ഡോക്ടർ ചമഞ്ഞുള്ള ചികിൽസയ്ക്കിടെ രോഗി മരിച്ചു; പത്തൊൻപത് വർഷം കഴിഞ്ഞ് വ്യാജ ഡോക്ടര്‍ക്ക് ശിക്ഷ

ചികിൽസയ്ക്കിടെ രോഗി മരിച്ച സംഭവത്തില്‍ പത്തൊൻപത് വർഷം കഴിഞ്ഞ് വ്യാജ ഡോക്ടര്‍ക്ക് ശിക്ഷ വിധിച്ചു. സംഭവത്തിൽ ആള്‍മാറാട്ടം നടത്തി ഡോക്ടറായി ജോലി ചെയ്തിരുന്ന കോട്ടയം മലയ കോട്ടേജില്‍ എന്‍.എ. നൈനാനെയാണ് 20 വര്‍ഷം തടവും 35,000 രൂപ പിഴയും വിധിച്ചുകൊണ്ട് കോടതി ശിക്ഷിച്ചിരിക്കുന്നത്.
1999ല്‍ ഇയാള്‍ ഇടുക്കി നെടുങ്കണ്ടം കരുണ ആശുപത്രിയിൽ ഡോ. ബെഞ്ചമിന്‍ ഐസക് എന്ന പേരിൽ ജോലി ചെയ്തിരുന്ന സമയത്താണ് നെടുങ്കണ്ടം കുതിരക്കോളനി വാകത്താനത്ത് താഴത്തുവീട്ടില്‍ കരുണാകരന്‍പിള്ള എന്നയാള്‍ നെഞ്ചുവേദനയുമായി ഇവിടെയെത്തുന്നത്. ഇയാൾ ചികിത്സക്കിടെ മരിച്ചതോടെ സംഭവത്തില്‍ ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഈ സംഭവത്തിന് പിന്നാലെ മറ്റൊരാളും ഇവിടെ മരിച്ചതോടെ ചില ഡോക്ടര്‍മാര്‍ ആശുപത്രിയില്‍ എത്തി കേസ് പരിശോധിച്ചയോടെയാണ് വ്യാജഡോക്ടറുടെ തട്ടിപ്പ് ഏവരും അറിയുന്നത്. ആള്‍മാറാട്ടം നടത്തി രോഗികളെയും ആശുപത്രി മാനേജ്മെന്റിനെയും പ്രതി ചതിച്ചത് വ്യക്തമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടുണ്ടെന്ന് ജഡ്ജി വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha
























