Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നതിൽ റെയിൽവേപരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു..72 മണിക്കൂർ മുൻപ് ക്യാൻസൽ ചെയ്യുന്നവർക്ക് പരമാവധി റീഫണ്ട്..


പിണറായിക്ക് നേരെ വിരൽ ചൂണ്ടി രാഹുൽ! വിരട്ടാൻ നോക്കണ്ട, കീഴടങ്ങില്ല; ഗണേഷിന് സംരക്ഷണം, എനിക്ക് ജയിൽ! തെളിവുകൾ പുറത്തുവിടാൻ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പ് നൽകി..സംഘർഷം ലോകമെമ്പാടും ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകും.. വലിയ ഊർജ്ജ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്..


പേർഷ്യൻ ഉൾക്കടലിലാകെ മൈനുകൾ വിതയ്ക്കും..കരയിലൂടെ ആക്രമണം നടത്തിയാൽ അതിന് മറുപടി കടലിലായിരിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ്.. വലിയൊരു വിപത്തായിരിക്കും വരാൻ പോകുന്നത്..


മകനോടൊപ്പം കുറച്ചുനാൾ കഴിയാൻ കൊതിച്ചെത്തിയ ഉമ്മ; പ്രളയത്തിൽ പൊലിഞ്ഞത് വലിയൊരു കുടുംബത്തിന്റെ സ്വപ്നങ്ങൾ...

തണ്ടര്‍ ഫോഴ്‌സിന്റെ രണ്ട് വാഹനങ്ങള്‍ കൊട്ടാരക്കരയിലെത്തിയത് എന്തിന്?

23 OCTOBER 2017 10:35 PM IST
മലയാളി വാര്‍ത്ത

More Stories...

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്

വി.ഡി. സതീശന്റെ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു

ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ എന്നിവയുടെ സഹകരണത്തോടെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്ലാസ്റ്റിക്, ഫ്ലെക്സ് തുടങ്ങിയ പരിസ്ഥിതിക്ക് ദോഷകരമായ വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കി

റിപ്പോർട്ടർ ചാനലിന്‍റെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ച് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ.

"സ്ഥിരം പരാജയപ്പെടുന്ന ആളെന്ന് ചിലർ പറയുന്നത് കേൾക്കുമ്പോൾ വലിയ വിഷമം തോന്നാറുണ്ട്. പക്ഷേ, ആ തോൽവികൾക്ക് ഞാൻ ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല...വേദിയിൽ വിതുമ്പി

നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ നടന്‍ ദിലീപിന്റെ സുരക്ഷയ്ക്കായി സ്വകാര്യ സുരക്ഷാ ഏജന്‍സിയായ തണ്ടര്‍ ഫോഴ്‌സിന്റെ സേവനം എടുത്തിരുന്നു. കഴിഞ്ഞദിവസം തണ്ടര്‍ ഫോഴ്‌സിന്റെ രണ്ട് വാഹനങ്ങള്‍ കൊട്ടാരക്കരയില്‍ പിടിയിലായത് വലിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു. ബൈജു കൊട്ടാരക്കരയുടെ വീടിന് അടുത്തായിരുന്നു വാഹനങ്ങള്‍ പൊലീസ് പിടിച്ചെടുത്തത്. ഇതോടെ ദിലീപിനെ എതിര്‍ക്കുന്ന ബൈജു കൊട്ടാരക്കര ചില സംശയങ്ങളുമായെത്തി. താന്‍ വീട്ടിലുണ്ടെന്ന് അറിഞ്ഞ് എത്തിയതാണോ ഈ വാഹനമെന്നതാണ് ബൈജു ഉയര്‍ത്തിയ വാദം. ദിലീപിനെതിരെ നിലപാട് എടുത്ത സംവിധായകന്‍ വിനയന്‍ ഉള്‍പ്പെടെയുള്ളവര്‍ കൊട്ടാരക്കരയില്‍ ഉണ്ടായിരുന്ന ദിവസമായിരുന്നു അത്. അതുകൊണ്ട് തന്നെ സംശയങ്ങള്‍ സജീവമായി. എന്നാല്‍ ഇതില്‍ ആശങ്കയൊന്നും തണ്ടര്‍ ഫോഴ്‌സിനില്ല. തങ്ങളുടെ ഭാഗം കൃത്യമാണെന്നാണ് അവര്‍ പറയുന്നത്.

ആരുടേയും ക്വട്ടേഷന്‍ ഏറ്റെടുക്കുന്ന ജോലി തണ്ടര്‍ ഫോഴ്‌സിനില്ല. സുരക്ഷ ഒരുക്കലാണ് പ്രധാനം. കോട്ടയത്തു നിന്ന വന്ന വാഹനാണ് പത്തനംതിട്ടയില്‍ തടഞ്ഞത്. തിരുവനന്തപുരത്തേക്കായിരുന്നു യാത്ര. മലേഷ്യന്‍ സ്പീക്കര്‍ക്ക് സുരക്ഷ നല്‍കലായിരുന്നു ഉത്തരവാദിത്തം. ശത കോടീശ്വരനായ ബിആര്‍ ഷെട്ടിയുടെ ആതിഥ്യം സ്വീകരിച്ചാണ് മലേഷ്യന്‍ സ്പീക്കര്‍ എത്തിയത്. സര്‍ക്കാരിനേയും അറിയിച്ചില്ല. ഈ സാഹചര്യത്തില്‍ മലേഷ്യന്‍ നേതാവിന്റെ സുരക്ഷ തണ്ടര്‍ ഫോഴ്‌സിനെ ഏല്‍പ്പിച്ചിരുന്നു. ഇതൊരുക്കാനായിരുന്നു തിരുവനന്തപുരത്തേക്കുള്ള തണ്ടര്‍ ഫോഴ്‌സിന്റെ യാത്ര. സ്ഥാപന ഉടമയായ അനില്‍ ബി നായരും തിരുവനന്തപുരത്തേക്ക് വരുന്നുണ്ടായിരുന്നുവെന്നും പറയുന്നു.അദ്ദേഹത്തിന്റെ വാഹനത്തിന് മുമ്പില്‍ പോയ സുരക്ഷാ വാഹനങ്ങളാണ് പൊലീസ് തടഞ്ഞത്. ദിലീപിന്റെ വീട്ടില്‍ സംഘമെത്തിയതിനെ തുടര്‍ന്നുള്ള ആശയക്കുഴപ്പമായിരുന്നു ഇതിന് കാരണം.

കേരളവുമായി ബന്ധമുള്ള മൂന്ന് വ്യവസായികള്‍ക്കും ഗോവന്‍ സുരക്ഷാ കമ്പനി സുരക്ഷ നല്‍കുന്നതായി സൂചനയുണ്ടായിരുന്നു. ഇതോടെ ശത കോടീശ്വരനും കേരളത്തില്‍ വമ്പന്‍ ആശുപത്രി ഗ്രൂപ്പിന്റെ ഉടമയുമായ ബിആര്‍ ഷെട്ടിയും ഈ ഗ്രൂപ്പിന്റെ ക്ലൈന്റാണെന്ന വിലയിരുത്തലാണ് എത്തുന്നത്. ഈ സാഹചര്യത്തിലായിരുന്നു മലേഷ്യന്‍ മന്ത്രിക്കായി തണ്ടര്‍ ഫോഴസ് എത്തിയത്. മോഹന്‍ലാലിന്റെ എംടി ചിത്രമായ രണ്ടാമൂഴം നിര്‍മ്മിക്കാനൊരുങ്ങുകയാണ് ഷെട്ടി. ഇതിന് മുന്നോടിയായാണ് തിരുവനന്തപുരത്ത് ചില പ്രത്യേക പൂജകള്‍ ഷെട്ടി നടത്തിയത്. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്ഥിരം സന്ദര്‍ശകനാണ് ഷെട്ടി. തിരുവനന്തരപുരത്തെ എസ് യു ടി ആശുപത്രിയും ഉടമയുമാണ് ഷെട്ടി. തിരുവിതാംകൂര്‍ രാജകുടുംബത്തില്‍ നിന്നാണ് ഈ ആശുപത്രി ഷെട്ടി വാങ്ങിയത്. ഇത് വിപൂലീകരിക്കുന്നുമുണ്ട്.

ഷെട്ടിയുടെ അതിഥിയായാണ് മലേഷ്യന്‍ മന്ത്രി തിരുവനന്തപുരത്ത് എത്തിയത്. കൊട്ടാരക്കരയില്‍ വാഹനങ്ങള്‍ തടഞ്ഞപ്പോള്‍ പൊലീസിനോട് ഇക്കാര്യങ്ങള്‍ വിശദീകരിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മലേഷ്യന്‍ മന്ത്രിയുടെ വരവിനെ കുറിച്ച് സംസ്ഥാന പൊലീസ് അറിഞ്ഞിട്ടില്ലെന്ന് വ്യക്തമായി. ഇതോടെ ആശയക്കുഴപ്പമുണ്ടായി. തുടരന്വേഷണത്തിലാണ് ഷെട്ടിയുടെ അതിഥിയായി മന്ത്രി എത്തിയത് സര്‍ക്കാരും പൊലീസും സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിലാണ് തണ്ടര്‍ ഫോഴ്‌സിന്റെ വാഹനങ്ങള്‍ പൊലീസ് വിട്ടയച്ചത്. അതുകൊണ്ട് തന്നെ ബൈജു കൊട്ടാരക്കരയുടെ ആശങ്കയ്ക്ക് പ്രസക്തിയില്ലെന്നാണ് പൊലീസ് പറയുന്നത്. ഇക്കാര്യത്തില്‍ ഇനി അന്വേഷണവും നടക്കില്ല. സിനിമാ മേഖലയിലെ പലര്‍ക്കും സുരക്ഷയൊരുക്കുന്നവരാണ് തണ്ടര്‍ഫോഴ്‌സ് എന്നും പൊലീസ് വിശദീകരിക്കുന്നു.

കൊട്ടാരക്കരയും ദിലീപും തമ്മിലുള്ള ബന്ധമാണ് തണ്ടര്‍ ഫോഴ്‌സിനെ വിവാദത്തിലായത്. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ നിലപാട് എടുത്ത സിനിമാക്കാരനാണ് ബൈജു കൊട്ടാരക്കര. ചാനല്‍ ചര്‍ച്ചകളില്‍ ദിലീപിനെ കടന്നാക്രമിച്ച സിനിമാക്കാരന്‍. ഈ സാഹചര്യത്തില്‍ തണ്ടര്‍ ഫോഴ്‌സിന്റെ കൊട്ടാരക്കരയിലെ വരവിനെ പൊലീസ് കാര്യക്ഷമമായി അന്വേഷിക്കണമെന്ന് സംവിധായകനും നിര്‍മ്മാതാവുമായ ബൈജു കൊട്ടാരക്കര ആവശ്യപ്പെടുന്നു. നിലവില്‍ ദിലീപിന് ഇവിടെ സിനിമയുടെ ഷൂട്ടിങ് ഉള്ളതായി അറിയില്ല. കൊല്ലത്തോ കൊട്ടാരക്കരയിലോ എന്തെങ്കിലും പരിപാടി ഉണ്ടായിരുന്നതായും വിവരം ലഭിച്ചിട്ടില്ല. എന്റെയും സഹോദരിയുടെയും വീടുകളും കുടുംബ വീടുമെല്ലാം കൊട്ടാരക്കര ടൗണിലാണ്. വീട്ടില്‍ നിന്നും കഷ്ടി ഒരുകിലോമീറ്ററോളം അകലെ നിന്നാണ്് പൊലീസ് തണ്ടര്‍ ഫോഴ്‌സിന്റെ വാഹനം കസ്റ്റഡിയില്‍ എടുത്തത്. ഞാന്‍ വീട്ടിലുണ്ടെന്ന് സുഹൃത്തുക്കളില്‍ പലര്‍ക്കും അറിയാമായിരുന്നു. ഈ ദിവസം തന്നെ തണ്ടര്‍ഫോഴ്‌സ് വാഹനം ഇവിടെ എത്തിയതിന്റെ കാരണം വ്യക്തമല്ല. ഇതേക്കുറിച്ച് പൊലീസ് അന്വേഷിച്ച് സത്യാവസ്ഥ പുറത്തുകൊണ്ടുവരണം ബൈജു കൊട്ടാരക്കര ആവശ്യപ്പെട്ടു. ഇതോടെയാണ് കൊട്ടാരക്കരയില്‍ തണ്ടര്‍ ഫോഴസ് എത്തിയതിന്റെ വിശദീകരണത്തിന് തണ്ടര്‍ ഫോഴ്‌സ് തയ്യാറായത്.
കാസര്‍ഗോഡുകാരനായ അനില്‍ നായരാണ് തണ്ടര്‍ ഫോഴ്‌സിന്റെ ഉടമ.

ഗോവ ആസ്ഥാനമായുള്ള തണ്ടര്‍ ഫോഴ്‌സിന്റെ കേരളത്തിലെ ശാഖ തൃശ്ശൂരാണ് ഉള്ളത്. ഗോവ, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് സംഘത്തിലുണ്ടായിരുന്നത്. സ്വകാര്യ വ്യക്തികളുടെയും വ്യവസായികളുടെയും സിനിമാ താരങ്ങളുടെയും സുരക്ഷ ഏറ്റെടുക്കുന്ന 'തണ്ടര്‍ഫോഴ്‌സ്' ലൈസന്‍സോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ദിലീപിന് സുരക്ഷ ഒരുക്കാനുള്ള സംഘത്തില്‍ രണ്ടു പേരുടെ പക്കല്‍ റിവോള്‍വറുകള്‍ ഉണ്ടായിരുന്നു. പരിശോധനയില്‍ ലൈസന്‍സുള്ളതാണെന്ന് കണ്ടെത്തി. ദിലീപിന്റെ സുരക്ഷ ഏറ്റെടുക്കുന്നതു സംബന്ധിച്ച കരാര്‍ ഒപ്പിടാനാണ് ഇവര്‍ എത്തിയതെന്നും രേഖകളില്‍ കുഴപ്പമില്ലാത്തതുകൊണ്ടാണ് വിട്ടയച്ചതെന്നും പൊലീസ് പറഞ്ഞു. നാലു വര്‍ഷമായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സിക്ക് തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് ഓഫിസുകളുള്ളത്. റിട്ട. ഐ.പി.എസ് ഉദ്യോഗസ്ഥനായ പി.എ. വത്സനാണ് കേരളത്തില്‍ ഏജന്‍സിയുടെ ചുമതല. തോക്ക് കൈവശം വയ്ക്കാന്‍ അധികാരമുള്ളതാണ് ഈ ഏജന്‍സി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്  (4 hours ago)

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് നടിയ്ക്ക് ദാരുണാന്ത്യം  (4 hours ago)

താരത്തിന്റെ പേര് ഉപയോഗിച്ച് തട്ടിപ്പ്; മോഹന്‍ലാല്‍ നല്‍കിയ ഹര്‍ജിയില്‍ നിര്‍ണ്ണായക നീക്കം  (4 hours ago)

ഇന്ത്യയിലെ ഇറാന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍  (5 hours ago)

വി.ഡി. സതീശന്റെ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു  (5 hours ago)

ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ എന്നിവയുടെ സഹകരണത്തോടെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്ലാസ്റ്റിക്, ഫ്ലെക്സ് തുടങ്ങിയ പരിസ്ഥിതിക്ക് ദോഷകരമായ വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കി  (8 hours ago)

റിപ്പോർട്ടർ ചാനലിന്‍റെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ച് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ.  (8 hours ago)

പതിമൂന്ന് വർഷത്തോളം നീണ്ട അബോധാവസ്ഥയ്ക്കും നരകയാതനകൾക്കും ഒടുവിൽ ഹരീഷ് റാണ അന്തരിച്ചു....അന്ത്യ നിമിഷം നോക്കി നിന്ന് അച്ഛൻ  (8 hours ago)

"സ്ഥിരം പരാജയപ്പെടുന്ന ആളെന്ന് ചിലർ പറയുന്നത് കേൾക്കുമ്പോൾ വലിയ വിഷമം തോന്നാറുണ്ട്. പക്ഷേ, ആ തോൽവികൾക്ക് ഞാൻ ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല...വേദിയിൽ വിതുമ്പി  (9 hours ago)

ഇറാൻ – ഇസ്രയേൽ സംഘർഷം അവസാനിപ്പിക്കാൻ നിർണ്ണായക നീക്കവുമായി അമേരിക്ക  (9 hours ago)

പ്രവാസി മലയാളികളുടെ മൃതദേഹങ്ങൾ കിട്ടി..കണ്ണീരോടെ.. പ്രവാസികൾക്ക് പണി,അപ്രതീക്ഷിത ട്വിസ്റ്റ്..! UAE ഭരണാധികാരിയുടെ പ്രഖ്യാപനം  (9 hours ago)

നീ പോയി നിന്റെ വീട്ടിൽ ചോദിക്ക്...!ദേ മുഖ്യൻ പിന്നെയും ഇയാൾ ഇത് നശിപ്പിക്കും ചോദ്യം ചോദിച്ചവനെ തീർക്കും..?  (9 hours ago)

അമേരിക്കയിലെ റിഫൈനറിയില്‍ ഉഗ്രസ്‌ഫോടനം! ഭൂകമ്പവും... ജനങ്ങള്‍ പുറത്തിറങ്ങരുത്ത്..! ഇറാന്റെ കൊട്ടിക്കലാശം...!!  (10 hours ago)

ഇതിന്റെയൊന്നും മൃതദ്ദേഹം ഏറ്റെടുക്കാൻ പറ്റില്ല സാറേ..-ചേട്ടൻ..! അശ്വതിയും അമ്മയും പിള്ളാരും പൊതു ശ്മശാനത്തിൽ എരിഞ്ഞു...!  (10 hours ago)

'രാഷ്ട്രീയചെറ്റത്തരം' പരാമര്‍ശത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍  (10 hours ago)

Malayali Vartha Recommends