ആദർശം പ്രസംഗിച്ചു നടക്കുന്ന കാനം രാജേന്ദ്രൻ സ്വന്തം പാർട്ടിക്കാരുടെ കൊടികുത്തൽ സമരം അറിഞ്ഞില്ലേ? സുഗതന്റെ ആത്മഹത്യയിൽ ഞെട്ടി പ്രവാസികളും

പുര കത്തുന്ന സമയത്ത് തീ കൊളുത്തുന്ന സ്വഭാവയാണ് കാനം രാജേന്ദ്രന്റെ പാർട്ടിയായ സിപിഐക്ക് ഉള്ളതെന്നാണ് സഹപ്രവർത്തതാകാരായ സിപിഎം പോലും വിലയിരുത്തുന്നത്. ആദർശ രാഷ്ട്രീയം പറഞ്ഞു കൂടെയുള്ള ഭരണ മുന്നണിയെ ഒന്നാകെ വെട്ടിലാക്കുന്ന തരത്തിലുള്ള നിലപാടുകളാണ് കാനം രാജേന്ദ്രനും സിപിയും അടുത്ത കാലത്തായി എടുത്തിട്ടുള്ളത്.
അതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു മുന്നണിയിലെ തന്നെ മന്ത്രിയായ തോമസ്ചാണ്ടിയെ രാജിവയ്പ്പിക്കാനായി മന്ത്രിസഭാ യോഗത്തിൽ നിന്നും വിട്ടു നിന്നത്. ആ ഒരൊറ്റ പ്രതിസന്ധികൊണ്ട് മാത്രമാണ് തോമസ്ചാണ്ടി രാജിവച്ചത്. സ്വന്തം മുന്നണിയിലെ മന്ത്രിയെപ്പോലും രാജിവയ്പ്പിച്ച് പ്രതിപക്ഷത്തിന്റെ റോളിലാണ് സിപി ചെയ്തത്. ഇതുപോലെ ഭരണ തുടർച്ച ലക്ഷ്യമിട്ട് കെ.എം മാണിയെ മുന്നണിയിലേക്ക് കൂട്ടികൊണ്ടുവരാൻ ശ്രമിക്കുമ്പോൾ സിപിഎംനെ പോലും വെട്ടിലാക്കുന്ന തരത്തിലുള്ള പ്രചാരണമാണ് കാനം നടത്തുന്നത്. അതുകൊണ്ട് തന്നെയാണ് പാർട്ടി സമ്മേളന വേദിയിൽ സിപിയ്‌ക്കെതിരെ കടുത്ത വിമർശനങ്ങൾ ഉയരുന്നത്. സിപിയുടെ ആദർശ രാഷ്ട്രീയം വെറും പൊള്ളയാണെന്ന് തെളിയിക്കുന്നതാണ് കഴിഞ്ഞ ദിവസം നടന്നത്.
നാല്‍പ്പതുവര്‍ഷം ഗള്‍ഫില്‍ ചോര നീരാക്കിയുണ്ടാക്കി പണംകൊണ്ടു നാട്ടില്‍ വര്‍ക്ക്ഷോപ്പു തുടങ്ങാന്‍ ആഗ്രഹിച്ച പ്രവാസി ജീവനൊടുക്കി. ഇതിനായി പതിനഞ്ചുവര്‍ഷം മുൻപ് നികത്തിയ പാടം പാട്ടത്തിനെടുത്ത പുനലൂര്‍ ഐക്കരക്കോണം വാഴമണ്‍ ആലിന്‍കീഴില്‍ വീട്ടില്‍ സുഗതന്‍ ( 64 ) ആണ് വര്‍ക്ക്ഷോപ്പ് ഷെഡില്‍ മരിച്ചത്. സി.പി.ഐ-എ.ഐ.വൈ .എഫ്. പ്രവര്‍ത്തകര്‍ സ്ഥലത്തു കൊടിനാട്ടി ''വരവേല്‍പ്പ്'' നല്‍കിയതാണു കാരണം.രണ്ടുമാസം മുൻപ് നാട്ടില്‍ തിരിച്ചെത്തിയ ഇദ്ദേഹത്തെ ഇളമ്ബല്‍ പൈനാപ്പിള്‍ ജങ്ഷന് സമീപത്തുള്ള ഷെഡിലാണു തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപം മൂന്നു കയറുകള്‍ കൂടി കുരുക്കിട്ടു വച്ചിട്ടുണ്ട്. കുടുംബാംഗങ്ങള്‍ക്കൊപ്പം കൂട്ട ആത്മഹത്യക്കുള്ള ശ്രമമായിരുന്നതായി സംശയിക്കുന്നു.
ഗള്‍ഫില്‍ ദീര്‍ഘകാലം വര്‍ക്ക്ഷോപ്പ് നടത്തിയ സുഗതന്‍ വിളക്കുടി പഞ്ചായത്തിലെ ഇളമ്ബല്‍ പൈനാപ്പിള്‍ ജംഗ്ഷനില്‍ സമീപവാസിയുടെ നികത്തിയ വയലാണു പാട്ടത്തിനെടുത്തത്. ഇതോടെ, സി.പി.ഐയും യുവജനസംഘടനയായ എ.ഐ. വൈ .എഫും രംഗത്തെത്തി. ഇവിടെ നിര്‍മാണം അനുവദിക്കില്ലെന്ന് ആരോപിച്ച് കൊടികുത്തുകയായിരുന്നു. കൊല്ലത്ത് നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിനായി രണ്ടു ലക്ഷം രൂപ തന്നാല്‍ കൊടി മാറ്റാമെന്നും നേതാക്കള്‍ പറഞ്ഞതായാണ് ആരോപണം.
എന്നാല്‍, സുഗതന്‍ ഭീഷണിക്ക് വഴങ്ങി പണം നല്‍കാന്‍ തയാറായില്ല. ഇതേത്തുടര്‍ന്ന് ഇദ്ദേഹം കടുത്ത വിഷമത്തിലായിരുന്നു. കൊടി നീക്കണമെന്നാവശ്യപ്പെട്ട് സുഗതന്‍ പലവട്ടം സി.പി.ഐ. നേതാക്കളെ കണ്ടിരുന്നു. എന്നാല്‍, പണം തരാതെ മാറ്റില്ലെന്നും ഇന്നു ഷെഡ് പൊളിച്ചു മാറ്റണമെന്നും അന്ത്യശാസനം നല്‍കി. ഇന്നലെ രാവിലെ സഹായിയോടൊപ്പം ഷെഡ് പൊളിക്കാനെന്ന പേരിലാണ് സുഗതന്‍ എത്തിയത്. തുടര്‍ന്ന്, ഒപ്പമുണ്ടായിരുന്ന ആളെ ചായകുടിക്കാന്‍ പറഞ്ഞുവിട്ട ശേഷം ജീവനൊടുക്കുകയായിരുന്നു.
നിൻറേയൊക്കെപോലെ ചുവന്ന ബക്കറ്റും എടുത്ത് നാട്ടുകാരുടെ മുന്നിൽ തെണ്ടിയിട്ട് ജീവിക്കാനല്ലടാ നാറികളേ ആ പാവം പ്രവാസി ശ്രമിച്ചത്.... മാന്യമായി പണിയെടുത്ത് അധ്വാനിച്ച് ജീവിക്കുവാനാണ് അയാൾ ശ്രമിച്ചത്.....
എന്നിട്ട് നാശത്തിൻറെ ചുമന്ന കൊടിയും നാട്ടി അതും നശിപ്പിച്ച് അയാളുടെ ജീവനെടുത്തപ്പോൾ നിനക്കൊക്കെ സമാധാനമായോടാ വികസനവിരോധികളേ.....
https://www.facebook.com/Malayalivartha
























