ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ അന്വേഷണം അട്ടിമറിച്ചുവെന്ന ഫേസ്ബുക്ക് പോസ്റ്റില്‍ ബി.ടി ബല്‍റാം എം.എല്‍.എയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു ;ചോദ്യം ചെയ്യല്‍ പാലക്കാട് ബി.ജെ.പി ജില്ലാ സെക്രട്ടറി നല്‍കിയ പരാതിയിൽ

ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ അന്വേഷണം അട്ടിമറിച്ചുവെന്ന ഫേസ്ബുക്ക് പോസ്റ്റില്‍ ബി.ടി ബല്‍റാം എം.എല്‍.എയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. കോഴിക്കോട് നിന്നുള്ള ക്രൈംബ്രാഞ്ച് സംഘമാണ് ചോദ്യം ചെയ്തത്. ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റിനെ അടിസ്ഥാനമാക്കി പാലക്കാട് ബി.ജെ.പി ജില്ലാ സെക്രട്ടറി നേതാവ് പി.രാജീവ് നല്‍കിയ പരാതിയിലാണ് ചോദ്യം ചെയ്യല്‍.
സോളാര്‍ കേസില്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിട്ടതിനു പിന്നാലെയാണ് ടി.പി കേസിലെ ഞെട്ടിക്കുന്ന പരാമര്‍ശം ബല്‍റാം നടത്തിയത്. ചന്ദ്രശേധരന്‍ വധക്കേസ് നേരാവണ്ണം അന്വേഷിക്കാതെ ഇടയ്ക്കുവച്ച് ഒത്തുതീര്‍പ്പാക്കിതെന്നും അതിനു കിട്ടിയ പ്രതിഫലിമാണ് സോളാര്‍ കേസ് അന്വേഷണമെന്നുമായിരുന്നു ബല്‍റാമിന്റെ ആരോപണം.
ഇനിയെങ്കിലും അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം കോണ്‍ഗ്രസ് അവസാനിപ്പിക്കണം. തോമസ് ചാണ്ടി ഉള്‍പ്പെടെയുള്ള അഴിമതിക്കാര്‍ക്കെതിരെ രംഗത്തുവരണം. കോണ്‍ഗ്രസ് മുക്ത കേരളമാണ് സി.പി.എമ്മിന്റെ അപ്രഖ്യാപിത ലക്ഷ്യം. അത് മുന്നില്‍ കണ്ട് കോണ്‍ഗ്രസ് നേതൃത്വം ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും ബല്‍റാം ആവശ്യപ്പെട്ടിരുന്നു. ഇത് കോണ്‍ഗ്രസിനുള്ളിലും വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
ഇത് വിവാദമായതോടെ ബല്‍റാം നിലപാട് മാറ്റി. സി.ബി.ഐയും സംസ്ഥാന സര്‍ക്കാരും ഒത്തുകളിക്കുകയാണെന്നാണ് താന്‍ പറഞ്ഞതെന്ന് അദ്ദേഹം അറിയിച്ചു. കേസ് സിബിഐയ്ക്ക് വിട്ടിട്ടും തുടര്‍ നടപടിയുണ്ടായില്ല. കോണ്‍ഗ്രസിനെ തരംതാഴ്ത്തി ബി.ജെ.പിയെ കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമം. ടി.പിയുടെ ഭാര്യ കെ.കെ രമയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പിണറായിക്കെതിരെ കേസെടുക്കണമെന്നും ബല്‍റാം ആവശ്യപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha


























