Widgets Magazine
27
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി.. വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ 67 കാരൻ അറസ്റ്റിൽ... എങ്ങനെ സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് ഇവിടെയെത്തി..


പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി.. വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ 67 കാരൻ അറസ്റ്റിൽ... എങ്ങനെ സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് ഇവിടെയെത്തി..


തമിഴ് നാട്ടില്‍ നടന്‍ വിജയ് ജയിക്കുമോ ഭരണം പിടിക്കുമോ.. ആള്‍ക്കൂ്ട്ടം വോട്ടായി മാറുമോ എന്നാണ് അറിയാനുള്ളത്.. ഇലക്ഷനില്‍ പ്രതീക്ഷിക്കാത്ത നേട്ടമുണ്ടാകും...


'അയേണ്‍ ഡോം' യുഎഇയില്‍..ചരിത്രത്തിലാദ്യമായാണ് ഇസ്രായേല്‍ തങ്ങളുടെ മണ്ണ് വിട്ട്, മറ്റൊരു രാജ്യത്തിന്റെ സംരക്ഷണത്തിനായി അയേണ്‍ ഡോം എത്തുന്നത്..ഇനിയാണ് പൊരിഞ്ഞ യുദ്ധം..

രാജേഷിന്റെ കൊലയ്ക്ക് പിന്നിൽ ഞങ്ങൾക്കിടയിൽ കടന്നുകൂടിയ മൂന്നാമൻ; മുൻ ഭർത്താവിനെയും സുഹൃത്തിനെയും വിശുദ്ധരാക്കി നൃത്താധ്യാപികയുടെ ചുവടുമാറ്റം: നാടിനെ നടുക്കിയ റേഡിയോ ജോക്കിയുടെ കൊലയില്‍ പെണ്‍ബുദ്ധിയുണ്ടെന്ന് സംശയിച്ച്‌ അന്വേഷണ സംഘം

07 APRIL 2018 11:05 AM IST
മലയാളി വാര്‍ത്ത

More Stories...

നാളെ ഹർത്താൽ..! വണ്ടി ഇറങ്ങിയാൽ കളി മാറും വാഹനങ്ങള്‍ തടയും ഹർത്താലിന്റെ കാരണം ഇത്

ക്ലാസ് മുറിയിലെ ശാന്തനായ അധ്യാപകൻ കിടപ്പുമുറിയിൽ കൊടും കൊലയാളി! യൂട്യൂബറായ ഭാര്യയോടുള്ള പകയ്ക്ക് പിന്നിലെന്തായിരുന്നു..?

കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം മധ്യപ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കാനുത്തരവ് ,മെയ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ തിരുവനന്തപുരം   പോക്സോ കോടതിയാണ് ഉത്തരവിട്ടത്

തൃശ്ശൂർ പൂരത്തിന് കൊടിയിറക്കം...തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാർ ഉപചാരം ചൊല്ലി പിരിഞ്ഞു... തൃശ്ശൂർ പൂരം അടുത്ത വർഷം ഏപ്രിലിൽ 16-ന്....

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു... 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെയായിരിക്കും വൈദ്യുതി നിയന്ത്രണം

നാടന്‍പാട്ടുകാരനായ മുന്‍ റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം നൃത്താധ്യാപികയിലേക്ക്. കൊലയ്ക്ക് പിന്നില്‍ തന്റെ മുന്‍ ഭര്‍ത്താവല്ലെന്ന് യുവതി ഖത്തറിലെ എഫ് എമ്മായ ഫ്രീപ്രസില്‍ അനുവദിച്ച അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. തങ്ങള്‍ക്കിടയില്‍ കടന്നുകൂടിയ മൂന്നാമനാണു കൊലനടത്തിയതെന്ന പരോക്ഷ ധ്വനിയാണ് ഇവര്‍ നല്‍കുന്നത്. പത്തിരി സത്താറിനെ കൊല്ലാനും പിന്നില്‍ ആളുണ്ട്. ഇയാള്‍ രാജേഷിനേയും ബന്ധപ്പെട്ടിരുന്നു. അതുകൊണ്ടാണ് സത്താറാണു ക്വട്ടേഷന്‍ കൊടുത്തതെന്നു താന്‍ വിശ്വസിക്കാത്തതെന്ന് യുവതി അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നു.

അലിഭായിയും കായംകുളം അപ്പുണ്ണിയും റിസോര്‍ട്ടില്‍ തങ്ങിയോയെന്ന കാര്യം പ്രത്യേക സംഘം അന്വേഷിച്ചു വരികയാണ്. ക്വട്ടേഷന്‍ സംഘത്തില്‍ ഒരാളുമായുള്ള ബന്ധമാണ് പോലീസിനെ നൃത്താധ്യാപികയെ കേന്ദ്രീകരിച്ച്‌ അന്വേഷണം നടത്താന്‍ പ്രേരിപ്പിക്കുന്നത്. സത്താറിനോ പൊലീസ് സംശയിക്കുന്ന സാലിഹ് ബിന്‍ ജലാലിനോ കൊലയില്‍ പങ്കുണ്ടെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് സത്താറിന്റെ മുന്‍ ഭാര്യ പറയുമ്പോഴും രാജേഷുമായി ബന്ധമുണ്ടായിരുന്ന യുവതിയാണ് ഇവർ. ദോഹയിലെ എഫ് എമ്മിന് നൽകിയ  നൽകിയ അഭിമുഖത്തെയും പോലീസ് സംശയത്തോടെയാണ് കാണുന്നത്.

സാലിഹ് കേരളത്തില്‍ എത്തിയതിനും കൊല നടത്തിയതിനും തെളിവ് കിട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ യുവതിയുടെ മൊഴി സംശയത്തിന് ഇടനല്‍കുന്നതാണ്. സത്താറിനേയും സാലിഹിനേയും കണ്ടെത്താന്‍ പൊലീസ് റെഡ് കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കും. ഇത് ഉടന്‍ ഖത്തര്‍ പൊലീസിന് കൈമാറുകയും ചെയ്യും. സത്താറിനേയും സാലിഹിനേയും ചോദ്യം ചെയ്താല്‍ മാത്രമേ ഗൂഢാലോചനയില്‍ ചുരുള്‍ അഴിക്കൂ. മുമ്പ് ഖത്തറില്‍ റേഡിേയാ ജോക്കിയായിരുന്നു രാജേഷ്.

ഖത്തറിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിൽ നൃത്താധ്യാപികയായ യുവതിക്ക് രാജേഷുമായി അടുപ്പമുണ്ടായിരുന്നു. യുവതിയുടെ മുന്‍ ഭര്‍ത്താവാണ് ഓച്ചിറ തെക്ക് കൊച്ചുമുറി നായാമ്പരത്ത് കിഴക്കതില്‍ അബ്ദുല്‍ സത്താര്‍. രാജേഷുമായുള്ള ഭാര്യയുടെ ബന്ധം അറിഞ്ഞതിനെ തുടര്‍ന്ന് മൂന്നു മാസങ്ങള്‍ക്ക് മുമ്പ് വിവാഹബന്ധം വേര്‍പ്പെടുത്തിയതാണെന്ന് സത്താര്‍ പറയുന്നു. എന്നാല്‍ മുന്‍ ഭര്‍ത്താവ് എന്ന നിലയില്‍ കൊലപാതകത്തില്‍ പൊലീസ് തന്നെ സംശയിക്കുന്നത് സ്വാഭാവികമാണ്. കുറ്റം ചെയ്യാത്തതിനാല്‍ പേടിയില്ലെന്നാണ് വിശദീകരണം.

സ്വാലിഹ് വിദ്യാഭ്യാസമുള്ള നല്ല സ്വഭാവക്കാരനാണെന്നും നൃത്താധ്യാപികയായ രാജേഷിന്റെ പെണ്‍സുഹൃത്തും വെളിപ്പെടുത്തുന്നു, ഒപ്പം രാജേഷിനേയും നാട്ടില്‍ നിന്നും ഖത്തറില്‍ വീണ്ടുമെത്തിക്കാന്‍ അഹമ്മദ് കബീര്‍ എന്ന വ്യക്തി ശ്രമിച്ചിരുന്നു എന്ന നിര്‍ണായക വിവരവും പെണ്‍സുഹൃത്ത് വെളിപ്പെടുത്തി. ഇതിനായി നിരവധി തവണ കബീര്‍ രാജേഷിന് ഖത്തറില്‍ ജോലി വാഗാധാനം നല്‍കിയെങ്കിലും രാജേഷ് അത് നിരസിച്ചുവെന്നും ഇവര്‍ പറഞ്ഞു.

അഹമ്മദ് കബീര്‍ സാമ്ബത്തികമായി നല്ല നിലയിലാണ്. മണി എക്‌സ്‌ചേഞ്ചും ബ്യൂട്ടി പാര്‍ലറുമെല്ലാം നടത്തുന്നുണ്ട്. ബി എം ഡബ്ല്യൂ അടക്കമുള്ള കാറിലാണ് സഞ്ചാരം. ഇദ്ദേഹത്തിന്റെ ഇടപെടലിലാണ് യുവതിക്ക് പ്രധാനമായും സംശയം. സത്താറുമായി ഇയാള്‍ക്ക് ബിസിനസ് തര്‍ക്കങ്ങളുണ്ടെന്നും പറയുന്നു. ഇങ്ങനെ മൂന്നാമനിലേക്ക് അന്വേഷണം എത്തിക്കാനാണ് ശ്രമം നടക്കുന്നത്. ഈ സാഹചര്യത്തില്‍ സാലിഹ് കേരളത്തില്‍ എത്തിയെന്ന് ഉറപ്പിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്.

കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചുവെന്ന് പൊലീസ് പറയുന്ന അലി ഭായ് എന്ന് വിളിക്കുന്ന സാലിഹ് ബിന്‍ ജലാല്‍ തന്റെ ജിംനേഷ്യത്തില്‍ പരിശീലകനായിരുന്നു. ഇയാള്‍ ഇപ്പോഴും ഖത്തറിലുണ്ട്. വിഷയത്തില്‍ അലിഭായിയുടെ പ്രതികരണം പുറത്തു വന്നിട്ടില്ല. രാജേഷിനെ കൊന്നത് സാലിഹിന്റെ സാന്നിധ്യത്തിലാണെന് പൊലീസ് തിരിച്ചറിഞ്ഞു. എന്നിട്ടും യുവതിയും സത്താറും സാലിഹിനെ പിന്തുണയ്ക്കുന്നു.

ഇതിനൊപ്പം മറ്റൊരാളെ കേസിലേക്ക് കൊണ്ടു വരികയും ചെയ്യുന്നു. സാലിഹിനെ രക്ഷിച്ചെടുക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമായി ഇതിനെ കാണുന്നു. ഈ സാഹചര്യത്തില്‍ യുവതിയേയും പൊലീസ് ചോദ്യം ചെയ്യും. സത്താറിനും യുവതിക്കും ഖത്തറില്‍ യാത്രാവിലക്കുണ്ട്. അതുകൊണ്ട് തന്നെ ഇരുവരേയും നാട്ടിലെത്തിക്കാന്‍ തടസ്സമുണ്ട്. ഇത് മനസ്സിലാക്കി പൊലീസ് സംഘം ഖത്തറിലേക്ക് പോകാനും സാധ്യതയുണ്ട്.

കൊല്ലാന്‍ ക്വേട്ടഷന്‍ നല്‍കേണ്ട കാര്യം തനിക്കില്ല. ബന്ധം വേര്‍പ്പെടുത്തിയ ശേഷം മുന്‍ഭാര്യയുടെ കാര്യം നോക്കാന്‍ പോയിട്ടില്ല. രണ്ട് കുട്ടികള്‍ തന്നോടൊപ്പമാണ് കഴിയുന്നത്. പൊലീസ് സംശയിക്കുന്ന മറ്റൊരാളായ അപ്പുണ്ണിയെ തനിക്കറിയില്ല. ജിംനേഷ്യം അടക്കമുള്ള ബിസിനസ് നടത്തിയത് വഴി ഒന്നരക്കോടിയോളം രൂപയുടെ കടബാധ്യത നാട്ടിലുണ്ട്. സ്വത്തുകള്‍ വിറ്റാണ് ബാധ്യത തീര്‍ത്തത്. നാല് ലക്ഷം റിയാല്‍ ഖത്തറില്‍ തന്നെ ബാധ്യതയുണ്ട്. ഇതിനാല്‍ തനിക്ക് യാത്രാവിലക്കുമുണ്ട്.

മുന്‍ഭാര്യയും താനും പാര്‍ട്ണര്‍ ആയാണ് 2010ല്‍ സ്ഥാപനങ്ങള്‍ തുടങ്ങിയത്. ഇതിനാല്‍ മുന്‍ഭാര്യക്കും ഖത്തര്‍ വിടാന്‍ നിയമപരമായി കഴിയില്ലെന്നും സത്താര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം, സത്താര്‍ രാജേഷിനെ കൊലപ്പെടുത്താന്‍ ക്വേട്ടഷന്‍ നല്‍കിയെന്നോ സാലിഹാണ് പിന്നിലെന്നോ താന്‍ വിശ്വസിക്കുന്നില്ലെന്ന് യുവതിയും വെളിപ്പെടുത്തി. ഇതാണ് പൊലീസിനെ വെട്ടിലാക്കുന്നത്.

ഭര്‍ത്താവാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന തരത്തില്‍ യുവതി പൊലീസിന് തുടക്കത്തില്‍ സൂചനകള്‍ കൊടുത്തിരുന്നു. ഇതാണ് ഇപ്പോള്‍ മാറ്റി പറയുന്നത്. രാജേഷ് കൊലയിലെ ഗൂഢാലോചനയില്‍ യുവതിയുടെ പങ്കില്‍ സംശയമുണ്ടെന്ന വിലയിരുത്തലുകള്‍ എത്തിയ ശേഷമായിരുന്നു ഇത്. യുവതിയുടെ വെളിപ്പെടുത്തലുകളിലും പൊലീസ് സംശയങ്ങള്‍ കാണുന്നുണ്ട്. കേരളപൊലീസ് തന്നെ വിളിച്ച്‌ കാര്യങ്ങള്‍ ചോദിക്കാറുണ്ട്. സാലിഹ് ഇപ്പോഴും ഖത്തറില്‍ ഉള്ള കാര്യം തനിക്കറിയാം. രാജേഷ് കൊല്ലപ്പെടുന്ന ദിവസവും സാലിഹ് ഇവിടെ ഉണ്ട് എന്നാണ് അറിയാന്‍ കഴിഞ്ഞത്. എന്തായാലും പൊലീസ് കാര്യങ്ങള്‍ അന്വേഷിക്കെട്ടെയെന്നാണ് യുവതി ഇപ്പോള്‍ വിശദീകരിക്കുന്നത്.

പൊലീസ് സംശയിക്കുന്ന കോഴിക്കോട് സ്വദേശിയായ മെറ്റാരു ബിസിനസുകാരനും രാജേഷും തമ്മില്‍ നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്ന കാര്യവും പൊലീസ് അന്വേഷിക്കെട്ടയെന്നും യുവതി പറഞ്ഞു. രാജേഷ് കൊല്ലപ്പെടുേമ്ബാള്‍ തങ്ങള്‍ മൊബൈല്‍ ഫോണില്‍ സംസാരത്തിലായിരുന്നു. നല്ല രൂപത്തിലുള്ള ബന്ധമായിരുന്നു ഞങ്ങള്‍ തമ്മില്‍. കൊല്ലപ്പെടുന്ന നിലവിളി താന്‍ ഫോണില്‍ കേട്ടിട്ടുണ്ട്. ഈ വിവരം ഉടന്‍ തന്നെ രാജേഷിന്റെ പിതാവിനെയും രാജേഷിെന്റ മറ്റൊരു സുഹൃത്തിനെയുമാണ് അറിയിച്ചത്. രാജേഷിന്റെ അമ്മ, കുടുംബക്കാര്‍ തുടങ്ങിയവരെയൊക്കെ തനിക്ക് അറിയാമെന്നും യുവതി വെളിപ്പെടുത്തിയിട്ടുണ്ട്.

അതിനിടെ രാജേഷിനെ കൊലപ്പെടുത്തിയ കേസില്‍ ക്വട്ടേഷന്‍ സംഘത്തിന് സഹായം ചെയ്ത നാലുപേരെ ഇടുക്കി ആനക്കുളത്തുനിന്നു പ്രത്യേക സംഘം ഇന്നലെ നാടകീയമായി കസ്റ്റഡിയിലെടുത്തു. പെരുമ്ബന്‍ കുത്തിലെ സ്‌കൈവാലി ഹോട്ടല്‍ ജീവനക്കാരും കൊല്ലം സ്വദേശികളുമായ തന്‍സീല്‍, സാന്ദീപ് എന്നിവരെയും വ്യാഴാഴ്ച കൊല്ലത്തു നിന്നെത്തിയ അബി, ഹരി എന്നിവരെയുമാണ് ആറ്റിങ്ങല്‍ ഡിെവെ.എസ്.പി: പി. അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

രാജേഷിനെ വധിക്കാനെത്തിയ ക്വട്ടേഷന്‍ സംഘത്തിനു ചെല്ലും ചെലവും കൊടുത്തത് അബിയും ഹരിയുമാണെന്നു പോലീസ് പറഞ്ഞു. ക്വട്ടേഷനു നേതൃത്വം നല്‍കിയ അലിഭായിയുടെ അടുത്ത സുഹൃത്താണു റിസോര്‍ട്ടു മാനേജര്‍ കൂടിയായ തന്‍സീലെന്നും പോലീസിനു വിവരം ലഭിച്ചു.

വ്യാഴാഴ്ച രാത്രി ഒന്നോടെയാണ് വാഗണ്‍ ആര്‍ കാറില്‍ ഇവര്‍ മാങ്കുളം ആനക്കുളത്തെത്തിയത്. മൂന്നാറില്‍ തങ്ങിയശേഷമാണിതെന്നും പറയപ്പെടുന്നു. അബിയും ഹരിയും സ്‌കൈവാലി റിസോര്‍ട്ടില്‍ മുറിയെടുത്തിരുന്നു. ഇവിടെ തങ്ങിയ സംഘം വെള്ളിയാഴ്ച രാവിലെ ആനക്കുളം ചുറ്റിക്കാണാന്‍ പോയി. ഇതിനിടെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറിയപ്പോഴാണ് അപ്രതീക്ഷിതമായി പോലീസ് സംഘം ചാടിവീണത്. പ്രതികളെ പിടികൂടി വിലങ്ങണിയിച്ചതോടെ നാട്ടുകാരും പരിഭ്രാന്തരായി.

തങ്ങള്‍ പോലീസുകാരാണെന്നും കൊലക്കേസിലെ പ്രതികളെ അറസ്റ്റു ചെയ്യാനെത്തിയതാണെന്നും തിരിച്ചറിയല്‍കാര്‍ഡു സഹിതം വ്യക്തമാക്കിയതോടെയാണ് നാട്ടുകാര്‍ക്കു കാര്യങ്ങള്‍ മനസിലായത്. പത്തുമിനിറ്റുകൊണ്ട് നടപടിക്രമം പൂര്‍ത്തിയാക്കി പ്രതികളെയുംകൊണ്ടു പോലീസ് മടങ്ങി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാളെ ഹർത്താൽ..! വണ്ടി ഇറങ്ങിയാൽ കളി മാറും വാഹനങ്ങള്‍ തടയും ഹർത്താലിന്റെ കാരണം ഇത്  (11 minutes ago)

ഹോസ്റ്റലിനോട് ചേർന്ന് കട നടത്തുന്ന പ്രതി,  (57 minutes ago)

അട്ടിമറി സാധ്യത  (1 hour ago)

UAE Iron dome അതീവ രഹസ്യമായി സൈനികരെത്തി  (1 hour ago)

ക്ലാസ് മുറിയിലെ ശാന്തനായ അധ്യാപകൻ കിടപ്പുമുറിയിൽ കൊടും കൊലയാളി! യൂട്യൂബറായ ഭാര്യയോടുള്ള പകയ്ക്ക് പിന്നിലെന്തായിരുന്നു..?  (1 hour ago)

WEST BENGAL ബംഗാളില്‍ ഭരണം പിടിക്കും ബിജെപി  (2 hours ago)

കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം മധ്യപ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കാനുത്തരവ് ,മെയ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ തിരുവനന്തപുരം   പോക്സോ കോടതിയാണ് ഉത്തരവിട്ടത്  (2 hours ago)

തൃശ്ശൂർ പൂരത്തിന് കൊടിയിറക്കം...തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാർ ഉപചാരം ചൊല്ലി പിരിഞ്ഞു... തൃശ്ശൂർ പൂരം അടുത്ത വർഷം ഏപ്രിലിൽ 16-ന്....  (2 hours ago)

ജപ്പാന്റെ വടക്കൻ ദ്വീപായ ഹോക്കൈഡോയിൽ ഇന്ന് പുലർച്ചെ റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ....  (3 hours ago)

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു... 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെയായിരിക്കും വൈദ്യുതി നിയന്ത്രണം  (3 hours ago)

കുടുംബത്തിൽ മംഗള കർമ്മങ്ങളും വിവാഹ ഭാഗ്യവും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ശുഭദിനം!  (4 hours ago)

അൾട്രാവയലറ്റ് രശ്മികൾ ഏൽക്കാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണമെന്ന് സംസ്ഥാന ​ദുരന്തനിവാരണ അതോറിറ്റി...  (4 hours ago)

വെള്ളനാട് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു...  (4 hours ago)

ശത്രുദോഷം മാറും, സാമ്പത്തിക ലാഭം വന്നെത്തും; ഈ വാരം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.  (4 hours ago)

സംസ്ഥാനത്ത് ആദ്യമായി എയർ ആംബുലൻസ് വഴി ഹൃദയം എത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനായ മാത്യു അച്ചാടൻ അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends