Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...


മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്


റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാർ ഇടിച്ചുതെറിപ്പിച്ചു; വയോധികന് ദാരുണാന്ത്യം...


ഒരടി താഴ്ചയിലെടുത്ത കുഴിയിൽ നിന്നും ചെറിയ എല്ലിൻ കഷ്ണങ്ങൾ; അനീഷ ഗർഭിണിയെന്ന് 'അമ്മ അറിഞ്ഞിരുന്നു: യൂട്യൂബ് നോക്കി ടോയ്ലെറ്റില്‍ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി...


കോഴിക്കോട് മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തെ പിന്തുടര്‍ന്നു.. അഞ്ചുപേര്‍ അറസ്റ്റില്‍..കാറിനുള്ളില്‍നിന്ന് വാക്കി ടോക്കിയും കണ്ടെടുത്തിട്ടുണ്ട്.. ഇവരെ പിന്നീട് ജാമ്യത്തില്‍വിട്ടു..

മകനെ പോലെ വീട്ടിലെ വിശ്വസ്തനായി മാറി വീട്ടിനുള്ളിൽ സ്വതന്ത്ര വിഹാരം; ഒപ്പം നടക്കുമ്പോഴും മോളി അറിഞ്ഞിരുന്നില്ല തന്നിൽ കണ്ടത് കാമം മാത്രമാണെന്ന്: അർദ്ധരാത്രി കതക് തട്ടി വിളിച്ചുണർത്തി തലയ്ക്കടിച്ച് മനോവൈകല്യമുള്ള മകന്റെ മുന്നിലൂടെ വലിച്ചിഴച്ച് കിടപ്പ് മുറിയിൽ കൊണ്ടുപോയി ക്രൂര ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തി: കൃത്യം നടത്തിയത് മകനാണെന്ന് വരുത്തിത്തീർക്കാൻ ചെയ്തത്...

21 MARCH 2018 09:08 AM IST
മലയാളി വാര്‍ത്ത

നോര്‍ത്ത് പറവൂര്‍ പുത്തന്‍വേലിക്കരയില്‍ കൊലചെയ്യപ്പെട്ട പടയാട്ടില്‍ പരേതനായ ഡേവീസിന്റെ ഭാര്യ മോളി(61) ക്രൂര ബലാല്‍സംഗത്തിനിരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ബലാല്‍സംഗത്തിനിടെ ചെറുത്തു നില്‍ക്കുകയും ബഹളം വെക്കുകയും ചെയ്ത മോളിയെ കഴുത്തില്‍ ഷാള്‍ മുറുക്കിയാണ് പ്രതി മുന്ന എന്ന പരിമള്‍ സാഹു(26) കൊലപ്പെടുത്തിയത്.

പുത്തന്‍വേലിക്കരക്ക് സമീപമുള്ള കുറുമ്പത്തുരുത്ത് പള്ളിയിലെ പെരുന്നാള്‍ ആഘോഷത്തിന് പോയ പ്രതി അവിടെ നാട്ടുകാരായ സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിച്ചിരുന്നു. രാത്രി ഒരു മണിയോടെ മോളിയുടെ വീട്ടിലെത്തിയ ഇയാള്‍ ഇവരെ വിളിച്ചുണര്‍ത്തിയ ശേഷം ആക്രമിച്ചു കീഴ്‌പ്പെടുത്തുകയായിരുന്നു. വീടിന്റെ ഉമ്മറത്ത് കിടന്ന വലിയ വെള്ളാരങ്കല്ലുകൊണ്ട് ആദ്യം മുഖത്തടിച്ചു.

സ്വീകരണ മുറിയില്‍ നിന്ന് കിടപ്പുമുറിയിലേക്ക് വലിച്ചിഴച്ചു കൊണ്ടു പോയ ശേഷമാണ് ബലാല്‍സംഗം ചെയ്തത്. ശബ്ദം പുറത്തുകേള്‍ക്കാതിരിക്കാന്‍ ഷാള്‍ കൊണ്ട് കഴുത്ത് മുറുക്കി. ഇതിനിടെ ശബ്ദം കേട്ട് ബുദ്ധിമാന്ദ്യമുള്ള മകന്‍ ഡെനി(32) എത്തിയെങ്കിലും മുന്ന കുടുംബവുമായി വളരെ അടുത്ത ആളായതുകൊണ്ടാകണം കാര്യത്തിന്റെ ഗൗരവം ബോധ്യപ്പെടാതിരുന്നതെന്ന് പൊലീസ് കരുതുന്നു.

കൊലപാതകം നടത്തിയത് മകന്‍ ഡെനിയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ പ്രതി ശ്രമിച്ചിരുന്നു. മോളിയെ കൊല്ലപ്പെട്ട മുറിയില്‍ നിന്ന് അടുത്ത മുറിയിലേക്ക് വലിച്ചിഴച്ചു കൊണ്ടു പോകുമ്പോള്‍ ഡെനിയും കൂടെയുണ്ടായിരുന്നു. മുറി പുറത്തു നിന്നും പൂട്ടിയ ശേഷം താക്കോല്‍ മറ്റൊരു മുറിയില്‍ കൊണ്ടു പോയി വെക്കാന്‍ ഡെനിയെയാണ് പ്രതി ഏല്‍പിച്ചത്.

ഡെനിയുടെ ദേഹത്ത് ചോര പുരട്ടാനും ഇയാള്‍ മറന്നില്ല. അതുകൊണ്ടു തന്നെ പൊലീസ് ആദ്യം സംശയിച്ചത് ഡെനിയെയായിരുന്നു. അധികം സംസാരിക്കാന്‍ അറിയാത്ത ഡെനി മുന്നക്ക് എല്ലാമറിയാം എന്ന് ആവര്‍ത്തിച്ച് പറഞ്ഞതാണ് പ്രതിയിലേക്ക് അന്വേഷണം എത്താന്‍ കാരണമായത്. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പരിമള്‍ സാഹുവിന്റെ മൊഴികളിലെ വൈരുദ്ധ്യം തുടക്കത്തിലേ തന്നെ വ്യക്തമായി. മോളിയുമായി തനിക്ക് ലൈംഗിക ബന്ധമുണ്ടായിരുന്നുവെന്നു പറഞ്ഞ് ഇയാള്‍ അന്വേഷണം വഴിതെറ്റിക്കാന്‍ ശ്രമിച്ചു.

എന്നാല്‍ റൂറല്‍ എസ്പിയും ഡിവൈഎസ്പിയുമടക്കമുള്ളവരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഇയാള്‍ക്ക് അധിക സമയം പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. മോളി തനിക്ക് പണം തരാനുണ്ടായിരുന്നുവെന്നും അതിന്റെ വൈരാഗ്യം മൂലമാണ് ആക്രമിച്ചതെന്നും ഇയാള്‍ പറഞ്ഞെങ്കിലും പൊലീസ് വിശ്വസിച്ചിട്ടില്ല. മോളി കൊലചെയ്യപ്പെടുമ്പോള്‍ ക്രൂരമായി ബലാല്‍സംഗം ചെയ്യപ്പെട്ടുവെന്നതില്‍ നിന്നു തന്നെ മോളിയുമായി ലൈംഗിക ബന്ധമുണ്ടായിരുന്നുവെന്ന പ്രതിയുടെ മൊഴി പച്ചക്കള്ളമാണെന്നും വ്യക്തമായിട്ടുണ്ട്.

പരിമള്‍ സാഹുവുമായി ബന്ധമുള്ള നാട്ടുകാരായ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും കൊലപാതകത്തില്‍ പങ്കില്ലെന്ന് കണ്ടതിനാല്‍ വിട്ടയച്ചു. മൂന്നു വര്‍ഷം മുമ്പ് കൊടുങ്ങല്ലൂരിനടുത്തുള്ള ആനാപ്പുഴയില്‍ ഐസ് പ്ലാന്റില്‍ജോലിചെയ്തിരുന്ന ഇയാള്‍ അവിടെ വെച്ച് അടിപിടിക്കേസില്‍ പ്രതിയായിരുന്നു.ഒപ്പം ജോലി ചെയ്തിരുന്ന പുത്തന്‍വേലിക്കര സ്വദേശികളുടെ സഹായത്തോടെയാണ് ആ നാട്ടിലെത്തിയത്. കോഴിക്കടയില്‍ ഇറച്ചിവെട്ടുകാരനായി ജോലി ചെയ്ത ഇയാള്‍ കുറച്ചു നാളായി കടകളില്‍ അരി വിതരണം ചെയ്യുന്ന കുറുമ്പത്തുരുത്ത് സ്വദേശിക്കൊപ്പമാണ് ജോലി ചെയ്തിരുന്നത്.

മോളിയുടെ വീട്ടില്‍ വാടകക്ക് താമസം തുടങ്ങി അധികം വൈകാതെ ഇയാള്‍ വീട്ടിലെ വിശ്വസ്തനായി മാറി. കുടുംബാംഗത്തിനുള്ള സ്വാതന്ത്ര്യം ഇയാള്‍ക്ക് മോളി നല്‍കിയിരുന്നു. അവധി ദിവസങ്ങളില്‍ ഷോപ്പിംഗിന് പോകുമ്പോള്‍ സഹായത്തിന് ഇയാളും കൂടെ പോയിരുന്നു. എന്നാല്‍ ഇയാളുടെ ലൈംഗിക താല്‍പര്യം തിരിച്ചറിയാന്‍ മോളിക്ക് കഴിഞ്ഞില്ലെന്നാണ് പൊലീസ് അനുമാനിക്കുന്നത്.

കളമശേരി മെഡിക്കല്‍ കോളേജില്‍ പോലീസ് സര്‍ജന്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്ത മൃതദേഹം ഇന്നലെ സംസ്‌കരിച്ചു. പ്രതിയെ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷം ഇന്നലെ വൈകുന്നേരത്തോടെ പറവൂര്‍ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെഎസ്ആര്‍ടിസി ബസുകളില്‍ പുതിയ സംവിധാനം സ്ഥാപിച്ച് തുടങ്ങി  (10 hours ago)

ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍ ദമ്പതികള്‍ക്ക് മരുഭൂമിയിലെ കനത്ത ചൂടില്‍ ദാരുണാന്ത്യം  (11 hours ago)

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പ്രതി കുടുങ്ങി  (11 hours ago)

ഈരാറ്റുപേട്ടയില്‍ ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ബ്ലേഡ് മാഫിയ  (11 hours ago)

ഗവര്‍ണറുടെ സുരക്ഷയ്ക്കായി ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക റദ്ദാക്കി സംസ്ഥാന സര്‍ക്കാര്‍  (12 hours ago)

ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...  (13 hours ago)

മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്  (13 hours ago)

റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാർ ഇടിച്ചുതെറിപ്പിച്ചു; വയോധികന് ദാരുണാന്ത്യം...  (13 hours ago)

ഒരടി താഴ്ചയിലെടുത്ത കുഴിയിൽ നിന്നും ചെറിയ എല്ലിൻ കഷ്ണങ്ങൾ; അനീഷ ഗർഭിണിയെന്ന് 'അമ്മ അറിഞ്ഞിരുന്നു: യൂട്യൂബ് നോക്കി ടോയ്ലെറ്റില്‍ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി...  (13 hours ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം  (14 hours ago)

തെലങ്കാനയില്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ സ്ഫോടനം  (14 hours ago)

PINARAYI VIJAYAN കാരണം വ്യക്തമാക്കി  (14 hours ago)

Dowry torture മരണത്തിന് മുമ്പ് പിതാവിന് വാട്ട്‌സ്ആപ്പിൽ അയച്ചത്  (14 hours ago)

KANNUR അന്വേഷണം ആരംഭിച്ചു  (14 hours ago)

KOZHIKODE കണ്ടെത്താനാവില്ലെന്ന് സന്ദേശം  (15 hours ago)

Malayali Vartha Recommends