സി പി എം, കെ എം മാണിയെ കൂട്ടുകയാണെങ്കിൽ സി പി ഐ ഇടതു മുന്നണി വിടണമെന്ന തരത്തിൽ സംസ്ഥാന സമ്മേളനത്തിൽ ആശയ രൂപീകരണം നടക്കുന്നു

1978 ൽ പി കെ വി മുഖ്യമന്ത്രിയായ കാലഘട്ടത്തെ അനുസ്മരിക്കുന്ന തരത്തിലാണ് കാര്യങ്ങൾ നീങ്ങുന്നത്. അങ്ങനെ സംഭവിക്കുകയാണെങ്കിൽ കാനം രാജേന്ദ്രൻ കേരളത്തിന്റെ മുഖ്യമന്ത്രിയാവും.
കോൺഗ്രസ് പിന്തുണയോടെ മുഖ്യമന്ത്രിയാകാനാണ് അദ്ദേഹം ശ്രമിക്കുന്നത്. കോൺഗ്രസിനാകട്ടെ ഇടത് മന്ത്രിസഭയെ അട്ടിമറിക്കാൻ താത്പര്യമുണ്ട്. അങ്ങനെയുണ്ടാകുന്ന മന്ത്രിസഭയിൽ മുഖ്യമന്ത്രിയാവാൻ രമേശ് ചെന്നിത്തല ശ്രമിക്കില്ല.
ഇടതു മുന്നണിക്ക് 91 അംഗങ്ങൾ ഉണ്ട്. ഇതിൽ സി പി ഐ ക്ക് അംഗസംഖ്യ 19. വലതു മുന്നണിക്ക് 49 സീറ്റുണ്ട്. 49 സീറ്റിനൊപ്പം സി പി ഐ യുടെ 19 കൂടി ചേരുമ്പോൾ 68 ആകും. കെ.എം.മാണി യിൽ നിന്നും 3 പേരെ കൂടി പിളർത്തി 71 ആക്കി അധികാരത്തിലേറുക എന്ന തന്ത്രമാണ് കാനം നീക്കുന്നത്. കെ എം മാണിയുടെ പാർട്ടിയിൽ നിന്ന് എത്രയാളുകൾ വന്നാലും അവരെ മന്ത്രിയാക്കാം എന്നാണ് കാനത്തിന്റെ ലൈൻ.
ഇടതു മന്ത്രിസഭയെ അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെയാണ് കാനം നീങ്ങുന്നത്. സി പി എമ്മിന്റെ നീക്കങ്ങളിൽ അസഹ്യനാണ് കാനം. പിണറായിയുടെ അപ്രമാദിത്വം അംഗീകരിക്കാൻ കാനം തയ്യാറല്ല. കാനത്തിന്റെ അപ്രമാദിത്വം സഹിക്കാൻ പിണറായിയും തയ്യാറല്ല. കാനം ഒരു നിത്യ തലവേദനയാണെന്നാണ് സി പി എമ്മിന്റെ പക്ഷം. സി പി ഐ യാകട്ടെ സി പി എമ്മിന് തലവേദനയുണ്ടാക്കുമെന്ന തരത്തിലാണ് നീങ്ങുന്നത്.
അതിനിടെ വിവാദ വിഷയങ്ങൾ വളരുകയാണ്. മുന്നണി വിപുലീകരണം ലക്ഷ്യമിട്ടാണ് സി പി എം നീങ്ങുന്നത്. അത് കെ.എം.മാണിക്ക് വേണ്ടിയാണ്. സി പി ഐയുടെ മന്ത്രിമാർക്കെതിരായി സി പിഎം നേതാക്കൾ നടത്തുന്ന യുദ്ധപ്രഖ്യാപനം പൊട്ടിത്തെറിയുടെ വക്കോളമെത്തി. ഇടുക്കിയിൽ മന്ത്രി മണിയും ജില്ലാ സെക്രട്ടറി ശിവരാമനും പരസ്പരം കൊമ്പുകോർക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. ദേശീയ തലത്തിലും ഭിന്നത തുടരുന്നു. കോൺഗ്രസുമായി സഖ്യം വേണമെന്ന നിലപാടാണ് സി പി ഐ പിന്തുടരുന്നത്. വല്യേട്ടനെ തോണ്ടി കളിക്കുന്ന രീതിയാണ് സി പി ഐ ചെയ്യുന്നത്. സി പി എമ്മിനെ അംഗീകരിക്കില്ലെന്ന് സി പി ഐ പരസ്യമായി പറയുന്നു.
സി പി എമ്മിന് രാഷ്ട്രീയ ധാർമ്മികതയില്ലെന്നാണ് സി പി ഐ യുടെ പ്രധാന ആരോപണം. അവരുടെ പ്രവർത്തനങ്ങൾക്ക് വലിയ വില നൽകേണ്ടി വരും. പി.കെ.വി.മന്ത്രിസഭ കേരളം കണ്ടിട്ടുള്ള ഏറ്റവും നല്ല മന്ത്രിസഭയാണെന്നും സി പി ഐ വിശ്വസിക്കുന്നു.
https://www.facebook.com/Malayalivartha
























