ഇരുട്ടിന്റെ മറവിൽ എത്തിയ ഘാതകരുടെ തലവൻ അലിഭായെന്ന് ഉറപ്പിച്ച് പോലീസ്; അരുംകൊലയുടെ തലവൻ ഇന്ന് കേരളത്തിലെത്തുമെന്ന് രഹസ്യ വിവരം... സംസ്ഥാനത്തെ എല്ലാ വിമാനത്താവളത്തിലും പൊലീസ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു...

നാടിനെ നടുക്കിയ മടവൂരിലെ മുന്‍ റേഡിയോ ജോക്കി രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയെന്ന് പൊലീസ് ആരോപിക്കുന്ന അലിഭായി എന്ന സാലിഹ് ബിന്‍ ജലാല്‍ ഇന്ന് കേരളത്തിലെത്തുമെന്ന് വിവരം. സംസ്ഥാനത്തെ എല്ലാ വിമാനത്താവളത്തിലും പൊലീസ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇയാളുടെ ചിത്രങ്ങള്‍ എല്ലാ വിമാനത്താവളത്തിലും ലഭ്യമാക്കിയിട്ടുണ്ട്.
ഖത്തറില്‍നിന്നാണ് ഇയാള്‍ എത്തുന്നതെന്നാണ് വിവരം. കൊല നടത്താന്‍ അലിഭായിക്കൊപ്പമുണ്ടായിരുന്ന ഒരാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും മറ്റൊരാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. ഷംസീര്‍ എന്ന ഒരാളാണ് കസ്റ്റഡിയിലുള്ളത്. ആ സാഹചര്യത്തില്‍ പൊലീസിന് മുമ്ബാകെ കീഴടങ്ങുകയെന്ന ലക്ഷ്യത്തോടെയാണ് സാലിഹ് കേരളത്തിലെത്തുന്നതെന്നാണ് വിവരം. കീഴടങ്ങാന്‍ സന്നദ്ധമാണെന്ന് തെന്റ അഭിഭാഷകന്‍ മുഖേന അലിഭായി പൊലീസിനെ അറിയിച്ചതായും വിവരമുണ്ട്.
എന്നാല്‍, കീഴടങ്ങുന്നതിന് മുമ്ബുതന്നെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്. അലിഭായി കേരളത്തിലേക്ക് തിരിക്കാന്‍ ടിക്കറ്റ് എടുത്തതായും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. രാജേഷിനെ കൊലപ്പെടുത്തിയത് അലിഭായിയുടെ നേതൃത്വത്തില്‍തന്നെയാണെന്നാണ് പൊലീസ് പറയുന്നത്. കൊല നടത്താന്‍ വേണ്ടി മാത്രം കേരളത്തിലെത്തിയ അലിഭായി രാജേഷിനെ കൊന്ന ശേഷം കാര്‍ മാര്‍ഗം ബംഗളൂരുവിലേക്ക് കടന്ന് അവിടെനിന്ന് നേപ്പാള്‍ വഴി വിദേശത്തേക്ക് കടന്നതായി പൊലീസ് സ്ഥിരീകരിച്ചിരുന്നു.
അതിന്റെ അടിസ്ഥാനത്തില്‍ ഖത്തറിലുള്ള അലിഭായിയെ കേരളത്തിലെത്തിക്കാന്‍ പൊലീസ് ശ്രമം നടത്തിവരുകയായിരുന്നു. വിദേശത്തുനിന്നുള്ള ക്വേട്ടഷനാണ് കൊലക്ക് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. രാജേഷിെന്റ വിദേശത്തുള്ള വനിതാ സുഹൃത്തിെന്റ മുന്ഭര്ത്താവിെന്റ ക്വേട്ടഷന്‍ ഏറ്റെടുത്തായിരുന്നു അലിഭായി കൊല നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.
വിദേശത്തുള്ള വനിതക്കും അവരുടെ മുന്‍ഭര്‍ത്താവിനും ഗള്‍ഫില്‍ സഞ്ചാര വിലക്കുണ്ട്. അതിനാല്‍ അവരെ നേരിട്ട് കണ്ട് മൊഴിയെടുക്കാന്‍ പൊലീസ് ഗള്‍ഫിലേക്ക് പോകാനും ഒരുങ്ങുകയാണ്.
https://www.facebook.com/Malayalivartha

























