പോലീസ് കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിന്റെ മരണവുമായി ബന്ധപ്പെട്ട മൊഴിയിൽ വൈരുദ്ധ്യം; അന്വേഷണം കൂടുതൽ സങ്കീർണമാകുന്നു

പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സങ്കീര്‍ണ്ണമാകുന്നു. വീടിന്റെ വരാന്തയില്‍ കിടക്കുകയായിരുന്ന ശ്രീജിത്തിനെ ഏപ്രില്‍ ആറിന് രാത്രി 10.30 ഓടെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയെന്നാണ് ഒപ്പമുണ്ടായിരുന്ന സഹോദരന്‍ സജിത്ത് പറഞ്ഞത്. മഫ്ടിയിലെത്തിയ പോലീസാണ് ശ്രീജിത്തിനെ കൊണ്ടു പോയതെന്നും മിനിറ്റുകള്‍ക്കകം ഇരുവരെയും ലോക്കല്‍ പോലീസിന് കൈമാറിയെന്നും സജിത്ത് പറഞ്ഞു.
മറ്റു നാലു പ്രതികളെ കസ്റ്റഡിയിലെടുത്തതും ടൈഗര്‍ ഫോഴ്‌സാണ്. കേസിലെ 10 പ്രതികളില്‍ എട്ട്‌പേരെയും ഏപ്രില്‍ ആറിന് വൈകിട്ട് ആറു മണിക്കും 11 മണിക്കും ഇടയിലാണ് പിടികൂടിയത്. പ്രതികളെ കൊണ്ടു പോയതിന് പിന്നാലെ നാട്ടുകാരില്‍ ചിലര്‍ സ്‌റ്റേഷനിലെത്തിയിരുന്നു. മര്‍ദനമുണ്ടായിട്ടുണ്ടെങ്കില്‍ അവിടെയെത്തിയവര്‍ക്ക് അറിയാനാകുമെന്നും പോലീസ് വാദിക്കുന്നു.
ഇത് ലോക്കല്‍ പോലീസ് പാടെ നിഷേധിക്കുകയാണ് . മഫ്ടിയിലെത്തിയ ടൈഗര്‍ ഫോഴ്‌സിന്റെ കാറിലാണ് പ്രതികളെ കൊണ്ടുപോയതെന്നും അതില്‍ വരാപ്പുഴ സ്‌റ്റേഷനിലെത്തിച്ചതിന് പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്നയാളും ഒരു എസ്‌ഐയും സാക്ഷിയാണെന്നും ലോക്കല്‍ പോലീസ് പറയുന്നു.ലോക്കപ്പില്‍ ക്യാമറയില്ല അതുകൊണ്ട് തന്നെ ഇത് തെളിയിക്കാനാവില്ല. അതിനാല്‍ കസ്റ്റഡി മരണത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ടൈഗര്‍ ഫോഴ്‌സിലുണ്ടായിരുന്ന പോലീസുകാരുടേതാണ് തെളിവുസഹിതം അന്വേഷണ കമ്മീഷനു മുന്‍പാകെ പറയാനാണ് നീക്കം. ഇതിനായി ശ്രീജിത്തിന്റെ ബന്ധുക്കളുടെ മൊഴികളും ലോക്കല്‍ പോലീസിന് സഹായകമാകും.
കൈലി മുണ്ടും റബ്ബര്‍ചെരിപ്പുമിട്ട് മഫ്ടിയിലെത്തിയ പോലീസുകാര്‍ ബൂട്ടിന് ചവിട്ടിയാലെന്നതു പോലെയുള്ള പരിക്കുണ്ടാകുന്നതെങ്ങനെയെന്ന് ചോദ്യം ഉയരുന്നുണ്ട്.മുനമ്പം എസ്‌ഐയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത വാഹനം ഇപ്പോഴും പോലീസ് ക്ലബ്ബിൽ കിടക്കുകയാണ്. ശ്രീജിത്തിനെ ഈ വാഹനത്തിലാണ് കൊണ്ടുപോയതെന്ന റൂറല്‍ ടൈഗര്‍ സ്‌ക്വാഡിലുള്ള പോലീസിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വാഹനം കസ്റ്റഡിയിലെടുത്തത് .
വയറിനേറ്റ അതിക്രൂരമായ ആക്രമണമാണ് ശ്രീജിത്തിന്റെ മരണത്തിന് ഇടയാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ സംസ്ഥാന പൊലീസ് കസ്റ്റഡി മരണങ്ങളുടെ പേരില്‍ കടുത്ത പ്രതിസന്ധിയിലായി. ആളെ മാറി കസ്റ്റഡിയില്‍ എടുത്തതാണ് ശ്രീജിത്തിനെയെന്ന് കൂടി വ്യക്തമായതോടെ വിവാദങ്ങളെ പ്രതിരോധിക്കാന്‍ പോലും പൊലീസിന് കഴിയുന്നില്ല. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന വ്യക്തിയെന്ന നിലയില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഈ വിഷയത്തില്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്. ശ്രീജിത്തിന്റെ നെഞ്ചിലും അടിവയറ്റിലും കൈയോ കാലോ ഉപയോഗിച്ച് മര്‍ദിച്ചതിന്റെ ക്ഷതങ്ങളുണ്ടായിരുന്നെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.
ചെറുകുടലിലും മുറിവുണ്ട്. പരിക്കുകള്‍ക്ക് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്നും ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നടന്ന പോസ്റ്റുമോര്‍ട്ടത്തില്‍ പറയുന്നു. മുറിവുകളും ക്ഷതങ്ങളും ആയുധങ്ങള്‍ കൊണ്ടുള്ളതല്ല. ആശുപത്രിയിലെത്തിക്കുമ്ബോള്‍ ശ്രീജിത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടും ഇതിനിടെ പുറത്തുവന്നതോടെ പൊലീസ് ഒന്നുകൂടി പ്രതിരോധത്തിലായി. ആന്തരികാവയവങ്ങളിലേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമെന്നാണ് ആശുപത്രിയില്‍നിന്നുള്ള ചികിത്സാരേഖയില്‍ പറയുന്നത്.
വീടാക്രമിച്ച സംഘത്തില്‍ ശ്രീജിത്ത് ഇല്ലെന്ന് ആത്മഹത്യ ചെയ്തയാളുടെ മകന്‍ അതിനിടെ ശ്രീജിത്തിനെ പൊലീസ് കസ്റ്റഡിയില്‍ എടുക്കാന്‍ ഇടയാക്കിയ സംഭവവും പൊലീസിന് പറ്റിയ അബദ്ധം തെളിയിക്കുന്നതായി. വീട്ടുടമയുടെ ആത്മഹത്യാ കേസില്‍ ശ്രീജിത്തിനെ ആളുമാറിയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇക്കാര്യം വ്യക്തമാക്കി മരിച്ച ആളിന്റെ മകന്‍ വിനീഷും രംഗത്തെത്തിയിരുന്നു.
https://www.facebook.com/Malayalivartha
























