ശമ്പള പരിഷ്കരണത്തിൽ തീരുമാനമാകുന്നില്ല; വീണ്ടും സമരത്തിലേക്ക് നീങ്ങാനുറച്ച് നഴ്സുമാർ: മുഖ്യമന്ത്രി നൽകിയ ഉറപ്പ് സമിതി അട്ടിമറിക്കാൻ ശ്രമിക്കുന്നെന്ന് ആരോപണം

നഴ്സുമാരുടെയും സ്വകാര്യ ആശുപത്രി ജീവനക്കാരുടെയും വേതന പരിഷ്കരണം മിനിമം വേജസ് അഡ്വൈസർ കമ്മിറ്റി യോഗത്തിലും തീരുമാനമായില്ല. അതേ സമയം അലൻവൻസ് നൽകുന്നതിന് ആശുപത്രിയിലെ ബെഡ്ഡുകളുടെ എണ്ണത്തിൽ പുനക്രമീകരണം വേണമെന്നും ഒരു വിഭാഗം കമ്മിറ്റി അംഗങ്ങൾ നിലപാടെടുത്തു. എന്നാൽ സർക്കാർ പുറത്തിറക്കിയ കരട് വിജ്ഞാപനം പൂർണമായി അംഗീകരിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് നഴ്സുമാരുടെ സംഘടനകൾ.
നഴ്സുമാരുടെയും സ്വകാര്യ ആശുപത്രി ജീവനക്കാരുടെയും വേതന പരിഷ്കരണം സംബന്ധിച്ച് അന്തിമ റിപ്പോർട്ട് തയാറാക്കി സർക്കാരിന് സമർപ്പിക്കുക എന്ന ലക്ഷ്യത്തോടെ അഡ്വൈസറി സമിതി ചെയർമാൻ പി. കെ ഗുരുദാസന്റെ നേതൃത്വത്തിൽ മിനിമം വേജസ് അഡ്വൈസറി സമിതി യോഗം ചേർന്നത്. എന്നാൽ മിനിമം വേതനം അംഗീകരിക്കാമെന്ന പൊതു ധാരണ യോഗത്തിൽ ഉണ്ടായെങ്കിലും അലവൻസുകൾ നിശ്ചയിക്കുന്നതിന്റെ മാനദണ്ഡമായ ബെഡുകളുടെ എണ്ണത്തിലടക്കം പുനക്രമീകരണം വേണമെന്ന് ഒരു വിഭാഗം കമ്മിറ്റി അംഗങ്ങൾ അഭിപ്രായപ്പെട്ടതോടെ തിരുമാനം എടുക്കാൻ സാധിച്ചില്ല.
ശമ്പള പരിഷ്കരണം സംമ്പന്ധിച്ച് യോഗത്തിൽ തീരുമാനമാകാത്തതോടെ ശുപാർശകൾ സർക്കാരിന് സമർപ്പിക്കാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് അന്തിമ തീരുമാനമെടുക്കാനും സമിതി സർക്കാരിനോട് ശിപാർശ ചെയ്യാനൊരുങ്ങിയിരിക്കുകയാണ്. എന്നാൽ മുഖ്യമന്ത്രി നൽകിയ ഉറപ്പ് അട്ടിമറിക്കാനാണ് സമിതി ശ്രമിക്കുന്നതെന്നാണ് നഴ്സുമാരുടെ ആരോണം. അഡ്വൈസറി സമിതി ശുപാർശയിൽ പ്രതിഷേധിച്ച് യുഎൻഎയുടെ നേതൃത്വത്തിൽ യോഗസ്ഥലത്തേക്ക് മാർച്ചും നടത്തിയിരുന്നു.
https://www.facebook.com/Malayalivartha
























