ഓഖി ദുരിതാശ്വാസ ഫണ്ടിലേക്ക് ഐപിഎസുകാരന്റെ സംഭാവന; തുക കേട്ടാൽ ഞെട്ടും

2017 നവംബർ 30 ന് തിരുവനന്തപുരം, കൊല്ലം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ആഞ്ഞുവീശിയ ചുഴലിക്കാറ്റ് വളരെയേറെ നാശം വിതച്ചിരുന്നു. തമിഴ്‌നാട് കേരളം ലക്ഷദ്വീപ് എന്നി പ്രദേശങ്ങളില്‍ കോടിക്കണക്കിന് രൂപയുടെ നാശ നഷ്ടമാണ് ഓഖി ചുഴലിക്കാറ്റ് ഉണ്ടാക്കിയത്. ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ ധനസഹായവും മറ്റു സഹായങ്ങളും പ്രഖ്യാപിച്ചിരുന്നു. കേരളത്തിലെ ഓഖിയുടെ പശ്ചാത്തലത്തിൽ രൂപീകരിച്ച ദുരിതാശ്വാസ ഫണ്ടിലേക്ക് സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ഒരു ദിവസത്തെ ശമ്പളം സംഭാവന ചെയ്യണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചിരുന്നു.
ദുരിതാശ്വാസ ഫണ്ടിലേക്ക് കേരള പൊലീസിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ സംഭാവന നൽകിയത് വെറും 250 രൂപ. ഇതുകണ്ട് മുഖ്യമന്ത്രിയുടെ ഒാഫീസടക്കം അമ്പരന്നിരിക്കുകയാണ്. 25000 രൂപയായിരിക്കുമെന്ന് കരുതി കൂടെയുള്ള പൊലീസുകാര്‍ ജില്ലാ ട്രഷറിയിലെ അപേക്ഷാഫോം പരിശോധിച്ചപ്പോഴാണ് ഐപിഎസുകാരന്റെ മഹാമനസ്ഥിതി സഹപ്രവര്‍ത്തകര്‍ക്ക് മനസിലായത്. മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് സര്‍ക്കാര്‍ ജീവനക്കാര്‍ ഒരു ദിവസത്തെ ശമ്പളം ഒാഖി ഫണ്ടിലേക്ക് സംഭാവനയായി നല്‍കാന്‍ തീരുമാനിക്കുന്നത്.
പിന്നീട് സര്‍വീസ് സംഘടനകളുടെ അഭിപ്രായം മാനിച്ച് രണ്ട് ദിവസത്തെ ശമ്പളമോ ജീവനക്കാര്‍ തീരുമാനിക്കുന്ന രീതിയില്‍ നിശ്ചിത ദിവസത്തെ ശമ്പളമോ എന്നാക്കി മാറ്റുകയായിരുന്നു. സാധാ റാങ്കിലുള്ള പൊലീസുകാരെല്ലാം 1,000 രൂപയില്‍ കുറയാത്ത തുക സംഭാവനയായി നല്‍കിയപ്പോഴാണ് മാസം പതിനായിരക്കണക്കിന് വാങ്ങുന്ന ഉദ്യോഗസ്ഥരില്‍നിന്നും ഇത്തരം സമീപനങ്ങളുണ്ടാകുന്നത്. സംഭവം വിവാദമായതോടെ ഐപിഎസ് ഉദ്യോഗസ്ഥന്‍ സംഭാവന 500 രൂപയാക്കി. ഇതിൽക്കൂടുതൽ സംഭാവന തരില്ലെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha


























