എഡിറ്റിംഗിൽ അഗ്രഗണ്യൻ... സ്ത്രീകളുടെ ഫോട്ടോകൾ കിട്ടിയാലുടൻ മോർഫ് ചെയ്ത കണ്ട് രസിക്കാനുള്ള ആവേശം; അശ്ലീല പുസ്തക വായനയിലൂടെ എല്ലാം തുടക്കമിട്ടു.. ഫേസ്ബുക്കിക്കിൽ കാണുന്ന സ്ത്രീകളുടെ ഫോട്ടോകളോട് പ്രത്യേക ഹരം.. ബിബീഷിന്റെ നെറികെട്ട വിനോദങ്ങൾ ഇങ്ങനെ...

എഡിറ്റിംഗിൽ അഗ്രഗണ്യനായിരുന്നു 35കാരനായ ബിബീഷ്. ആറുവർഷത്തോളമായി സദയം സ്റ്റുഡിയോയിലെ ജീവനക്കാരൻ. എന്നാൽ ഉയർന്ന ശമ്പളം ലക്ഷ്യമിട്ട് ഇവിടെ നിന്നും മാറാനൊരുങ്ങുകയായിരുന്നു. ഒറിജിനലിനെ വെല്ലുംവിധമാണ് ബിബീഷ് ചിത്രങ്ങൾ മോർഫ് ചെയ്തിരുന്നത്. നേരത്തെ ബിബീഷ് മോർഫ് ചെയ്ത ഒരു ചിത്രം ഫേസ്ബുക്ക് വഴി ഒരു സുഹൃത്തിന് ലഭിച്ചപ്പോൾ പരാതി പൊലീസിൽ എത്തിയിരുന്നു.
എന്നാൽ, വിഷയം സ്റ്റുഡിയോ ഉടമകൾ ഇടപെട്ട് ഒതുക്കി തീർക്കുകയും ബിബീഷിന്റെ ഫോട്ടോ ശേഖരം പരിശോധിക്കുകയും ചെയ്തിരുന്നു. എന്നാൽ സതീശൻ ചില ചിത്രങ്ങൾ കൈക്കലാക്കി ബിബീഷിനെ ഭീഷണിപ്പെടുത്തി ജോലി ചെയ്യിക്കുകയായിരുന്നോ എന്ന സംശയം പൊലീസിനുണ്ട്.
വടകര പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ സദയം ഷൂട്ട് ആൻഡ് എഡിറ്റ് സ്റ്റുഡിയോയിലെ എഡിറ്റിംഗ് ജോലികൾക്കൊപ്പം സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ളീല ഫോട്ടോകൾ നിർമ്മിച്ചു സൂക്ഷിക്കുക വീഡിയോ എഡിറ്റർ ബിബീഷിന്റെ വിനോദമായിരുന്നു. സ്റ്റുഡിയോ ഉടമ വൈക്കിലശേരിയിലെ ചെറുകോട്ട് മീത്തൽ ദിനേശനും സഹോദരൻ ഫോട്ടോഗ്രാഫർ സതീശനും ഇത്തരം ചിത്രങ്ങൾ ബിബീഷ് സൂക്ഷിക്കുന്ന കാര്യം അറിയാമായിരുന്നു.
എന്നിട്ടും ജോലിയിൽ ബിബീഷിന്റെ മിടുക്ക് കാരണം അത് അവർ മറച്ചു വച്ചു. ഒടുവിൽ സംഗതി പുറത്തായതോടെ മൂവരും കുടുങ്ങി. വിവാഹ ചടങ്ങുകളിൽ എത്തുന്ന സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്തു എന്ന കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. നാട്ടിലെ ഒരു സ്ത്രീയുടെ മോർഫ് ചെയ്ത ചിത്രം അവരുടെ ഭർത്താവിന്റെ സുഹൃത്തിന് മൊബൈൽ ഫോൺ വഴി ലഭിച്ചതാണ് ഇപ്പോൾ സംഭവം പുറത്തറിയാൻ ഇടയാക്കിയത്.
ബിബീഷിന്റെ ഹാർഡ് ഡിസ്കിൽ 46,000 ചിത്രങ്ങളുണ്ടെന്ന വിവരം പ്രചരിച്ചതോടെ ഒരു നാടുമുഴുവൻ ആശങ്കയിലാണ്. ഇതിന്റെ സത്യാവസ്ഥ പൊലീസ് അന്വേഷിക്കുകയാണ്. അധികമാരോടും സംസാരിക്കാനോ സൗഹൃദം കൂടാനോ താല്പര്യമെടുക്കാത്തയാളാണ് ബിബീഷ്. കാറിൽ രാവിലെ വീട്ടിൽ നിന്നിറങ്ങുന്ന ബിബീഷ് രാത്രി വൈകിയാണ് തിരിച്ചെത്തുകയെന്ന് സമീപവാസികൾ പറയുന്നു. മരപ്പണിക്കാരനാണ് ബിബീഷിന്റെ പിതാവ്. സഹോദരനും സഹോദരിയും അമ്മയുമുണ്ട്. പ്രണയിച്ചാണ് ഇടുക്കി സ്വദേശിനിയായ യുവതിയെ വിവാഹം ചെയ്തത്.
ചാലക്കുടിയിലെ ഒരു സ്റ്റുഡിയോയിൽ ജോലി നോക്കുമ്പോഴായിരുന്നു പ്രണയം. എന്നാൽ ഈ വിവാഹത്തെ ബിബീഷിന്റെ വീട്ടുകാർ എതിർത്തിരുന്നു. വടകരയിൽ ഭാര്യയുമായി എത്തിയ ബിബീഷ് ആദ്യം പലോളിമുക്കിൽ വാടകയ്ക്ക് താമസിച്ചു. ഇതിന് ശേഷം എടച്ചേരിയിലും കുറച്ചുകാലം താമസിച്ചു. ഇതിനിടെ ജ്യേഷ്ഠൻ പുതിയ വീടെടുത്ത് താമസം മാറിയതോടെ ബിബീഷ് വീണ്ടും കൈവേലിക്കലിലെ വീട്ടിലെത്തി. സമീപത്തെ വിഡീയോഗ്രാഫർമാരൊക്കെ ഇയാളെ പലപ്പോഴും സമീപിച്ചിരുന്നു. തിരക്കുപിടിച്ച ജോലി കാരണമാണ് നാട്ടുകാരുമായുള്ള സൗഹൃദത്തിന് ഇയാൾ നിൽക്കാത്തതെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. ബിബീഷിനെ ക്ഷണിക്കപ്പെട്ട വിവാഹ ചടങ്ങുകളിൽ പോലും കാണുക അപൂർവമാണെന്ന് നാട്ടുകാർ പറയുന്നു. മുമ്പ് അശ്ലീല പുസ്തകങ്ങളിലെ കഥകൾ വായിച്ച് രസിക്കുമായിരുന്നെന്ന് ബിബീഷ് പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.
ഇത് മാനസിക പ്രശ്നമായി വളർന്നതോടെ കൗൺസിലിംഗിന് വിധേയനാകാൻ ചിന്തിച്ചിരുന്നെങ്കിലും നാണക്കേട് കാരണം പോയില്ല. പിന്നീട് എഡിറ്റ് ചെയ്യുമ്പോൾ യുവതികളുടെ ഫോട്ടോ സ്വയം ആസ്വദിക്കാനാണ് മോർഫ് ചെയ്ത് അശ്ളീല ചിത്രങ്ങൾ നിർമ്മിച്ച് തുടങ്ങിയതെന്നാണ് ഇയാളുടെ മൊഴി. ഫേസ്ബുക്കിലെ സ്ത്രീകളുടെ ഫോട്ടോകൾ എടുത്ത് വ്യാജ അക്കൗണ്ടുകൾ നിർമ്മിച്ച് പല സ്ത്രീ സൗഹൃദങ്ങളും ഇയാൾ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. ഇത്തരം സൗഹൃദങ്ങളിലൂടെയും ഫോട്ടോകൾ ഡൗൺലോഡ് ചെയ്ത് മോർഫ് ചെയ്ത് രസിച്ചുവെന്നാണ് പൊലീസിന്റെ നിഗമനം.
ഫേസ്ബുക്കിലെ ഫോട്ടോകൾ മാത്രമാണ് താൻ മോർഫ് ചെയ്തതെന്ന് ബിബീഷ് മൊഴി പൂർണമായി വിശ്വാസത്തിലെടുക്കാൻ പൊലീസ് തയ്യാറായിട്ടില്ല. ബ്ളാക്ക് മെയിലിംഗിന് ഇത്തരം ഫോട്ടോകൾ ഉപയോഗിച്ചിട്ടുണ്ടോ, ഇത് ആർക്കെല്ലാം അയച്ചുകൊടുത്തിട്ടുണ്ട് തുടങ്ങിയ കാര്യങ്ങളൊക്കെ പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇടുക്കി രാജമുടി മുരിക്കാശേരിയിലെ റബർ തോട്ടത്തിൽ വച്ചാണ് ഇയാളെ പൊലീസ് കഴിഞ്ഞദിവസം പിടികൂടിയത്.
https://www.facebook.com/Malayalivartha
























