റേഡിയോ ജോക്കി വധം;അറസ്റ്റിലായ പ്രതിക്ക് ജ്യാമ്യം കിട്ടാൻ സാധ്യത ഇല്ല. കൊലപാതക ശ്രമം ഉൾപ്പടെയുള്ള കുറ്റങ്ങൾ പ്രതിക്കുമേൽ ചുമത്തി.

നാടിനെ നടുക്കിയ റേഡിയോ ജോക്കി വധ കേസിൽ അറസ്റ്റ് ചെയ്‌ത സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കൊല്ലം ശക്തികുളങ്ങര സ്വദേശി സനു (33) സനു ജാമ്യം കിട്ടാൻ സാധ്യത ഇല്ല എന്ന് റിപ്പോർട്ട്.ഇന്ത്യൻ ശിക്ഷ നിയമം 302,307വകുപ്പുകൾ പ്രകാരണമാണ് കേസ് എടുത്തിരിക്കുന്നത്. പ്രതിയെ വർക്കല കോടതിയിൽ ഹാജരാക്കി .കൊലപാതക ശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ഇയാൾക്കുമേൽ ചുമത്തിയിട്ടുള്ളത്.
ക്വൊട്ടേഷന്‍ സംഘത്തിന് താമസിക്കാന്‍ വീട് നല്‍കിയതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. രാജേഷ് വധത്തിലെ ആദ്യ അറസ്റ്റാണിത്. ക്വൊട്ടേഷന്‍ സംഘത്തിലെ അപ്പുണ്ണിയുടെ സുഹൃത്താണ് സനു. കൊലപാതകത്തിന് മുന്‍പും ശേഷവും ക്വൊട്ടേഷന്‍ സംഘം സനുവിന്റെ വീട്ടില്‍ താമസിച്ചിട്ടുണ്ട്.
ഇയാളില്‍നിന്ന് രണ്ടു വാളുകള്‍ പിടിച്ചെടുത്തു. സത്താറിനെ പിടികൂടാന്‍ ഇന്റര്‍പോളിന്റെ സഹായം തേടാന്‍ ഇന്നലെ തിരുവനന്തപുരം റൂറല്‍ എസ്.പിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിചിരുന്നു . ക്രൈംബ്രാഞ്ച് ഡി.ജി.പി മുഖാന്തരം ഖത്തര്‍ പോലീസിനു റെഡ് കോര്‍ണര്‍ നോട്ടീസ് കൈമാറുകയും . കൊലപാതകത്തില്‍ പങ്കില്ലെന്ന സത്താറിന്റെ വാദം പോലീസ് വിശ്വസിക്കുന്നില്ല. സത്താറിന്റെ ഭാര്യയും കൊല്ലപ്പെട്ട രാജേഷിന്റെ സുഹൃത്തുമായ നര്‍ത്തകിക്കു ക്വട്ടേഷനില്‍ പങ്കുണ്ടോ എന്നും പരിശോധിക്കും. ഈ യുവതി വാട്ട്‌സ് ആപ്പ് കോളിലൂടെ രാജേഷുമായി നിരന്തരം ബന്ധപ്പെട്ടിരുന്നിനു തെളിവുണ്ട്.
കൊലപാതകത്തെക്കുറിച്ച് സനുവിനും അറിവുണ്ടായിരുന്നു എന്നാണ് പോലീസ് നിഗമനം. ഗൂഢാലോചനയില്‍ പങ്കെടുത്തതിനും പ്രതികളെ സഹായിച്ചതിനുമാണ് സനുവിനെ അറസ്റ്റ് ചെയ്തത്. കായംകുളം കേന്ദ്രീകരിച്ചുള്ള ക്വൊട്ടേഷന്‍ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൊലപാതക സംഘത്തില്‍ നാല് പേരുണ്ടായിരുന്നതായും പോലീസ് സ്ഥിരീകരിച്ചു. ഖത്തറില്‍ ബിസിനസ് ചെയ്യുന്ന സത്താര്‍ എന്നയാളുടെ ഭാര്യയുമായി രാജേഷിനുണ്ടായിരുന്ന സൗഹൃദമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
സത്താറിന്റെ സുഹൃത്തും ഇയാളുടെ ജിംനേഷ്യത്തിലെ ജീവനക്കാരനുമായ അലിഭായിയും ക്വൊട്ടേഷന് നേരിട്ട് നേതൃത്വം നല്‍കി. പ്രണയിച്ച് വിവാഹം കഴിച്ചിട്ടും രാജേഷുമായി തന്റെ ഭാര്യ അടുത്തതും രാജേഷിന് ബിസിനസ് തുടങ്ങാന്‍ യുവതി തന്റെ പണം നല്‍കിയതും സത്താറിനെ പ്രകോപിപ്പിച്ചിരുന്നു. സത്താറിന്റെ ഭീഷണിയെ തുടര്‍ന്നാണ് രാജേഷ് ഖത്തറില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയത്. രാജേഷിന് നാട്ടില്‍ സ്റ്റുഡിയോ തുടങ്ങാനും ചെന്നൈയിലേക്ക് പോകാനും യുവതി സഹായം ചെയ്ത വിവരം അറിഞ്ഞത് സത്താറിന്റെ പക വര്‍ധിപ്പിച്ചു.
യുവതിയും സത്താറും രണ്ട് പെണ്‍മക്കളും അടങ്ങുന്ന കുടുംബം സംതൃപ്ത കുടുംബ ജീവിതം നയിച്ചുവരുന്നതിനിടെയാണ് യുവതി രാജേഷുമായി അടുക്കുന്നതും പ്രണയത്തിലാകുന്നതും. ഇത് ഇവരുടെ കുടുംബ ജീവിതത്തില്‍ പാകപ്പിഴകള്‍ സൃഷ്ടിച്ചു. രാജേഷുമായുള്ള ബന്ധത്തെച്ചൊല്ലി നിരന്തരം വഴക്കായതോടെ ഇരുവരും വേര്‍പിരിഞ്ഞു. ഇതിന് ശേഷവും ഇരുവരും ബന്ധം തുടര്‍ന്നു. ഇതോടെ രാജേഷിനെ നാട്ടില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതിന് ചെന്നൈയില്‍ ജോലി സംഘടിപ്പിച്ചു നല്‍കി. രാജേഷ് ചെന്നൈയിലേക്ക് പോകുന്നതിന്റെ തലേന്നാണ് കൊല്ലപ്പെട്ടത്.
https://www.facebook.com/Malayalivartha
























