അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥിനികളെ ബോധംകെടുത്തി വെള്ളത്തിൽ കൊണ്ടിട്ടു; കേട്ടപാതി നാട്ടുകാർ തടിച്ചു കൂടിയപ്പോൾ പുറത്തായത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ...

അധ്യാപിക വഴക്ക് പറഞ്ഞതിനെ തുടർന്ന് സ്‌കൂളില്‍ നിന്നൊളിച്ചോടിയ അഞ്ചാംക്ലാസ്സ് വിദ്യാര്‍ത്ഥിനികളെ കണ്ണൂര്‍ ബീച്ചില്‍ നിന്ന് കണ്ടെത്തി. വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. കണ്ണൂരിലെ ഒരു ബീച്ചില്‍ രണ്ടു സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ യൂണിഫോമില്‍ കടലില്‍ കളിക്കുന്നത് കണ്ടതോടെയാണ് സംശയം തോന്നിയത്. സമീപവാസിയായ സ്ത്രീ കുട്ടികളോട് തനിച്ചാണോയെന്ന് അന്വേഷിച്ചതോടെ രണ്ട് ആണുങ്ങള്‍ കാറില്‍ തട്ടിക്കൊണ്ടുവന്നതാണെന്ന് പറഞ്ഞു. കാറില്‍ കയറിയ ഉടന്‍ തന്നെ എന്തോ സാധനം മൂക്കില്‍ മണപ്പിച്ചുവെന്നും പിന്നീട് ബോധംപോയെന്നും ബീച്ചിലെ വെള്ളത്തില്‍ കൊണ്ടിട്ടപ്പോഴാണ് ബോധം വന്നതെന്നുമായിരുന്നു കുട്ടികള്‍ പറഞ്ഞത്. സംഭവമറിഞ്ഞതോടെ നാട്ടുകാരും തടിച്ചുകൂടി.
കണ്ണൂരിലെ പിങ്ക് പോലീസില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലീസുകാര്‍ ബീച്ചിലെത്തി. കുട്ടികളെ പോലീസ് സ്‌റ്റേഷനില്‍ കൊണ്ടുപോയി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ആദ്യം കുട്ടികള്‍ ഇതുതന്നെ ആവര്‍ത്തിച്ചു. ആവര്‍ത്തിച്ചുള്ള ചോദ്യംചെയ്യലില്‍ കുട്ടികളുടെ കളവ് പൊളിഞ്ഞു. സ്‌കൂളിലെ അധ്യാപിക വഴക്കുപറഞ്ഞതിനെത്തുടര്‍ന്ന് ഇറങ്ങിയതാണെന്ന് സമ്മതിച്ചു. തുടര്‍ന്ന് കുട്ടികളെ രക്ഷിതാക്കളുടെ കൂടെ വിട്ടു.
https://www.facebook.com/Malayalivartha
























