മധുവിനെ കൊന്നിട്ടും അവരുടെ കലി അടങ്ങുന്നില്ല... കടുത്ത ആക്ഷേപവും, തെറിവിളിയും പ്രചരിപ്പിച്ച ഫെയ്സ്ബുക്ക് പേജ് അടച്ചുപൂട്ടി

മനുഷ്യ മൃഗങ്ങൾ മര്ദ്ദിച്ചുക്കൊലപ്പെടുത്തിയ മധുവിനും, ഗോത്രവിഭാഗങ്ങള്ക്കുമെതിരെ കടുത്ത ആക്ഷേപവും, തെറിവിളിയും പ്രചരിപ്പിച്ച ഫെയ്സ്ബുക്ക് പേജ് അടച്ചുപൂട്ടി. ഫാന്‍ ഫൈറ്റ് ക്ലബ് എന്ന ഗ്രൂപ്പാണ് പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് അടച്ചുപൂട്ടിയത്. മുകേഷ് കുമാര്‍ എന്നയാള്‍ പങ്കുവെച്ച സോഷ്യല്‍ മീഡിയാ പോസ്റ്റുകളിലൂടെയാണ് പേജില്‍ നടക്കുന്ന സാമൂഹ്യവിരുദ്ധത ഉയര്‍ത്തിക്കൊണ്ടുവന്നത്. വയനാടന്‍ ഗോത്രവിഭാഗക്കാരെ അധിക്ഷേപിച്ചു ഉയര്‍ന്ന പോസ്റ്റുകള്‍ക്കെതിരെ പ്രതികരിക്കണമെന്ന ആഹ്വാനവുമായി മുകേഷ് കുമാര്‍ ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്തത്.
എന്നാല്‍ ഈ പോസ്റ്റിനെതിരെയും കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. വന്‍ പ്രതിഷേധം ഉയര്‍ന്നതിനു പിന്നാലെ പേജ് അഡ്മിന് തന്നെയാണ് പേജ് അടച്ചുപൂട്ടിയതെന്നാണ് വിവരം. 65,000 ത്തിലധികം അംഗങ്ങളുണ്ടായിരുന്ന പേജ് അപ്രത്യക്ഷമായെങ്കിലും ഇതേ പേരില്‍ പുതിയ പേജുകള്‍ ഫെയ്സ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്.
കഴിഞ്ഞദിവസം പ്രദേശത്തെ കടയിൽനിന്ന് അരി മോഷണം പോയെന്നു പറഞ്ഞാണു മധു താമസിക്കുന്ന പാറയിടുക്കിലെത്തി പിടികൂടിയത്. യുവാവിനെ മുക്കാലിയിലേക്കു നടത്തിക്കൊണ്ടുപോകുകയായിരുന്നു. ഈ യാത്രയ്ക്കിടയിലും മുക്കാലിയെലെത്തിയതിനുശേഷവും മർദിച്ചു. മധു ഉടുത്തിരുന്ന കൈലിമുണ്ട് അഴിച്ചെടുത്ത് ഇരുകൈകളും കൂട്ടിക്കെട്ടിയായിരുന്നു മർദനമെന്നു സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ചിത്രങ്ങളിൽനിന്നു വ്യക്തമാകുന്നു. രണ്ടു മണിക്കൂറോളം നാട്ടുകാർ ‘കൈകാര്യം’ ചെയ്തു കഴിഞ്ഞാണു പൊലീസിനെ ഏൽപ്പിച്ചത്.
അട്ടപ്പാടിയിലെ പുരാതന ആദിവാസി ഗോത്രസമൂഹമായ കുറുംബ വിഭാഗത്തിലാണ് മധുവിെന്റ ജനനം. ചെറുപ്പത്തിലേ അച്ഛന് മരിച്ചു. പിന്നീട് മധുവിനെയും രണ്ട് പെണ്മക്കളേയും ഏറെ പാടുപെട്ടാണ് അമ്മ മല്ലി വളര്‍ത്തിയത്. ചിണ്ടക്കി സര്‍ക്കാര്‍ സ്കൂളില്‍ നാലാംതരം പഠനം കഴിഞ്ഞതോടെ മധുവിന് മാനസികാസ്വാസ്ഥ്യം അനുഭവപ്പെട്ടു തുടങ്ങി. പ്രതീക്ഷയറ്റ ആദിവാസി യുവാവ് പിന്നീട് ഉറ്റവരില്‍നിന്ന് ഒളിച്ചോടി. ഭവാനിപ്പുഴക്കരയിലെ കുമ്ബളമലയില് പാറയിടുക്കിലായിരുന്നു പിന്നീടുള്ള ജീവിതം.
സൈലന്റ് വാലി കാടുകളോട് ചേര്‍ന്ന ഇവിടം കാട്ടുമൃഗങ്ങള്‍ ധാരാളം. കാട്ടാനയും കാട്ടുപോത്തും പുലിയും കരടിയും കടുവയും എല്ലാം സ്വൈരവിഹാരം നടത്തുന്നു. എന്നാല്‍, ഇത്രയും കാലം ഒരു പോറല്‍പോലും മധുവിന് കാട്ടില്നിന്നേറ്റിട്ടില്ല. അവസാനം, പരിഷ്കൃതരെന്ന് നടിക്കുന്നവര്‍ കാടിെന്റ മകനെ തേടിയെത്തി. വിശക്കുമ്ബോള്‍ പലപ്പോഴും കുമ്ബളമലക്കു സമീപത്തെ പഞ്ചക്കാട്ടില്‍ താമസിക്കുന്ന ബന്ധുവീടുകളില്‍ എത്തും. അവര്‍ നല്കുന്ന ഭക്ഷണം സ്വീകരിക്കും. കൃഷി നടക്കാത്ത കാലങ്ങളില്‍ ബന്ധുക്കള്‍ സ്വന്തം ഊരിലേക്ക് മടങ്ങുന്നതോടെ മധു പട്ടിണിയിലാകും. വിശപ്പ് സഹിക്കാന്‍ കഴിയാതെ വരുന്നതോടെ കാടിറങ്ങും.
മുക്കാലി, കല്ക്കണ്ടി, പാക്കളം തുടങ്ങിയ കവലകളില്‍ പതിയിരിക്കും. മുന്നില്‍ കാണുന്ന ഭക്ഷണസാധനങ്ങള്‍ കൈക്കലാക്കി പാറമടയിലേക്ക് മടങ്ങും. ഇത് മോഷണമാണെന്ന് ഇയാള്‍ ഒരിക്കലും തിരിച്ചറിഞ്ഞില്ല. മധു ഭക്ഷണം ശേഖരിച്ച സ്ഥലങ്ങളില്‍ പലപ്പോഴും പണം ഉണ്ടായിട്ടുണ്ടെങ്കിലും ഒരു രൂപ പോലും എടുത്തിട്ടില്ല. പണത്തിന്റെ ഉപയോഗം പോലും മധുവിന് അറിയില്ല. സ്വന്തമായുള്ളത് ഒരു പഴഞ്ചന്‍ ടോര്‍ച്ച് മാത്രമാണെന്ന് ഊരുവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു.
https://www.facebook.com/Malayalivartha
























