സർക്കാരിനെ കുളം തോണ്ടി വരാപ്പുഴ സംഭവം... ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് സാധ്യത തെളിയുന്നുന്നതായി രഹസ്യാന്വേഷണ വിഭാഗം

യു ഡി എഫ് സ്ഥാനാർത്ഥി വിജയകുമാർ മൂന്നാം സ്ഥാനത്തായിരുന്നു ഇതുവരെ. സജി ചെറിയാൻ ജയിക്കുമെന്നു തന്നെയാണ് റിപ്പോർട്ട് ചെയ്തിരുന്നത്. അതിൽ സർക്കാർ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. സി പി എമ്മും ആത്മവിശ്വാസത്തിൽ തന്നെയായിരുന്നു. കോടിയേരി ബാലകൃഷ്ണൻ പാർട്ടി പ്രവർത്തകർക്ക് ആത്മവിശ്വാസം നൽകിയത് തങ്ങൾ ജയിക്കുമെന്നു തന്നെയാണ്. എൻ എസ് എസിന്റെയും ക്രൈസ്തവ സഭകളെയും പ്രീണിപ്പിച്ചിരുന്നു.
അതിനിടയിലാണ് അഗ്നിപാശം പോലെ ചെങ്ങന്നൂർ കസ്റ്റഡി മരണം ഉണ്ടായത്. ശ്രീജിത്തിനെ കസ്റ്റഡിയിൽ കൊന്നതോടെ സർക്കാരിന്റെ ഇമേജ് തകർന്നു. രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ സർക്കാരിന് വേണ്ടിയാണ് നിലകൊണ്ടത്. എന്നിട്ടും സർക്കാർ രക്ഷപ്പെട്ടില്ല. സർക്കാർ സംവിധാനങ്ങളൊക്കെ പാളിപോകുന്ന കാഴ്ചയാണ് അവിടെ കണ്ടത്. മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും സകല പ്രചരണ സംവിധാനങ്ങളും പരാജയപ്പെട്ടു. മുഖ്യമന്ത്രിക്കെതിരെ വൈരാഗ്യം തീർക്കുന്ന മട്ടിലാണ് മാധ്യമങ്ങൾ രംഗത്തിറങ്ങിയത്. ഏഷ്യാനെറ്റ് മുഖ്യമന്ത്രിയെ ശപിച്ചു. എന്നിട്ടും മുഖ്യമന്ത്രിക്ക് കുലുക്കമുണ്ടായില്ല.
ചെങ്ങന്നൂരിൽ തോറ്റാലും താൻ താഴെ വരില്ല എന്ന നിലപാടാണ് മുഖ്യമന്ത്രി പിന്തുടരുന്നത്. അതിന് പിന്നിൽ അദ്ദേഹത്തിന്റെ വൈരാഗ്യബുദ്ധി തന്നെയാണുള്ളത്. മുഖ്യമന്ത്രിയെ അവസാനിപ്പിക്കാൻ പാർട്ടിയിൽ നിന്നു തന്നെ ശ്രമം നടക്കുന്നു എന്ന ആരോപണം നിലവിലുണ്ട്. അതിന്റെ ഭാഗമാണ് ഇപ്പോഴത്തെ നീക്കങ്ങളെന്ന് സംശയിക്കുന്നവർ സി പി എമ്മിൽ തന്നെയുണ്ട്. ഫലത്തിൽ പിണറായി പാർട്ടിയിലും സർക്കാരിലും ഒറ്റപ്പെട്ടു. ചെങ്ങന്നൂരിൽ നിന്നും വരുന്ന അപകടം സർക്കാർ മുൻകൂട്ടി കണ്ടിട്ടുണ്ട്.
ചെങ്ങന്നൂരിൽ തോറ്റാലും സാരമില്ലെന്ന മട്ടിലാണ് പിണറായി നീങ്ങുന്നത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് ഇനിയയും സമയമുണ്ട്. ലോകസഭാ തെരഞ്ഞടുപ്പിൽ യുഡിഎഫ് ജയിക്കുന്നതാണ് പതിവ്. ഡെൽഹിയിൽ കോൺഗ്രസും കമ്യൂണിസ്റ്റും കഴുത്തിൽ കൈയിട്ട് നിൽക്കുന്നതിനാൽ അതിൽ പിണറായിക്ക് ഭയമില്ല.
എൻ എസ് എസിന്റെ പിന്തുണ യു ഡി എഫിനാണ്. ജി.സുകുമാരൻ നായരുടെ നിർദ്ദേശാനുസരണമാണ് വിജയകുമാറിന് സീറ്റ് നൽകിയത്. അതു കൊണ്ടു തന്നെ ബി ജെ പിയുടെ വോട്ട് യുഡിഎഫിന് മറിയുമെന്ന് ഉറപ്പിക്കാം. ചെങ്ങന്നൂരിൽ തോൽക്കുകയാണെങ്കിൽ പിണറായിക്ക് അദ്ദേഹത്തിന്റെ പാർട്ടിക്കുള്ളിൽ നിന്നു തന്നെ എതിർശബ്ദം പ്രതീക്ഷിക്കാം.
https://www.facebook.com/Malayalivartha
























