നാളിതുവരെ പട്ടിക വിഭാഗങ്ങള്‍ക്ക് വേണ്ടി ചെലവഴിച്ച തുക ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കാനുള്ള ഇച്ഛാശക്തി സര്‍ക്കാരിനുണ്ടോ?; ഇടത്-വലത് മുന്നണികൾക്കെതിരെ രൂക്ഷ വിമർശനവുമായി കുമ്മനം

നാളിതുവരെ പട്ടിക വിഭാഗങ്ങള്‍ക്ക് വേണ്ടി ചെലവഴിച്ച തുക ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കാനുള്ള ഇച്ഛാശക്തി സര്‍ക്കാരിനുണ്ടോയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. പട്ടിണിയും രോഗവും മൂലം ആദിവാസികള്‍ മരിക്കുന്നത് സ്ഥിരം സംഭവമായി മാറിയിരിക്കുന്നുവെന്ന് പറഞ്ഞ കുമ്മനം, കേരളം മാറി മാറി ഭരിച്ച ഇടത്-വലത് മുന്നണികളാണ് ഇതിന് ഉത്തരവാദികളെന്നും ആരോപിച്ചു. തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലായിരുന്നു കുമ്മനത്തിന്റെ പ്രതികരണം.
കുമ്മനം രാജശേഖരന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഭാരതീയ ജനതാ പാർട്ടി സംസ്ഥാന ഭാരവാഹി യോഗം ചെങ്ങന്നൂരിൽ ആരംഭിച്ചു.
ഒ രാജഗോപാൽ എംഎൽഎ നിലവിളക്ക് കൊളുത്തിയതോടെയാണ് നേതൃയോഗം തുടങ്ങിയത്.
നാളിതുവരെ പട്ടിക വിഭാഗങ്ങൾക്ക് വേണ്ടി ചെലവഴിച്ച തുക ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കണം. അതിനുള്ള ഇച്ഛാശക്തി സർക്കാറിനുണ്ടോ?
ആദിവാസി ഊരുകളിലേക്ക് ആയിരക്കണക്കിന് കോടി രൂപയാണ് കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ചെലവഴിച്ചത്. ഇത് അർഹതപ്പെട്ടവർക്ക് നാളിതു വരെ കിട്ടിയിട്ടില്ല. പട്ടിണിയും രോഗവും മൂലം ആദിവാസികൾ മരിക്കുന്നത് സ്ഥിരം സംഭവമായി മാറിയിരിക്കുന്നു. കേരളം മാറി മാറി ഭരിച്ച ഇടത് വലത് മുന്നണികളാണ് ഇതിന് ഉത്തരവാദികൾ. രാജ്യത്ത് ഏറ്റവും കൂടുതൽ ശിശു മരണം സംഭവിക്കുന്ന പ്രദേശമായി അട്ടപ്പാടി മാറി. ഇത് ചൂണ്ടിക്കാണിച്ച ബിജെപിയെ അവഹേളിക്കാനാണ് ഇരു മുന്നണികളും ശ്രമിച്ചത്. ആദിവാസികളോട് ചെയ്യുന്ന ക്രൂരത സാമൂഹ്യ ദ്രോഹമാണ്.
കേരളത്തിൽ അക്രമ രാഷ്ട്രീയം തുടർക്കഥയായി മാറി. ചുവപ്പ് ഭീകരത രാഷ്ട്രീയ എതിരാളികളെ കൊന്നൊടുക്കുകയാണ്. ഇതിനെ എതിർത്ത ബിജെപിയെ പരിഹസിച്ച കോൺഗ്രസിന് ഇപ്പോൾ യാഥാർഥ്യം മനസ്സിലായി.
https://www.facebook.com/Malayalivartha
























