അമിതവേഗത്തില്‍ വാഹനം ഓടിക്കുന്നവരുടെ എണ്ണത്തിൽ കേരളം മുന്നിൽ ; അഞ്ചില്‍ മൂന്നുപേരും ഡ്രൈവിംഗ് സമയത്ത് ഫോൺ ഉപയോഗിക്കുന്നു

അശ്രദ്ധമായി വാഹനമോടിക്കുന്നവരുടെ എണ്ണത്തിൽ മുൻപന്തിയിൽ കേരളം. നിസാന്‍ കണക്റ്റഡ് ഫാമിലി സര്‍വേ ആണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്ത് വിട്ടത്. ട്രാഫിക് നിയമങ്ങള്‍ തെറ്റിച്ചതിന്റെ പേരില്‍ നാലില്‍ ഒന്ന് മാത്രമേ കേരളത്തില്‍ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ളൂ എങ്കിലും അമിതവേഗത്തില്‍ മറ്റുള്ള സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം മുന്നില്‍.
വാഹനമോടിക്കുന്ന കേരളത്തിലെ അഞ്ചില്‍ മൂന്നുപേരും ഡ്രൈവിംഗ് സമയത്ത് ഫോൺ ഉപയോഗിക്കുന്നതായും ഇത് അപകടത്തിലേക്കെത്തിക്കുമെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. വടക്കേ ഇന്ത്യയില്‍ 52 ശതമാനവും തെക്കന്‍ മേഖലയില്‍ 62 ശതമാനമാവുമാണ് അപകടത്തില്‍പെടുന്നവരുടെ എണ്ണം. കേരളത്തില്‍ 60 ശതമാനമാണെങ്കില്‍ ഡെല്‍ഹിയില്‍ 51 ശതമാനവും പഞ്ചാബില്‍ 28 ശതമാനമാവുമാണ് അമിതവേഗം മൂലം അപകടത്തില്‍ പെടുന്നത്. നിസാന്‍ ഇന്ത്യയും കാന്താര്‍ ഇന്ത്യന്‍ മാര്‍ക്കറ്റ് റിസര്‍ച്ച് ബ്യൂറോയും ചേര്‍ന്നാണ് ഇന്ത്യയിലെ 20 സംസ്ഥാനങ്ങളിലായി അമിതവേഗം,ഡ്രൈവിംഗ് സമയത്തെ ഫോണുപയോഗം, വിശ്വാസയോഗ്യത എന്നീ മേഖലകളില്‍ സര്‍വേ നടത്തിയത്.
ഇന്ത്യയിലെ ഡ്രൈവിംഗ് ശീലങ്ങളിലെ രസകരമായ രീതികളാണ് സർവേ എടുത്ത് പറയുന്നത് ഏകദേശം 68% ഇന്ത്യക്കാരും ഒരു പുതിയ സ്ഥലത്തേക്ക് പോകുന്നതിനിടയില്‍ എപ്പോഴും കുടുംബവുമായി സംസാരിക്കാന്‍ താല്‍പര്യപ്പെടുന്നു. കൂടാതെ, സര്‍വേയില്‍ പങ്കെടുത്ത 64 ശതമാനം പേരും വൈകി എത്തുകയുള്ളൂ എന്ന മെസേജ് അറിയിക്കുവാനാണ് ഡ്രൈവിംഗ് സമയത്ത് ഫോണില്‍ സംസാരിക്കുന്നത്. ഈ പ്രവണത വടക്കേ ഇന്ത്യ മുതല്‍ തെക്കേ ഇന്ത്യ വരെയിത് വ്യത്യാസപ്പെട്ടിട്ടുണ്ട്. പഞ്ചാബിലിത് 48 ശതമാനമാണെങ്കില്‍ കേരളത്തില്‍ 65 ശതമാനമാണ്.
https://www.facebook.com/Malayalivartha
























