108 ന് പകരം ഇനി 'ജീവന്‍രക്ഷാ ആംബുലന്‍സുകള്‍'... റോഡ് അപകടങ്ങളില്‍പെടുന്നവരെ രക്ഷിക്കാൻ ട്രോമാകെയര്‍ ശൃംഖല; പുതിയ പദ്ധതികളുമായി സർക്കാർ

ആലപ്പുഴ, തിരുവനന്തപുരം ജില്ലകളില്‍ ഇപ്പോഴുള്ള 108 മാതൃകയിലാണ് ജീവന്‍രക്ഷാ ആംബുലന്‍സുകള്‍ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നത്. അഡ്വാന്‍സ്ഡ് ലൈഫ് സേവിങ് (എ.എല്‍.എസ്) ആംബുലന്‍സ് എന്ന പേരിലായിരുന്നു 108 അറിയപ്പെട്ടത്. അതിനി ബി.എല്‍.എസ് പട്ടികയിലേക്കാവും മാറുക. കോള്സന്റെര് 108 എന്ന നിലയില്‍ തുടരും. സ്വകാര്യസംരംഭം വഴിയോ ഉടമകളുടെ കൂട്ടായ്മ രൂപവത്കരിച്ചോ 315 ആംബുലന്‍സുകള്‍ കരാറടിസ്ഥാനത്തില്‍ നിരത്തിലിറക്കാനാണ് തീരുമാനം.
തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ നിലവില്‍ സര്‍വിസ് നടത്തുന്ന 43 ആംബുലന്‍സുകള്‍ എമര്‍ജന്‍സി മെഡിക്കല്‍ പ്രോജക്ടിന്റെ ഭാഗമായാണ് നേരത്തേ വാങ്ങിയത്. ചെലവ് കൂട്ടുമെന്നതിനാലാണ് കരാറുകാരനെവെച്ച് ആംബുലന്‍സ് ഓടിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. വാടക ആംബുലന്‍സുകള്‍ നിരത്തിലെത്തുന്നതോടെ നിലവില്‍ തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ സര്‍വിസ് നടത്തുന്ന 108 ആംബുലന്‍സുകള്‍ പിന്‍വലിച്ച് സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് വിട്ടുനല്കുന്നകാര്യവും പരിഗണനയിലുണ്ട്.
റോഡ് അപകടങ്ങളില്‍പെടുന്നവരെ രക്ഷിക്കാനുള്ള ട്രോമാകെയര്‍ ശൃംഖല വ്യാപിപ്പിക്കാനാണ് പുതിയ തീരുമാനം. ഇതിനുള്ള ടെന്‍ഡര്‍ നടപടി ഏപ്രിലില്‍ പൂര്‍ത്തിയാക്കും. മേയ്- ജൂണ്‍ മാസത്തോടെ ആംബുലന്‍സ് ശൃംഖല പ്രവര്‍ത്തനമാരംഭിക്കാന്‍ കഴിയുംവിധത്തിലാണ് നടപടി മുന്നോട്ടുപോകുന്നതെന്ന് അധികൃതര്‍ പറയുന്നു. പദ്ധതിക്ക് സംരംഭകനെയോ കരാറുകാരനെയോ തെരഞ്ഞെടുക്കാനാവുമോ എന്നാണ് കോര്പറേഷന് ആലോചിക്കുന്നത്. മാസം 1500 കിലോമീറ്റര്‍ കണക്കാക്കി മൂന്നുമാസത്തേക്കാണ് ആംബുലന്‍സുകള്‍ക്ക് പണം അനുവദിക്കുക. 1500ല്‍ കൂടുതല്‍ വരുന്ന കിലോമീറ്ററിന് 15 രൂപ നിരക്കില്‍ തുക നല്‍കും.
ടെക്നോപാര്‍ക്ക് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കോള്സന്റെറാകും ആംബുലന്‍സുകള്‍ നിയന്ത്രിക്കുക. ഇതിന്റെ നടത്തിപ്പ് കോര്പറേഷന് നേരിട്ട് നിര്‍വഹിക്കും. വിവരം കൈമാറാന്‍ പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷനും തയാറാക്കുന്നുണ്ട്. പരിക്കേറ്റയാളെ ഏത് ആശുപത്രിയില്‍ എത്തിക്കണമെന്ന് ആംബുലന്‍സിലെ പരിശീലനം വന്ന ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കുന്നതും കോള്സന്റെര് നേരിട്ടായിരിക്കും. രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെ 315 ആംബുലന്‍സുകളും നിരത്തിലുണ്ടാകണമെന്നാണ് വ്യവസ്ഥ നിശ്ചയിക്കുക.

108 നിരത്തൊഴിയുന്നതോടെ അതിലെ ജീവനക്കാരുടെ ഭാവി അനിശ്ചിതമാകുമെന്ന പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. പല കാരണങ്ങളാല്‍ ഒഴിവാക്കിയ കമ്ബനികള്‍ പുതിയ സംരംഭവവുമായി സഹകരിക്കാന്‍ മുന്നോട്ടുവന്നിട്ടുണ്ടെന്ന ആക്ഷേപങ്ങളുമുണ്ട്.
https://www.facebook.com/Malayalivartha
























