സംഘപരിവാർ ഭീകരര്‍ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കാശ്മീരിലെ എട്ടുവയസുകാരിയെ അപമാനിച്ച് ആര്‍എസ്എസുകാരന്റ എഫ്.ബി പോസ്റ്റ്; പണി തെറിപ്പിച്ച് കമ്പനി: നാണംകെട്ട് കേരളം

മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ച അതിക്രൂരമായ ബലാത്സംഗത്തിൽ രാജ്യം ലജ്ജിച്ച് തലതാഴ്ത്തി നില്‍ക്കുമ്പോഴും, ദൈവത്തിന്റെ സ്വന്തം നാട്ടിലിരുന്നു കൊണ്ട് ആര്‍എസ്എസുകാരന്റെ മനുഷ്യത്വഹീനമായ ഫേസ്ബുക്ക് പോസ്റ്റ്... ഒടുവിൽ ഉള്ള പണിയും പോയി.
ജമ്മുവില്‍ എട്ടുവയസ്സുകാരിയെ അതിക്രൂരമായി ബലാത്സംഗം ചെയ്തുകൊന്ന കേസിലെ പ്രതികളെ പിന്തുണയ്ക്കുകയും പെണ്‍കുട്ടിയെ ഫെയ്സ്ബുക്കിലൂടെ അപമാനിക്കുകയും ചെയ്ത ആര്‍എസ്എസുകാരന്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്‍റെ സഹോദരപുത്രന്‍. കൊച്ചി മരട് മണ്ഡലം കാര്യവാഹക് ആയ വിഷ്ണു നന്ദകുമാറാണ് മനുഷ്യത്വഹീനമാണ് പോസ്റ്റിട്ടത്. കോട്ടക് മഹീന്ദ്ര മാമംഗലം ബ്രാഞ്ചില്‍ ജോലി ചെയ്തിരുന്ന ഇയാളെ കന്പനി ജോലിയില്‍ നിന്നും പുറത്താക്കുകയും ചെയ്തു.
മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ച ക്രൂരമായ സംഭവത്തില്‍ രാജ്യം ലജ്ജിച്ച് തലതാഴ്ത്തി നിൽക്കുമ്പോഴാണ് നരാധനന്മാരായ കൊലയാളികളെ അനുകൂലിച്ചും കൊല്ലപ്പെട്ട പെണ്‍കുട്ടിയെ അപമാനിച്ചും ആര്‍എസ്എസുകാരനായ വിഷ്ണു നന്ദകുമാര്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടത്. പെണ്‍കുട്ടി കൊല ചെയ്യപ്പെട്ട വാര്‍ത്തയ്ക്ക് താഴെയായി, ഇവളെയെല്ലാം ഇപ്പോഴേ കൊന്നത് നന്നായി, അല്ലെങ്കില്‍ നാളെ ഇന്ത്യയ്ക്കെതിരേ ബോംബായി മാറുമെന്നായിരുന്നു പോസ്റ്റ്.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍റ സഹോദര പുത്രനാണ് ആർ എസ് എസ് കൊച്ചി മരട് മണ്ഡലം കാര്യവാഹകൻ കൂടിയായ വിഷ്ണു, ആര്‍എസ്എസ് നേതാവും നാഷണല്‍ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യ എക്സിക്യുട്ടീവ് കമ്മിറ്റിയംഗവും അന്താരാഷ്ട്ര പുസ്തകോത്സവ സമിതി കണ്‍വീനറുമായ ഇ എന്‍ നന്ദകുമാറിന്‍റെ മകനാണ് .
സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമായതിന് പിന്നാലെ ഇയാള്‍ കോട്ടക് മഹീന്ദ്ര ബാങ്ക് മാമംഗലം അസിസ്റ്റന്‍റ് മാനേജരാണെന്ന് കൂടി അറിഞ്ഞതോടെകമ്പനിയുടെ എഫ്ബി അക്കൗണ്ടിലും അസഭ്യവര്‍ഷങ്ങളുടെ പൊങ്കാലയായിരുന്നു. അസിസ്റ്റന്‍റ് ബാങ്ക് മാനേജരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഹാഷ് ടാഗിട്ട് റേറ്റിംഗ് കുറച്ചതോടെ 4.5ല്‍ നിന്നിരുന്ന പേജ് 1.5 ആയി കൂപ്പ് കുത്തി. ബാങ്കിന് സമീപം പ്രതിഷേധ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. ഇതോടെ ബാങ്ക് അധികൃതര്‍ ഇയാളെ പുറത്താക്കിയതായി അറിയിച്ചു.
ഇത്രയും വലിയ ദുരന്തത്തിലുണ്ടായ മോശം പരാമര്‍ശത്തില്‍ അപലപിക്കുന്നതായും കമ്പനി കുറിപ്പിലൂടെ അറിയിച്ചു. ഉന്നാവ, കത്വവ സംഭവങ്ങളില്‍ പ്രതികളെ സംരക്ഷിക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന് ആരോപണം ഉയര്‍ന്നതിനിടെയാണ് കേരളത്തിലും പ്രമുഖനായ ബിജെപി നേതാവിന്‍റെ സഹോദര പുത്രന്‍ പരസ്യമായി പ്രതികള്‍ക്ക് പിന്തുണ നല്‍കുന്നത്.
https://www.facebook.com/Malayalivartha
























