സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോളും ഖജനാവിൽ നിന്ന് ധൂർത്തടിക്കുന്നത് ലക്ഷങ്ങൾ

സര്‍ക്കാരും സംസ്ഥാനവും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി ഉപദേശകര്‍ക്കായി ചെലവാക്കുന്നത് ലക്ഷങ്ങളെന്ന് വിവരാവകാശ രേഖ. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് വരെയുള്ള കണക്കാണ് ഇപ്പോള്‍ പുറത്ത് വന്നത്.
നിയമ ഉപദേഷ്ടാവായ എന്‍ കെ ജയകുമാറിനും മാദ്ധ്യമ ഉപദേഷ്ടാവായ പ്രഭാവര്‍മ്മയ്ക്കും കൂടി ഇതുവരെ ഖജനാവില്‍ നിന്ന് നല്‍കിയത് 33,54,313 രൂപയാണ്. ജൂണ്‍ 2016 മുതല്‍ സെപ്റ്റംബര്‍ 2017 വരെ എന്‍ കെ ജയകുമാര്‍ ശമ്പള ഇനത്തില്‍ 16,42533 രൂപ കൈപ്പറ്റിയപ്പോള്‍ പ്രഭാ വര്‍മ്മ 17,11,780 രൂപയാണ് വാങ്ങിയത്. പോലീസ് ഉപദേഷ്ടാവ് ആയ രമണ്‍ ശ്രീ വാസ്തവ ശമ്പളം വാങ്ങുന്നില്ലെങ്കിലും ഒരു ഇന്നോവ കാറും ,പോലീസ് ഡ്രൈവറെയും അദ്ദേഹത്തിനു വേണ്ടി മാത്രം നല്‍കിയിട്ടുണ്ട്. അതെ സമയം മാദ്ധ്യമ ഉപദേഷ്ടാവായ ജോണ്‍ ബ്രിട്ടാസിനായി ഖജനാവിൽ നിന്നനിന്ന് ലക്ഷങ്ങളാണ്ചെലവഴിക്കുന്നത്.
ഇതിനൊക്കെ പുറമെ മുപ്പതോളം പേരാണ് ഭരണ പരിഷ്കാര കമ്മീഷനില്‍ ഡെപ്യൂട്ടേഷനിലും അല്ലാതെയും ജോലി ചെയ്യുന്നത്. ഇവര്‍ക്കായി ഇതുവരെ എണ്‍പത്തഞ്ച് ലക്ഷത്തോളം രൂപ ശമ്പളമായി നല്‍കിക്കഴിഞ്ഞു. ചെയര്‍മാന് മാത്രം ശമ്പളവും മറ്റാനുകൂല്യങ്ങളുമായി എട്ടു ലക്ഷത്തോളം രൂപയും നല്‍കിയിട്ടുണ്ട്. മറ്റനുബന്ധ ചെലവുകള്‍ വേറെയും. കമ്മീഷന്‍ സിറ്റിംഗില്‍ പങ്കെടുത്തതിന് അംഗമായ നില ഗംഗാധരന് യാത്രപ്പടി മാത്രം 93,053 രൂപയും നല്‍കിയിട്ടുണ്ട്. ഭരണപരിഷ്കാര കമ്മീഷന്റെ ഓഫീസ് തയ്യാറാക്കുന്നതിന് 45 ലക്ഷത്തോളം രൂപയും പൊതുമരാമത്ത് വകുപ്പിനു നല്‍കിയിട്ടുണ്ട് .
https://www.facebook.com/Malayalivartha


























