നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ വെടിവെച്ചുകൊല്ലുകയാണ് വേണ്ടതെന്ന് പി.സി. ജോർജ്ജ്; കാട്ടുപന്നിയിറച്ചിയും വാട്ടുകപ്പയും ചേർത്ത് കഴിക്കാൻ നല്ല രുചിയാണ്; കാട്ടുപന്നിയെ വെടിവെച്ചതിന് വനംവകുപ്പ് ഉദ്യോഗസ്ഥർ തല്ലിയാൽ തിരിച്ചുതല്ലണം എന്ന് ജോർജ് എം തോമസ് ; പൊറുതിമുട്ടി വന്യമൃഗങ്ങളും ; പ്രസ്ഥാവന വിവാദമാകുന്നു

നിയമ സഭയിൽ വനംവകുപ്പിന്റെ ധനാഭ്യർഥന ചർച്ചയ്ക്കിടെ വിവാദ പ്രസംഗവുമായി ജോർജ് എം തോമസ്. കാട്ടുപന്നിയിറച്ചിയും വാട്ടുകപ്പയും ചേർത്ത് കഴിക്കാൻ നല്ല രുചിയാണെന്നും കാട്ടുപന്നിയെ വെടിവെച്ചതിന് വനംവകുപ്പ് ഉദ്യോഗസ്ഥർ തല്ലിയാൽ തിരിച്ചുതല്ലണമെന്നും ജോർജ് എം തോമസ്.
കാട്ടുപന്നിയിറച്ചിക്ക് മാത്രമല്ല, മുള്ളൻപന്നിയിറച്ചിക്കും നല്ല രുചിയാണെന്നും എന്നാൽ നാട്ടുകാർ മുള്ളൻപന്നിയെ കറിവെച്ച് കഴിക്കാൻ തുടങ്ങുമ്പോഴേക്കും വനംവകുപ്പ് ജീവനക്കാർ അവരെ ഇടിച്ച് ഇഞ്ചപ്പരുവമാക്കുമെന്നും ജോർജ് എം തോമസ് പ്രസംഗത്തിൽ പറഞ്ഞു. നിയമപ്രകാരമുള്ള നടപടിയെടുക്കാതെ എന്തിനാണ് മർദിക്കുന്നത്? ഒരിക്കലെങ്കിലും ഈ ഇറച്ചി തിന്നവർ ഇതിന്റെപേരിൽ ആരെയും മർദിക്കില്ല. അത്രയ്ക്ക് രുചിയാണ് എന്നും ജോർജ് എം തോമസ് വാദിച്ചു. അതേസമയം വനംവകുപ്പ് ജീവനക്കാർ ഇനിയും ഇക്കാര്യത്തിൽ മർദിക്കാൻവന്നാൽ തിരിച്ച് കൈകാര്യം ചെയ്യാൻ താൻ നാട്ടുകാരോട് പറഞ്ഞിട്ടുണ്ടെന്ന് എം എൽ എ പറഞ്ഞു. പ്രസ്താവന ഏറെ വിവാദം സൃഷ്ടിച്ചിരിക്കുകയാണ്. പ്രസ്താവനയ്ക്ക് പിറകെ കാട്ടുപന്നിയിറച്ചി കഴിക്കാറുണ്ടെന്ന് എംഎൽഎ. പറഞ്ഞത് അന്വേഷിക്കണമെന്ന ആവശ്യവുമായി എൽദോസ് കുന്നപ്പിള്ളി രംഗത്ത് വന്നു.
അതേ സമയം പി.സി. ജോർജ്ജും വന്യമൃഗങ്ങൾക്കെതിരെ രംഗത്ത് വന്നു. എണ്ണം പെരുകുന്നതിനാലാണ് വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നതെന്നും അവയെ വെടിവെച്ചു കൊല്ലുകയാണ് വേണ്ടതെന്നും പി.സി. ജോർജ്ജും പറഞ്ഞു. ''കേരളത്തിൽ 29 ശതമാനം വനമാണ്. ഇനിയും എങ്ങോട്ട് വനമുണ്ടാക്കണമെന്നാ ഈ പറയുന്നത്? കാർബൺ ക്രെഡിറ്റ് ഫണ്ട് വാങ്ങി പുട്ടടിക്കുന്ന രാഷ്ട്രീയക്കാരുൾപ്പടെയുള്ളവരുടെ തട്ടിപ്പാണ് ഈ വാദം'' എന്നും പി.സി. ജോർജ് പറഞ്ഞു. എന്നാൽ വനം വകുപ്പ് മന്ത്രി കെ. രാജു ഈ വിവാദപരാമർശങ്ങൾക്കൊന്നും മറുപടി നൽകിയില്ല.
https://www.facebook.com/Malayalivartha
























