Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

മകനെ പോലെ വീട്ടിലെ വിശ്വസ്തനായി മാറി വീട്ടിനുള്ളിൽ സ്വതന്ത്ര വിഹാരം; ഒപ്പം നടക്കുമ്പോഴും മോളി അറിഞ്ഞിരുന്നില്ല തന്നിൽ കണ്ടത് കാമം മാത്രമാണെന്ന്: അർദ്ധരാത്രി കതക് തട്ടി വിളിച്ചുണർത്തി തലയ്ക്കടിച്ച് മനോവൈകല്യമുള്ള മകന്റെ മുന്നിലൂടെ വലിച്ചിഴച്ച് കിടപ്പ് മുറിയിൽ കൊണ്ടുപോയി ക്രൂര ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തി: കൃത്യം നടത്തിയത് മകനാണെന്ന് വരുത്തിത്തീർക്കാൻ ചെയ്തത്...

21 MARCH 2018 09:08 AM IST
മലയാളി വാര്‍ത്ത

നോര്‍ത്ത് പറവൂര്‍ പുത്തന്‍വേലിക്കരയില്‍ കൊലചെയ്യപ്പെട്ട പടയാട്ടില്‍ പരേതനായ ഡേവീസിന്റെ ഭാര്യ മോളി(61) ക്രൂര ബലാല്‍സംഗത്തിനിരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ബലാല്‍സംഗത്തിനിടെ ചെറുത്തു നില്‍ക്കുകയും ബഹളം വെക്കുകയും ചെയ്ത മോളിയെ കഴുത്തില്‍ ഷാള്‍ മുറുക്കിയാണ് പ്രതി മുന്ന എന്ന പരിമള്‍ സാഹു(26) കൊലപ്പെടുത്തിയത്.

പുത്തന്‍വേലിക്കരക്ക് സമീപമുള്ള കുറുമ്പത്തുരുത്ത് പള്ളിയിലെ പെരുന്നാള്‍ ആഘോഷത്തിന് പോയ പ്രതി അവിടെ നാട്ടുകാരായ സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിച്ചിരുന്നു. രാത്രി ഒരു മണിയോടെ മോളിയുടെ വീട്ടിലെത്തിയ ഇയാള്‍ ഇവരെ വിളിച്ചുണര്‍ത്തിയ ശേഷം ആക്രമിച്ചു കീഴ്‌പ്പെടുത്തുകയായിരുന്നു. വീടിന്റെ ഉമ്മറത്ത് കിടന്ന വലിയ വെള്ളാരങ്കല്ലുകൊണ്ട് ആദ്യം മുഖത്തടിച്ചു.

സ്വീകരണ മുറിയില്‍ നിന്ന് കിടപ്പുമുറിയിലേക്ക് വലിച്ചിഴച്ചു കൊണ്ടു പോയ ശേഷമാണ് ബലാല്‍സംഗം ചെയ്തത്. ശബ്ദം പുറത്തുകേള്‍ക്കാതിരിക്കാന്‍ ഷാള്‍ കൊണ്ട് കഴുത്ത് മുറുക്കി. ഇതിനിടെ ശബ്ദം കേട്ട് ബുദ്ധിമാന്ദ്യമുള്ള മകന്‍ ഡെനി(32) എത്തിയെങ്കിലും മുന്ന കുടുംബവുമായി വളരെ അടുത്ത ആളായതുകൊണ്ടാകണം കാര്യത്തിന്റെ ഗൗരവം ബോധ്യപ്പെടാതിരുന്നതെന്ന് പൊലീസ് കരുതുന്നു.

കൊലപാതകം നടത്തിയത് മകന്‍ ഡെനിയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ പ്രതി ശ്രമിച്ചിരുന്നു. മോളിയെ കൊല്ലപ്പെട്ട മുറിയില്‍ നിന്ന് അടുത്ത മുറിയിലേക്ക് വലിച്ചിഴച്ചു കൊണ്ടു പോകുമ്പോള്‍ ഡെനിയും കൂടെയുണ്ടായിരുന്നു. മുറി പുറത്തു നിന്നും പൂട്ടിയ ശേഷം താക്കോല്‍ മറ്റൊരു മുറിയില്‍ കൊണ്ടു പോയി വെക്കാന്‍ ഡെനിയെയാണ് പ്രതി ഏല്‍പിച്ചത്.

ഡെനിയുടെ ദേഹത്ത് ചോര പുരട്ടാനും ഇയാള്‍ മറന്നില്ല. അതുകൊണ്ടു തന്നെ പൊലീസ് ആദ്യം സംശയിച്ചത് ഡെനിയെയായിരുന്നു. അധികം സംസാരിക്കാന്‍ അറിയാത്ത ഡെനി മുന്നക്ക് എല്ലാമറിയാം എന്ന് ആവര്‍ത്തിച്ച് പറഞ്ഞതാണ് പ്രതിയിലേക്ക് അന്വേഷണം എത്താന്‍ കാരണമായത്. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പരിമള്‍ സാഹുവിന്റെ മൊഴികളിലെ വൈരുദ്ധ്യം തുടക്കത്തിലേ തന്നെ വ്യക്തമായി. മോളിയുമായി തനിക്ക് ലൈംഗിക ബന്ധമുണ്ടായിരുന്നുവെന്നു പറഞ്ഞ് ഇയാള്‍ അന്വേഷണം വഴിതെറ്റിക്കാന്‍ ശ്രമിച്ചു.

എന്നാല്‍ റൂറല്‍ എസ്പിയും ഡിവൈഎസ്പിയുമടക്കമുള്ളവരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഇയാള്‍ക്ക് അധിക സമയം പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. മോളി തനിക്ക് പണം തരാനുണ്ടായിരുന്നുവെന്നും അതിന്റെ വൈരാഗ്യം മൂലമാണ് ആക്രമിച്ചതെന്നും ഇയാള്‍ പറഞ്ഞെങ്കിലും പൊലീസ് വിശ്വസിച്ചിട്ടില്ല. മോളി കൊലചെയ്യപ്പെടുമ്പോള്‍ ക്രൂരമായി ബലാല്‍സംഗം ചെയ്യപ്പെട്ടുവെന്നതില്‍ നിന്നു തന്നെ മോളിയുമായി ലൈംഗിക ബന്ധമുണ്ടായിരുന്നുവെന്ന പ്രതിയുടെ മൊഴി പച്ചക്കള്ളമാണെന്നും വ്യക്തമായിട്ടുണ്ട്.

പരിമള്‍ സാഹുവുമായി ബന്ധമുള്ള നാട്ടുകാരായ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും കൊലപാതകത്തില്‍ പങ്കില്ലെന്ന് കണ്ടതിനാല്‍ വിട്ടയച്ചു. മൂന്നു വര്‍ഷം മുമ്പ് കൊടുങ്ങല്ലൂരിനടുത്തുള്ള ആനാപ്പുഴയില്‍ ഐസ് പ്ലാന്റില്‍ജോലിചെയ്തിരുന്ന ഇയാള്‍ അവിടെ വെച്ച് അടിപിടിക്കേസില്‍ പ്രതിയായിരുന്നു.ഒപ്പം ജോലി ചെയ്തിരുന്ന പുത്തന്‍വേലിക്കര സ്വദേശികളുടെ സഹായത്തോടെയാണ് ആ നാട്ടിലെത്തിയത്. കോഴിക്കടയില്‍ ഇറച്ചിവെട്ടുകാരനായി ജോലി ചെയ്ത ഇയാള്‍ കുറച്ചു നാളായി കടകളില്‍ അരി വിതരണം ചെയ്യുന്ന കുറുമ്പത്തുരുത്ത് സ്വദേശിക്കൊപ്പമാണ് ജോലി ചെയ്തിരുന്നത്.

മോളിയുടെ വീട്ടില്‍ വാടകക്ക് താമസം തുടങ്ങി അധികം വൈകാതെ ഇയാള്‍ വീട്ടിലെ വിശ്വസ്തനായി മാറി. കുടുംബാംഗത്തിനുള്ള സ്വാതന്ത്ര്യം ഇയാള്‍ക്ക് മോളി നല്‍കിയിരുന്നു. അവധി ദിവസങ്ങളില്‍ ഷോപ്പിംഗിന് പോകുമ്പോള്‍ സഹായത്തിന് ഇയാളും കൂടെ പോയിരുന്നു. എന്നാല്‍ ഇയാളുടെ ലൈംഗിക താല്‍പര്യം തിരിച്ചറിയാന്‍ മോളിക്ക് കഴിഞ്ഞില്ലെന്നാണ് പൊലീസ് അനുമാനിക്കുന്നത്.

കളമശേരി മെഡിക്കല്‍ കോളേജില്‍ പോലീസ് സര്‍ജന്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്ത മൃതദേഹം ഇന്നലെ സംസ്‌കരിച്ചു. പ്രതിയെ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷം ഇന്നലെ വൈകുന്നേരത്തോടെ പറവൂര്‍ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (25 minutes ago)

സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി  (26 minutes ago)

നെടുമങ്ങാട് കളി മാറി.. ഹർത്താൽ ശക്തം കടകൾ അടപ്പിച്ചു ,പോലീസിനെ തൂക്കിയെറിഞ്ഞ് സമരക്കാർ  (34 minutes ago)

കണ്ണൂർ കരിമ്പം, കൊയ്യം സ്വദേശി പട്ടേരി രാജീവൻ കുവൈത്തിൽ നിര്യാതനായി....  (1 hour ago)

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്.... ബാരലിന് 1.23 ശതമാനത്തിന്റെ വര്‍ദ്ധന രേഖപ്പെടുത്തി  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്....  (1 hour ago)

പനങ്ങാട് ലോറിക്കടിയിൽപെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം  (2 hours ago)

ഹർത്താലിൽ സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ പ്രതിഷേധം ശക്തം...  (2 hours ago)

ബെംഗളൂരുവിന് സമീപം രാംനഗരയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം  (2 hours ago)

കരുവാരക്കുണ്ട് മുള്ളറയിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ ടാപ്പിങ് തൊഴിലാളി മരിച്ചു....  (2 hours ago)

പ്രശസ്ത നടൻ ഭരത് കപൂർ അന്തരിച്ചു... ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം  (2 hours ago)

പുതിയ അധ്യായന വർഷം പൊതുവിദ്യാലയങ്ങളിൽ ചേരാനെത്തുന്ന കുട്ടികൾക്ക് രേഖകളില്ലാത്തതിന്റെ പേരിൽ പ്രവേശനം നിഷേധിക്കില്ല... മെയ് രണ്ടിനു പ്രവേശനം തുടങ്ങും  (3 hours ago)

കൊടശ്ശേരിയിൽ കാണാതായ വയോധികൻ്റെ മൃതദേഹം കണ്ടെത്തി...  (3 hours ago)

സങ്കടക്കാഴ്ചയായി... റിയാദിലെ താമസസ്ഥലത്ത് മലയാളി യുവാവ് നിര്യാതനായി  (4 hours ago)

ശബരിമല യുവതീപ്രവേശനം.... സുപ്രീംകോടതിയിലെ ഒൻപതംഗ ഭരണഘടനാ ബെഞ്ച് വാദം പുനരാരംഭിക്കുന്നു....  (4 hours ago)

Malayali Vartha Recommends