ഭൂമി ഇടപാടിൽ ദിവ്യ എസ് അയ്യർക്ക് അനുകൂലമായി കളക്ടറുടെ റിപ്പോർട്ട്; ഭൂപതിവ് ചട്ടപ്രകാരമാണ് ഭൂമി പതിച്ചു നൽകിയത് എന്നും ക്രമക്കേട് നടന്നിട്ടില്ലെന്നും രേഖകൾ

വിവാദമായ ഭൂമി ഇടപാട് കേസിൽ സബ് കളക്ടർ ദിവ്യ.എസ്. അയ്യർക്ക് കളക്ടറുടെ ക്ളീൻ ചിറ്റ്. പുറമ്പോക്കു ഭൂമി സ്വകാര്യവ്യക്തിക്ക് നൽകി എന്നായിരുന്നു ദിവ്യ എസ് അയ്യർക്കു എതിരെയുള്ള വിവാദം.1964 ലെ ഭൂപതിവ് ചട്ടപ്രകാരമാണ് നടപടിയെന്ന് സ്വകാര്യ വ്യക്തിക്ക് സർക്കാർ ഭൂമി പതിച്ചു നൽകിയിട്ടില്ലെന്നും ചൂണ്ടി കാട്ടിയാണ് കളക്ടർ കെ.വാസുകി റവന്യു വകുപ്പിന് റിപ്പോർട്ട് നൽകിയിരിക്കുന്നത്.
ആരോപണത്തെ തുടർന്ന് സബ് കളക്ടർ സ്ഥാനത്തു നിന്ന് ദിവ്യ എസ് അയ്യരെ മാറ്റിയതിനിടെയാണ് കളക്ടറുടെ ക്ളീൻ ചിറ്റ് ദിവ്യ എസ് അയ്യർക്കു അനുകൂലമായി വന്നിരിക്കുന്നത്.
കോൺഗ്രസ്സ് അനുകൂലിയായ വ്യക്തിക്ക് ദിവ്യ എസ് അയ്യർ 83 സെന്റ് പുറമ്പോക്കു ഭൂമി പതിച്ചു നൽകിയെന്ന് പരാതി ലഭിച്ചതിനെ തുടർന്ന് റവന്യു മന്ത്രി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
വർക്കലയിലെ സർക്കാർ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നൽകുന്നതിന് ക്രമവിരുദ്ധമായി ദിവ്യ ഇടപെട്ടു എന്ന ആരോപണം ആദ്യം ഉയർന്നിരുന്നു.ഇതിനു പിന്നാലെയാണ് കുറ്റിച്ചൽ പഞ്ചായത്തിലെ ഭൂമി കൈമാറ്റത്തിലും ആരോപണം ഉയർന്നത്.
https://www.facebook.com/Malayalivartha





















