് (കസേരയ്ക്കു വേണ്ടി, അല്ലെങ്കില്‍ കസേരയുടെ കഥ ). സിനിമ റിലീസ് ചെയ്യാന്‍ അനുവദിക്കാത്ത ഇന്ദിരാഗാന്ധി സര്‍ക്കാരിന്റെ നടപടിക്കെതിരെ ജനസംഘവും ആ
വിജയ് അഭിനയിച്ച മെര്‍സല്‍ എന്ന തമിഴ് സിനിമയില്‍ ജിഎസ്റ്റിയെക്കുറിച്ച് മിണ്ടിപ്പോയതിന്റെ പേരില്‍ വിജയ് ക്രിസ്ത്യാനിയാണെന്ന കണ്ടുപിടുത്തവുമായി തെരുവിലിറങ്ങി അലമ്പുണ്ടാക്കുന്ന ബി ജെ പി ആര്‍ എസ് എസ് പ്രവത്തകര്‍ 42 വര്‍ഷം പിന്നോട്ടൊന്ന് തിരിഞ്ഞു നോക്കണം. അടിയന്തിരാവസ്ഥക്കാലത്ത് ജനസംഘവും ആര്‍ എസ് എസ്‌കാരും കിസാ കുര്‍സി കാ (കസേരയ്ക്കു വേണ്ടി, അല്ലെങ്കില്‍ കസേരയുടെ കഥ ) എന്ന ഹിന്ദി സിനിമ റിലീസ് ചെയ്യാന്‍ അനുവദിക്കാത്ത ഇന്ദിരാഗാന്ധി സര്‍ക്കാരിന്റെ നടപടിക്കെതിരെ ആര്‍.എസ്.എസും ജനസംഘവും ഇന്ത്യയൊട്ടാകെ പ്രചരണം നടത്തിയിരുന്നു.
മനോഹര്‍ സിംഗായിരുന്നു കിസാ കുര്‍സി കായില്‍ അഴിമതിക്കാരനായ ഗംഗാറാം എന്ന ഗുണ്ട രാഷ്ട്രീയക്കാരന്റെ മുഖ്യ വേഷം അഭിനയിച്ചത്. നിസ്സഹായരും പ്രതികരണ ശേഷി നഷ്ടപ്പെട്ട ജനതയുടെ പ്രതീകമായി മൂകയും ബധിരയുമായി വേഷമിട്ട ശബാന ആസ്മിയായിരുന്നു നായിക. ആക്ഷേപ ഹാസ്യത്തിലൂടെ അടിയന്തരാവസ്ഥ ക്കാലത്തെ രാഷ്ട്രീയാവസ്ഥയെ നിശിതമായി വിമര്‍ശിച്ചു. സഞ്ജയ് ഗാന്ധിയുടെ മാരുതി കാര്‍ പദ്ധതിയെ കണക്കിന് കളിയാക്കുന്ന സിനിമയിലെ മുഖ്യ രാഷ്ട്രീയ കക്ഷിയുടെ ചിഹ്നം കാര്‍ ആയിരുന്നു. ഇന്ദിരയുടെ റാസ്പുട്ടിന്‍ എന്നറിയപ്പെട്ടിരുന്ന സ്വാമി ധീരേന്ദ്ര ബ്രഹ്മചാരി, ഇന്ദിരയുടെ െ്രെപവറ്റ് സെക്രട്ടറിയായിരുന്ന ആര്‍.കെ. ധവാന്‍, റുഖ്‌സാന സുല്‍ത്താന തുടങ്ങി അടിയന്തരാവസ്ഥക്കാലത്തെ പ്രധാന ആളുകളെല്ലാം സിനിമയില്‍ അതി നിശിതമായി വിമര്‍ശിക്കപ്പെട്ടു.
സെന്‍സര്‍ ബോര്‍ഡ് നിരോധിച്ച സിനിമ ഏഴംഗ പുനഃ പരിശോധനാ കമ്മിറ്റിക്കു വിട്ടെങ്കിലും വാര്‍ത്താ പ്രക്ഷേപണ വകുപ്പ് 51 ഇന തടസവാദങ്ങള്‍ ഉന്നയിക്കുകയാണ് ചെയ്തത്. സിനിമയ്ക്ക് യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലെന്ന് നഹാത നല്‍കിയ മറുപടി കണക്കാക്കിയില്ല. സിനിമ പുറത്തിറങ്ങിയാല്‍ ഭരണത്തിലിരിക്കുന്ന സര്‍ക്കാരിനെ അധികാര ഭൃഷ്ടരാക്കാനുള്ള ആഹ്വാനത്തിനിടയാക്കുമെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ ടി.എസ്. ഥാപ്പര്‍ അഭിപ്രായപ്പെട്ടത്. 1975 ജൂലൈ ഏഴിന് അന്നത്തെ വാര്‍ത്താപ്രക്ഷേപണ മന്ത്രിയായിരുന്ന വി.സി. ശുക്ലയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന രഹസ്യയോഗം സിനിമയുടെ നെഗറ്റീവുള്‍പ്പെടെ പിടിച്ചെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി നിര്‍മ്മാതാവും സംവിധായകനും കോടതിയില്‍ നല്‍കിയ പരാതിയില്‍ ആരോപിച്ചിരുന്നു.
സഞ്ജയ് ഗാന്ധിയുടെ നിര്‍ദ്ദേശ പ്രകാരം ബോംബെയിലെ സെന്‍സര്‍ ബോര്‍ഡ് ഓഫീസില്‍ നിന്ന് കിസാ കുര്‍സികായുടെ ഫിലിം റോളുകളുടെ ഒറിജനലും പ്രിന്റുകളും ഡല്‍ഹിക്കടുത്ത ഗുഡ്ഗാവിലെ മാരുതി പ്ലാന്റിലെത്തിച്ചു. അവിടെ വച്ച് പ്രിന്റുകള്‍ മുഴുവന്‍ നശിപ്പിക്കപ്പെട്ടു. ഈ കേസില്‍ സഞ്ജയ് ഗാന്ധിയും മുന്‍ വാര്‍ത്താ വിതരണ വകുപ്പു മന്ത്രി വി.സി. ശുക്ലയും നിയമ നടപടികള്‍ നേരിട്ടു. സഞ്ജയ് കുറ്റക്കാരനാണെന്നു കണ്ടെത്തിയ സുപ്രീം കോടതി അദ്ദേഹത്തെ ഒരു മാസത്തെ തടവിന് ശിക്ഷിച്ചു. ജാമ്യം ലഭിക്കാതെ ഒരു മാസം തീഹാര്‍ ജയിലില്‍ അദ്ദേഹത്തിന് കഴിയേണ്ടി വന്നു. നഹാത്തയ്ക്കു വേണ്ടി അന്ന് നിയമ പോരാട്ടം നടത്തിയത് രാം ജത് മലാനിയായിരുന്നു. അടിയന്തരാവസ്ഥക്കാലത്തെ അതിക്രമങ്ങളന്വേഷിച്ച ഷാ കമ്മീഷന്‍ ഈ സംഭവത്തിലെ സഞ്ജയഗാന്ധിയുടെ പങ്ക് ചൂണ്ടിക്കാട്ടിയിരുന്നു. വിസി. ശുക്ലയെ രണ്ട് വര്‍ഷത്തേക്ക് കോടതി ശിക്ഷിച്ചെങ്കിലും അദ്ദേഹം പിന്നീട് കേസില്‍ നിന്നൊഴിവാക്കപ്പെട്ടു. 1977ല്‍ കിസാകുര്‍സി കാ വീണ്ടും നിര്‍മ്മിക്കപ്പെട്ടെങ്കിലും പടം ബോക്‌സോഫീസില്‍ വന്‍ പരാജയമായിരുന്നു.
എല്‍ കെ. അഡ്വാനിയും രാം ജത്മലാനിയുമൊക്കെ കിസാ കുര്‍സി കാ സിനിമക്കു വേണ്ടി പോരാട്ടം നടത്തിയിരുന്നു.
കസേര നിലനിര്‍ത്താന്‍ അന്നുമിന്നും നടത്തുന്ന അലമ്പുകളും അസഹിഷ്ണതയും എല്ലാം ഏതാണ്ട് ഒന്നുപോലെയാണ്.
അന്ന് ഇന്ദിരയും മകന്‍ സഞ്ജയ് ഗാന്ധിയും ബാക്കി കോണ്‍ഗ്രസുകാരും ചേര്‍ന്ന് നടത്തിയ ഫാസിസ്റ്റ് പ്രവണതകളെ വെല്ലും വിധത്തിലാണ് സംഘ പരിവാര്‍ സംഘടനകളും മോദിയും അനുചര വൃന്ദങ്ങളും ഒത്തൊരുമിച്ച് ഫാസിസം അതിന്റെ ഫുള്‍ സ്‌കെയിലില്‍ ഇപ്പോള്‍ നടപ്പാക്കുന്നത്. കോണ്‍ഗ്രസുകാര്‍ അടിയന്തരാവസ്ഥ കാലത്ത് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയതിന് സമാനമായ സെന്‍സര്‍ഷിപ്പുകളാണ് മാധ്യമ സാംസ്‌കാരിക സിനിമാരംഗത്ത് മോദി സര്‍ക്കാര്‍ നടപ്പാക്കുന്നത്. മാധ്യമ സെന്‍സര്‍ ഷിപ്പിന്റെ തുടക്കം രാജസ്ഥാനിലെ ബിജെപി സര്‍ക്കാര്‍ ഓര്‍ഡിനന്‍സിലൂടെ നടപ്പാക്കിക്കഴിഞ്ഞു.
സംഘ പരിവാറിന്റെ അസഹിഷ്ണുതക്കെതിരെ പടവാളുയര്‍ത്തുന്ന സി പി എമ്മിന്റെ സാംസ്‌കാരിക ഫാസിസം പല രൂപത്തില്‍ കേരളത്തില്‍ മുമ്പുണ്ടായിട്ടുണ്ട്. 2015ല്‍ ടി പി ചന്ദ്രശേഖരന്റെ നിഷ്ഠൂരമായ കൊലപാതകത്തെ അടിസ്ഥാനമാക്കി മൊയ്തു താഴത്ത് സംവിധാനം ചെയ്ത ടി പി 51 വയസ് 51 വെട്ട് എന്ന സിനിമ .പ്രദര്‍ശിപ്പിക്കാന്‍ തീയേറ്ററുടമകള്‍ തയ്യാറായില്ല. സിപിഎം പ്രവര്‍ത്തകര്‍ തീയേറ്റര്‍ ഉടമകളായ പലരേയും ഒളിഞ്ഞും തെളിഞ്ഞും ഭീഷണിപ്പെടുത്തി. ടി പി യുടെ ജന്മദേശമായ വടകരയിലെ ഒരു തീയേറ്ററില്‍ ചിത്രം പ്രദര്‍ശിപ്പിക്കാമെന്ന് ഉടമ ആദ്യം സമ്മതിച്ചെങ്കിലും പിന്നീട് അയാള്‍ പിന്മാറി. ടി പി യുടെ വേഷമിട്ട വടകര കരിമ്പന പാലം സ്വദേശി രമേശനെ കൊല്ലുമെന്ന് നിരന്തര ഭീഷണി ഉണ്ടായിരുന്നു. ഈ ചിത്രം യു.ഡി.എഫ് സര്‍ക്കാര്‍ ഇടപെട്ട് സര്‍ക്കാരിന്റെ ഒന്ന് രണ്ട് ' തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച് പെട്ടിയിലാക്കി. മുരളി ഗോപിയുടെ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന സിനിമയ്ക്കും മലബാറില്‍ സമാന മായ ഗതിയാണ് ഉണ്ടായത്.
https://www.facebook.com/Malayalivartha























