"എന്റെ മകനെ കൊന്നവർക്കെതിരെ നടപടിയെടുത്തിരുന്നെകിൽ ഒരമ്മയ്ക്ക് കൂടി മകനെ നഷ്ട്ടപെടില്ലായിരുന്നു'" വരാപ്പുഴയിൽ കസ്റ്റഡി മരണത്തിൽ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ മരണത്തിന്റെ നടുക്കം വിട്ടു മാറും മുൻപ് തന്റെ മകനെയും പോലീസുകാർ കൊന്നതാണ് എന്ന വെളിപ്പെടുത്തലുമായി ഒരമ്മ

"എന്റെ മോനെ കൊന്നവര്‍ക്കെതിരേ നടപടിയെടുത്തിരുന്നെങ്കില്‍ പോലീസിന്റെ ക്രൂരതയില്‍ ഒരമ്മയ്ക്ക് കൂടി മകന്‍ നഷ്ടപ്പെടില്ലായിരുന്നു"വെന്ന് വരാപ്പുഴ സ്വദേശിനിയായ നളിനി. പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ വീടിന് അഞ്ഞൂറുമീറ്ററോളം മാറി ചിറയ്ക്കകത്ത് താമസിക്കുന്ന എഴുപത് വയസ്സുകാരിയുടെ വിലാപമാണിത്.
വരാപ്പുഴയിൽ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിന്റെ നടുക്കം മാറും മുൻപ് വരാപ്പുഴയിൽ തന്നെ പോലീസിന്റെ ആക്രമണത്തിൽ മരിച്ച മറ്റൊരു യുവാവിന്റെ കഥ കൂടെ പുറത്തു വരുന്നു.
കഴിഞ്ഞ ജൂണ്‍ പതിമ്മൂന്നിനാണ് ഒരു വീടിന്റെയാകെ പ്രതീക്ഷയെ വെള്ളത്തിലാക്കി വരാപ്പുഴ ചിറയ്ക്കകം മച്ചാംതുരുത്ത് വീട്ടില്‍ മുകുന്ദന്‍(42) തത്തപ്പിള്ളി പുഴയില്‍ മുങ്ങിമരിച്ചത്.
പോലീസുകാര്‍ മൃഗീയമായി തല്ലി പുഴയിലെറിഞ്ഞതാണെന്നാണ് മുകുന്ദന്റെ അമ്മ ഉറച്ചുവിശ്വസിക്കുന്നത്. അതിന് അവര്‍ക്ക് തക്കതായ കാരണങ്ങളുമുണ്ട്. മത്സ്യത്തൊഴിലാളിയായ തന്റെ മകന് ഏത് പുഴയും നീന്തിക്കയറാനാകുമെന്നാണ് ഈ അമ്മ പറയുന്നുപറയുന്നത്. മര്‍ദനമേറ്റ് അവശനായതുകൊണ്ടാകാം ഒരുപക്ഷേ, അവന്‍ പുഴയിലേക്ക് മുങ്ങിത്താണത്. പ്രതിസ്ഥാനത്ത് നില്‍ക്കുന്നത് എസ്.പി.യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഷാഡോ പോലീസായതുകൊണ്ടാവാം കേസ് ഒതുക്കിയതെന്ന് മുകുന്ദന്റെ അമ്മ കരഞ്ഞുകൊണ്ട് പറയുന്നു.
വരാപ്പുഴ ചിറയ്ക്കകം ബാലസുബ്രഹ്മണ്യന്‍ ക്ഷേത്രത്തിന് സമീപമുള്ള സുധിയുടെ വീട്ടില്‍ ഉച്ചയ്ക്ക് ഒരുമണിക്ക് മുകുന്ദനെ കണ്ടവരുണ്ട്. ഈ സമയത്താണ് മുകുന്ദന്, കൂടെ ജോലിചെയ്യുന്ന ബിജുവിന്റെ ഫോണ്‍ വരുന്നത്. ബിജുവിന്റെ വീട്ടില്‍പ്പോയി 25,000 രൂപ വാങ്ങി തത്തപ്പിള്ളി കരിങ്ങാംതുരുത്ത് പുഴയോട് ചേര്‍ന്നുള്ള മന്ത്രംപറമ്പിൽ ഗോപിയുടെ വാടകവീട്ടില്‍ എത്തണമെന്നായിരുന്നു ആവശ്യം.
രഹസ്യമായി നടന്നു വന്നിരുന്ന ഒരു ചീട്ടുകളി കേന്ദ്രത്തിലേക്കാണ് മുകുന്ദനെ വിളിച്ചുവരുത്തിയത്. ചീട്ടുകളി സംഘത്തെ പിടികൂടാന്‍വന്ന എസ്.പി.യുടെ പ്രത്യേക ഷാഡോ പോലീസിന്റെ പിടിയില്‍ മുകുന്ദന്‍ പെട്ടു. ചീട്ടുകളി സംഘത്തിലെ ആളാണെന്നു തെറ്റിദ്ധരിച്ച് മുകുന്ദനെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. "നീ ചീട്ടുകളി സംഘത്തിലെ ആളല്ലേടാ" എന്ന് ചോദിച്ചാണ് മുകുന്ദനെ കഴുത്തിന് പിടിച്ച് മഫ്ടിയിലെത്തിയ പോലീസ് കൊണ്ടുപോയതെന്ന് ഈ രംഗം കണ്ടുനിന്നവര്‍ പറഞ്ഞതായി മുകുന്ദന്റെ ബന്ധുക്കള്‍ പറയുന്നു. മുകുന്ദന്‍ നിരപരാധിയാണെന്ന് പലവട്ടം പറഞ്ഞെങ്കിലും പോലീസ് ദയ കാട്ടിയില്ലെന്നും ബന്ധുക്കള്‍ പറയുന്നു. ചീട്ടുകളി സംഘാംഗങ്ങള്‍ എവിടെയെന്ന് ചോദിച്ചായിരുന്നു മര്‍ദനമെന്നും ബന്ധുക്കള്‍ പറയുന്നു.
https://www.facebook.com/Malayalivartha
























