അമിത പ്രതീക്ഷയോ ആശങ്കയോ ഇല്ലായിരുന്നു ജയിക്കാൻ വേണ്ടി പോരാടി; സന്തോഷ് ട്രോഫി വിജയത്തെ കുറിച്ച് കോച്ച് സതീവൻ ബാലൻ

അമിത പ്രതീക്ഷകളോ അമിത ആശങ്കകളോ ഇല്ലാതെ കളിയ്ക്കാൻ കഴിഞ്ഞതാണ് സന്തോഷ് ട്രോഫി ടൂർണമെന്റിൽ കേരളത്തിന് നേട്ടമായതെന്നു കേരള ടീം കോച്ച് സതീവൻ ബാലൻ. ടീമിനെ തിരഞ്ഞെടുക്കാൻ പൂർണ സ്വാതന്ത്ര്യം ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
കപ്പു നേടണമെങ്കിൽ പുതിയൊരു ടീം വേണമായിരുന്നു. യുവതാരങ്ങളെ പരിഗണിച്ചപ്പോഴും അർഹതപ്പെട്ട ഒരു സീനിയർ താരത്തെയും മാറ്റിനിർത്തിയിട്ടില്ല. തുടക്കത്തിൽ മികച്ച മുന്നേറ്റ നിരയുടെ അഭാവം ടീമിന് വെല്ലുവിളി ഉയർത്തിയിരുന്നു. എന്നാൽ ആന്ധ്രയ്ക്കെതിരെ ഏക പക്ഷീയമായ ഏഴു ഗോളിന് ജയിച്ചപ്പോൾ ടീമിന്റെ കറുത്ത് തിരിച്ചറിഞ്ഞു. സെമിയിൽ എത്തിയതോടെ കപ്പ് നേടാൻ കഴിയുമെന്ന ആത്മവിശ്വാസമായി. തലസ്ഥാനത്തിന്റെ ഫുട്ബോൾ പെരുമ തിരിച്ചു കിട്ടണമെങ്കിൽ നല്ല മൈതാനങ്ങൾ നിർമിച്ചു പരിപാലിക്കണം- സതീവൻ ബാലൻ പറഞ്ഞു.
കടുപ്പമേറിയ കാളി ഫൈനലിൽ ആയിരുന്നില്ലെന്നും മിസോറാമിനെതിരെ ആയിരുന്നെന്നും ടീം ക്യാപ്റ്റൻ രാഹുൽ .വി രാജ് പറഞ്ഞു.
പത്രപ്രവത്തക യൂണിയൻ ജില്ലാ കമ്മറ്റി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തുകൊണ്ടാണ് ഇരുവരും സന്തോഷ് ട്രോഫി ഫുട്ബോൾ ടൂര്ണമെന്റിനെ കുറിച്ചുള്ള അനുഭവങ്ങൾ പങ്കുവച്ചത്. പത്രപ്രവർത്തക യൂണിയൻ സന്തോഷ് ട്രോഫി ജേതാക്കൾക്ക് ഒരുക്കിയ സ്വീകരണ ചടങ്ങ് തലസ്ഥാനത്തെ ഫുട്ബോളിനായുള്ള അടിസ്‌ഥാന സൗകര്യങ്ങളെ കുറിച്ചുള്ള തുറന്നു പറച്ചിൽ കൂടിയാവുകയിരുന്നു.
https://www.facebook.com/Malayalivartha





















