Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


സങ്കടക്കാഴ്ചയായി... ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം... പരുക്കേറ്റ പിതാവ് ആശുപത്രിയിൽ ചികിത്സയിൽ....


തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം..... സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്, സംസ്ഥാന പര്യടനം കഴിഞ്ഞ് ഇനി മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്ത്


പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും.... വൈകുന്നേരം അഞ്ചിന് തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതൽ കരമന വരെ റോഡ് ഷോ നടക്കും, നഗരത്തിൽ ഇന്ന് 2 മുതൽ 9 വരെ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...

ഷെറിന്‍ മാത്യൂസ് ആദ്യ സംഭവമല്ല; കുട്ടികളെ ദത്തെടുക്കുന്ന സംഭവത്തിന്റെ യഥാര്‍ത്ഥ മുഖം സര്‍ക്കാരിന് മനസിലായി; യുഎസ് ഏജന്‍സിക്കു വിലക്ക് ഏര്‍പ്പെടുത്തി ഭാരത സര്‍ക്കാര്‍

08 JANUARY 2018 09:38 AM IST
മലയാളി വാര്‍ത്ത

എറണാകുളം സ്വദേശികള്‍ ദത്തെടുത്ത് കൊലപ്പെടുത്തിയ ഷെറിന്‍ മാത്യൂസ് വേദനയാകുമ്പോള്‍ ശക്തമായ നിലപാടുമായി വിദേശകാര്യ മന്ത്രാലയം. ഭിന്ന ശേഷക്കാര്‍ക്ക് അമേരിക്കയില്‍ സര്‍ക്കാര്‍ നല്‍കുന്ന മുന്തിയ പരിഗണനയാണ് ഈ ദത്തെടുക്കലിലും കൊലയിലേക്കും നയിച്ചതെന്നാണ് വ്യക്തമാകുന്നത്. 

മലയാളികളായ വെസ്ലിസിനി ദമ്പതികള്‍ക്ക് ഷെറിന്റെ മരണത്തില്‍ നേരിട്ട് പങ്കുണ്ടെന്നാണ് പൊലീസ് ഉറപ്പിച്ചു കഴിഞ്ഞു. ഷെറിന്റെ മരണവുമായി ബന്ധപ്പെട്ടു മലയാളി ദമ്പതികളായ വെസ്ലി മാത്യൂസും സിനിയും യുഎസിലെ ജയിലിലാണ്. ഈ സാഹചര്യത്തില്‍ യുഎസിലെ ദത്തെടുക്കല്‍ ഏജന്‍സിക്കു കേന്ദ്ര സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി.

ബിഹാറിലെ അനാഥാലയത്തില്‍ നിന്നു ഷെറിനെ ദത്തെടുക്കാന്‍ ദമ്പതികള്‍ക്കു സൗകര്യമൊരുക്കിയ ഹോള്‍ട്ട് ഇന്റര്‍നാഷനലിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളാണു കേന്ദ്ര വനിതാ, ശിശു ക്ഷേമ മന്ത്രാലയം വിലക്കിയത്. മാതാപിതാക്കളെ ശരിയായി വിലയിരുത്തുന്നതില്‍ ഏജന്‍സിക്കു വീഴ്ച സംഭവിച്ചതായി മന്ത്രാലയം ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഒക്ടോബറിലാണു ഷെറിന്‍ മരിച്ചത്. നവംബറില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍കയുടെ ഇന്ത്യാ സന്ദര്‍ശനം കണക്കിലെടുത്ത് ഏജന്‍സിക്കെതിരായ നടപടി നീട്ടിവയ്ക്കുകയായിരുന്നു. യുഎസിലെ ഇന്ത്യന്‍ എംബസി, ഇന്ത്യയില്‍ ദത്തെടുക്കല്‍ നടപടികള്‍ക്കു മേല്‍നോട്ടം വഹിക്കുന്ന ദത്തെടുക്കല്‍ റിസോഴ്‌സ് സമിതി (സിഎആര്‍എ) എന്നിവയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഏജന്‍സിയുടെ ലൈസന്‍സ് റദ്ദാക്കുന്നതു പരിഗണിക്കും.

ഷെറിന്റെ മരണത്തിനു പിന്നാലെ, ഇന്ത്യയിലെ ദത്തെടുക്കല്‍ ചട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ കര്‍ശനമാക്കിയിരുന്നു. ശിശുക്ഷേമ മന്ത്രാലയത്തിന്റെ അംഗീകാരം ഉറപ്പാക്കിയിട്ടു മാത്രമേ ദത്തെടുക്കുന്ന കുട്ടികള്‍ക്കു പാസ്‌പോര്‍ട്ട് നല്‍കാവൂ എന്നു വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഭിന്ന ശേഷിക്കാരുടെ ആനുകൂല്യങ്ങള്‍ തട്ടിയെടുക്കാനാണ് ഭിന്ന ശേഷിക്കാരെ അമേരിക്കന്‍ പൗരത്വമുള്ളവര്‍ ദത്തെടുക്കുന്നത്. ഇവിടെ അത്തരം കുട്ടികളെ വളര്‍ത്താന്‍ സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കും. സാമ്പത്തികമായി കുടുംബത്തിന് നല്ല സഹായമാണ്. ഇത് തട്ടിയെടുക്കാനാണ് വെസ്ലിയും സിനിയും ശ്രമിച്ചതെന്നാണ് ആക്ഷേപം. അല്ലാതെ ഷെറന്‍ മാത്യൂസിനോട് ഒരു സ്‌നേഹവും ഇല്ലായിരുന്നു. ഇതാണ് കുട്ടിയുടെ കൊലയിലേക്ക് കാര്യങ്ങളെത്തിച്ചത്. ഈ സാഹചര്യം തിരിച്ചറിഞ്ഞാണ് ദത്തെടുക്കല്‍ ഏജന്‍സിക്കെതിരെ നടപടിയെടുത്തത്.

ഇന്ത്യയില്‍ നിന്ന് ഭിന്ന ശേഷിക്കാരെ ദത്തെടുക്കുന്ന അമേരിക്കക്കാര്‍ ഏറെയാണ്. അവരുടെ എല്ലാം മനസ്സിലുള്ളത് സ്‌നേഹത്തിനപ്പുറമുള്ള സര്‍ക്കാര്‍ സഹായമാണ്. ഇത്തരക്കാരെ ദത്തെടുക്കുന്നതില്‍ നിന്ന് ഇന്ത്യാ ഗവണ്‍മെന്റ് തടയണം അല്ലെങ്കില്‍ ഇനിയും ഷെറിന്‍ മാത്യൂമാര്‍ ഉണ്ടാകുംഹൂസ്റ്റണില്‍ നിന്നൊരു മലായളിയുടെ പ്രതികരണമാണ് ഇത്. വെസ്ലിസിനി ദമ്പതികള്‍ക്കെതിരെ കടുത്ത അമര്‍ഷമാണ് അമേരിക്കയിലെ മലയാളി സമൂഹത്തിലുള്ളതെന്നും ഇദ്ദേഹം മറുനാടന്‍ മലയാളിയോട് പറഞ്ഞു. ഇത്തരം വിമര്‍ശനങ്ങള്‍ കണക്കിലെടുത്താണ് ഇന്ത്യയുടെ നടപടി. യു.എസിലെ ഇന്ത്യന്‍ ദമ്പതികള്‍ ദത്തെടുത്ത് വളര്‍ത്തുകയായിരുന്ന ഷെറിനെ നവംബര്‍ ആദ്യമാണ് കാണാതായത്. തുടര്‍ന്ന് വീടിന്റെ മുക്കാല്‍ കിലോ മീറ്റര്‍ അകലെയുള്ള കലുങ്കിന് അടിയില്‍ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

സ്വന്തമായി കുട്ടിയുള്ള ഇവര്‍ എന്തിന് ഷെറിനെ ദത്തെടുത്തുവെന്ന ചോദ്യമാണ് അമേരിക്കയില്‍ ഭിന്ന ശേഷിക്കാര്‍ക്ക് ഉള്ള ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട സംശയത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. സര്‍ക്കാര്‍ സഹായം തട്ടുകയെന്ന ഗൂഡലക്ഷ്യം മാത്രമാണ് ഇവര്‍ക്ക് ദത്തെടുക്കലിന് പിന്നിലുണ്ടായിരുന്ന വികാരം. ഇതാണ് മലയാളികളെ ഇപ്പോള്‍ പ്രകോപിതരാക്കുന്നത്. അതിനിടെ ഇവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്താന്‍ പൊലീസ് നടപടി തുടങ്ങിയതായും സൂചനയുണ്ട്. മൂന്നു വയസ്സുകാരിയോട് അതിക്രൂരമായാണ് വളര്‍ത്തച്ഛനും വളര്‍ത്തമ്മയും പെരുമാറിയിരുന്നത്. വെസ്ലി മാത്യുവും സിനി മാത്യൂവും രണ്ടു വര്‍ഷം മുന്‍പാണ് നാളന്ദയിലെ മദര്‍തെരേസ അനാഥ് സേവ ആശ്രമത്തില്‍ നിന്നും സരസ്വതി എന്ന കുട്ടിയെ ദത്തെടുത്തത്. പിന്നീട് പേര് ഷെറിന്‍ മാത്യൂസ് എന്ന് പേര് ഇടകയും യുഎസിലേക്ക് കൊണ്ടുപോവുകയും ചെയ്യുകയായിരുന്നു.

ഷെറിന്‍ കൊല്ലപ്പെട്ട ദിവസം മുതല്‍ ബീഹാറിലെ അനാഥാലയങ്ങള്‍ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ദത്തെടുത്ത നടപടികള്‍ പാലിച്ചാണോ എന്നതു സംബന്ധിച്ച് നാളന്ദ ജില്ല മജിസ്ട്രറ്റ് എസ്.എം. ത്യാഗരാജന്റെ നേതൃത്വത്തില്‍ അന്വേഷണവും നടന്നു. ഇതിനിടെയാണ് അമേരിക്കയിലെ ആനുകൂല്യങ്ങള്‍ തട്ടിയെടുക്കാനായിരുന്നു സരസ്വതിയെ വെസ്ലി ദത്തെടുത്തതെന്ന വിവരം പുറത്തുവരുന്നത്. സമാനായ നിരവധി ദത്തെടുക്കലുകള്‍ ഇന്ത്യയില്‍ വ്യാപകമാണെന്നും റിപ്പോര്‍ട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മിമിക്രി താരം ശരത് ഉണ്ണിത്താൻ അന്തരിച്ചു..  (14 minutes ago)

ബഹ്‌റൈനിലെ സാമൂഹിക-സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്ന മലപ്പുറം വെളിയങ്കോട് സ്വദേശി ഹൃദയാഘാതം മൂലം അന്തരിച്ചു  (23 minutes ago)

പ്രശസ്ത നോവലിസ്റ്റും ശാസ്ത്രസാഹിത്യകാരനും ബാലസാഹിത്യകാരനും കേരള കാർഷിക സർവ്വകലാശാല അക്കാദമിക് വിഭാഗം മുൻ സീനിയർ ഡെപ്യൂട്ടി രജിസ്ട്രാറുമായിരുന്ന ഡോ ടി ആർ ശങ്കുണ്ണി അന്തരിച്ചു  (25 minutes ago)

കാര്‍ റോഡരകിലെ കിണറ്റിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ ഒമ്പത് പേർ മരിച്ചു...  (56 minutes ago)

വെള്ളിയാഴ്ചയുണ്ടായ ശക്തമായ ഭൂചലനത്തിൽ എട്ട് മരണം... റിക്ടർ സ്‌കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തി  (1 hour ago)

രണ്ടു ടേം കഴിഞ്ഞവർ വീണ്ടും മത്സരിക്കേണ്ടതില്ലെന്ന സി.പി.എം -ൻ്റെ പ്രഖ്യാപിത തീരുമാനം പിണറായി ഇത്തവണ അട്ടിമറിച്ചു; മുഖ്യമന്ത്രിയ്ക്ക് അധികാര ദുർമോഹമാണെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (1 hour ago)

ഇടുക്കി നെടുങ്കണ്ടത്ത് കടന്നൽ കുത്തേറ്റ് കർഷകൻ മരിച്ചു...  (1 hour ago)

27 സീറ്റിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്    (1 hour ago)

പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഞ്ഞ അലർട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

  ഇന്ധന പ്രതിസന്ധി തുടരുന്നതിനിടെ ഒരു കപ്പല്‍ കൂടി ഇന്ത്യന്‍ തീരത്തേക്ക്... ഹോര്‍മൂസ് കടന്ന് ഇന്ത്യയിലേക്കെത്തുന്ന ഏഴാമത്തെ എല്‍പിജി ടാങ്കർ  (1 hour ago)

വിഷ മദ്യ ദുരന്തത്തില്‍ മരണം അഞ്ചായി... സംഭവത്തിൽ 12 പേർ അറസ്റ്റിൽ  (1 hour ago)

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

അടുത്ത അധ്യയന വർഷം മുതൽ ത്രിഭാഷാ പഠനം നിർബന്ധമാക്കി സിബിഎസ്‍ഇ....  (2 hours ago)

ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം  (2 hours ago)

തൊഴിൽ ഭാഗ്യവും സ്ഥാനക്കയറ്റവും! ചിങ്ങം, മേടം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (3 hours ago)

Malayali Vartha Recommends