Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി


  അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദികളായവരെ ഉടനടി അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്ന് സംസ്ഥാനത്ത് ഹർത്താൽ....

സിബിഐ അന്വേഷണം വേണമെന്ന് ബന്ധുക്കള്‍... കസ്റ്റഡിയില്‍ എടുത്തത് ചോദ്യം ചെയ്തപ്പോള്‍ ശ്രീജിത്തിനെ വീട്ടുകാരുടെ മുന്നില്‍വച്ച് സംഘം മുഖത്തടിച്ചു; പിന്നീട് വലിച്ചിഴച്ച് ജീപ്പില്‍ കയറ്റിക്കൊണ്ടുപോയി; ശ്രീജിത്തിനെ വരാപ്പുഴ സ്‌റ്റേഷനിലേക്കു കൊണ്ടുവന്ന ശേഷമാണ് ക്രൂരമര്‍ദനത്തിനിരയാക്കിയതെന്ന് അന്വേഷണസംഘം

17 APRIL 2018 09:37 AM IST
മലയാളി വാര്‍ത്ത

ശ്രീജിത്ത് മരണമടഞ്ഞതിനെപ്പറ്റിയുള്ള ദുരൂഹതകള്‍ അവസാനിക്കുന്നില്ല. അതിനിടെ സിബിഐ അന്വേഷണം വേണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. കസ്റ്റഡി മരണത്തിന് ഇരയായ ശ്രീജിത്തിനെ വരാപ്പുഴ സ്‌റ്റേഷനിലേക്കു കൊണ്ടുവന്നശേഷമാണ് ക്രൂരമര്‍ദനത്തിനിരയാക്കിയതെന്ന് അന്വേഷകസംഘം. എന്നാല്‍ പിടികൂടിയ ഉടനെ വീടിനു സമീപത്തുവച്ചാണു മര്‍ദിച്ചതെന്നാണു ശ്രീജിത്തിന്റെ മൊഴി. ചികിത്സയില്‍ കഴിഞ്ഞിരുന്ന ആസ്റ്റര്‍ മെഡിസിറ്റിയിലെ ഡോക്ടര്‍മാരോടാണ് ശ്രീജിത്ത് ഇക്കാര്യം പറഞ്ഞത്. നിലത്തിട്ടു വയറ്റില്‍ ചവിട്ടിയെന്നായിരുന്നു ശ്രീജിത്ത് പറഞ്ഞത്.

കേസിലെ മുഖ്യസാക്ഷിയായ ഗണേഷിന്റെ മൊഴിയും വരാപ്പുഴ സ്‌റ്റേഷനിലെ പോലീസുകാരനെടുത്ത ശ്രീജിത്തിന്റെ ചിത്രവുമാണ് ലോക്കപ്പിലായിരുന്നു മര്‍ദനമെന്ന നിഗമനത്തിെേലക്കത്താന്‍ അന്വേഷണസംഘത്തെ പ്രേരിപ്പിച്ച ഘടകം.

സ്‌റ്റേഷനില്‍ മര്‍ദനം നടക്കും മുമ്പാണ് പോലീസുകാരന്‍ ചിത്രമെടുത്തത്. അതില്‍ ശ്രീജിത്ത് അവശനായി കാണപ്പെട്ടിരുന്നില്ല. ഈ ചിത്രം പ്രത്യേക അന്വേഷക സംഘത്തിനു ലഭിച്ചിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത വേളയില്‍ മര്‍ദിച്ചിട്ടില്ലെന്നാണ് സാക്ഷികൂടിയായ ഗണേഷിന്റെ മൊഴി. മുനമ്ബം എസ്.ഐയുടെ ജീപ്പിലാണ് ശ്രീജിത്തിനെ കൊണ്ടുവന്നത്. ഏപ്രില്‍ ആറിന് രാത്രി 11നാണ് ശ്രീജിത്തിനെ വീട്ടില്‍നിന്ന് വിളിച്ചിറക്കി മൂന്നംഗ ആര്‍.ടി.എഫ്. സംഘത്തിലെ പോലീസുകാരായ സന്തോഷ്, ജിതിന്‍രാജ്, സുമേഷ് എന്നിവര്‍ കസ്റ്റഡിയില്‍ എടുത്തത്. കസ്റ്റഡിയില്‍ എടുത്തതു ചോദ്യം ചെയ്തപ്പോള്‍ ശ്രീജിത്തിനെ വീട്ടുകാരുടെ മുന്നില്‍വച്ച് സംഘം മുഖത്തടിച്ചിരുന്നുവെന്നു ബന്ധുക്കള്‍ പറയുന്നു.

പിന്നീട് വലിച്ചിഴച്ച് ജീപ്പില്‍ കയറ്റിക്കൊണ്ടുപോകുകയായിരുന്നു എന്നാണ് വീട്ടുകാരുടെ മൊഴി. എന്നാല്‍, ശ്രീജിത്തിനെ വീട്ടില്‍നിന്ന് കസ്റ്റഡിയിലെടുത്തപ്പോള്‍ മര്‍ദിച്ചിരുന്നില്ലെന്ന് ആര്‍.ടി.എഫ്. സംഘത്തിനൊപ്പം അപ്പോള്‍ ഉണ്ടായിരുന്ന വരാപ്പുഴ സ്വദേശി ഗണേഷ് വ്യക്തമാക്കി. ക്ഷേത്രത്തിലെ സംഘര്‍ഷത്തിലും ശ്രീജിത്തിനു മര്‍ദനമേറ്റിരുന്നില്ലെന്നും ഗണേഷ് പറയുന്നു. ശ്രീജിത്തിനെ പിടികൂടാന്‍ സ്‌പെഷല്‍ െടെഗര്‍ ഫോഴ്‌സി(ആര്‍.ടി.എഫ്)ലെ പോലീസുകാര്‍ക്കു നിര്‍ദേശം ലഭിച്ചത് ആലുവ പോലീസ് കണ്‍ട്രോള്‍ റൂമില്‍നിന്ന്.

മൂവാറ്റുപുഴയില്‍ ജോലി ചെയ്യുമ്‌ബോഴാണ് ആര്‍.ടി.എഫിലെ മൂവര്‍ സംഘത്തിലെ ഒരാള്‍ക്ക് ഏപ്രില്‍ ആറിന് ഉച്ചയോടെയാണ് വിളിവന്നത്. വരാപ്പുഴയിലെത്തി അന്നുതന്നെ റിപ്പോര്‍ട്ട് ചെയ്യണമെന്നുമായിരുന്നു സന്ദേശം. അന്നു െവെകിട്ടോടെ ഇവര്‍ വരാപ്പുഴയിലെത്തി. ഏപ്രില്‍ ആറിന് രാത്രി 11 നാണ് ശ്രീജിത്തിനെ വീട്ടില്‍ കയറി സംഘം പിടികൂടിയത്. അപ്പോള്‍തന്നെ ഇവര്‍ ഇക്കാര്യം തങ്ങളെ നിയോഗിച്ച ഉന്നതനെ അറിയിക്കുകയും അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

പിറ്റേന്നു രാവിലെ എട്ടരയോടെ വയര്‍ലെസ് സന്ദേശത്തില്‍ അഭിനന്ദനം ആവര്‍ത്തിക്കുകയും ചെയ്തു. എസ്.പി. ഓഫീസുമായി ബന്ധപ്പെട്ടിരിക്കുന്ന ആലുവ കണ്‍ട്രോള്‍ റൂമില്‍നിന്ന് വിളി വന്നുവെന്ന് പുറത്തായതോടെ ഇക്കാര്യം അന്വേഷിക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. ദേവസ്വംപാടത്ത് വാസുദേവന്‍ ആത്മഹത്യചെയ്തതുമായി ബന്ധപ്പെട്ട് തിടുക്കപ്പെട്ട് എന്തിനായിരുന്നു ശ്രീജിത്തിനെ പിടിക്കാന്‍ നിര്‍ദേശിച്ചതെന്നാണ് ബന്ധുക്കളുടെ ചോദ്യം.

ആരാണ് ഇതിനു പിന്നിലെന്നറിയാന്‍ റൂറല്‍ എസ്.പി. അടക്കമുള്ള ഉദ്യോഗസ്ഥരുടെ ഫോണ്‍ വിളിയുടെ വിശദാംശങ്ങള്‍ പരിശോധിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. ആര്‍.ടി.എഫ് സംഘത്തിലുണ്ടായിരുന്ന സന്തോഷ്, ജിതിന്‍രാജ്, സുമേഷ് എന്നിവരുടെ ബന്ധുക്കളും സമാനമായ ആവശ്യം ഉന്നയിക്കുന്നുണ്ട്. ആര്‍.ടി.എഫ്. സംഘാംഗങ്ങളെ ഉന്നത ഉദ്യോഗസ്ഥര്‍ക്കു വേണ്ടി ബലിയാടുകളാക്കുകയാണെന്നാണ് ഇവരുടെ ആക്ഷേപം.

മരണവുമായി ബന്ധപ്പെട്ടു നിര്‍ണായകമൊഴികളലെ െവെരുദ്ധ്യവും അന്വേഷണസംഘത്തെ കുഴക്കുന്നു. ശ്രീജിത്തിന്റെ ഭാര്യയുടെയും സുഹൃത്ത് വിനീഷിന്റെ മൊഴികളില്‍ െവെരുധ്യമുണ്ട്. ശ്രീജിത്തിനെ പോലീസ് പിടികൂടുന്നത് രാത്രിയിലാണ്. ഒപ്പം ജോലിക്കുപോകാന്‍ ശ്രീജിത്തിനെ അന്വേഷിച്ച് അന്നു രാവിലെ വീട്ടില്‍ ചെന്നെങ്കിലും കണ്ടില്ലെന്നാണ് അന്വേഷണസംഘമേധാവി ഐ.ജി. എസ്. ശ്രീജിത്തിനു വിനീഷ് നല്‍കിയ മൊഴി. എന്നാല്‍ ശ്രീജിത്ത് വീട്ടില്‍ ഉറങ്ങുകയായിരുന്നുവെന്നാണ് ഭാര്യയുടെ മൊഴി. ഇക്കാര്യം വിനീഷിനോട് വീട്ടുകാര്‍ പറഞ്ഞിട്ടില്ല. പോലീസ് കസ്റ്റഡിയിലെടുത്ത അന്നുരാത്രി ശ്രീജിത്ത് വീടിന്റെ വരാന്തയിലാണ് ഉറങ്ങിയത്.

സഹോദരന്‍ സജിത്ത് വീടിന്റെ അകത്ത് ഉറങ്ങുന്നുണ്ടായിരുന്നു. സജിത്ത് ആക്രമണത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നു പറഞ്ഞുകൊണ്ടാണ് ഇയാളുടെ വീട് മഫ്തി പോലീസിനു നാട്ടുകാര്‍ കാണിച്ചുകൊടുത്തത്. ഇരുവരെയും രാത്രിയിലും പകല്‍ ഉച്ചവരെയും വരാപ്പുഴ സ്‌റ്റേഷനില്‍ കൊണ്ടുപോയിരുന്നു. അവധിയിലായിരുന്ന എസ്.ഐ. ദീപക്കും സ്‌റ്റേഷനിലെത്തിയിരുന്നു. ദീപക്കും പോലീസുകാരും മേശമേല്‍ കിടത്തി പലരെയും മര്‍ദിച്ചതായി സജിത്ത് അന്വേഷണസംഘത്തിന് മൊഴി നല്‍കിയിരുന്നു.

പോലീസ് പിടികൂടിയ 10 പ്രതികളെയും വീട് ആക്രമണത്തിന് ഇരയായവര്‍ സ്‌റ്റേഷനില്‍ എത്തി തിരിച്ചറിഞ്ഞ ശേഷമാണ് പ്രതികളെ കോടതിയില്‍ ഹാജരാക്കുവാന്‍ പറവൂരിലേക്ക് കൊണ്ടുപോയത്. ശനിയാഴ്ച രാവിലെ എട്ടിന് കോടതിയില്‍ ഹാജരാക്കുമ്‌ബോള്‍ ശ്രീജിത്ത് ഉണ്ടായിരുന്നില്ല. മര്‍ദനമേറ്റതിനെ തുടര്‍ന്ന് ശ്രീജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയില്‍ പോയി മുന്‍സിഫ് മൊഴി എടുക്കുമ്‌ബോള്‍ ശ്രീജിത്ത് ഗുരുതരാവസ്ഥയിലായിരുന്നു. പോലീസ് ആദ്യം തയാറാക്കിയ പ്രതിപ്പട്ടികയിലും ശ്രീജിത്ത് ഉണ്ടായിരുന്നില്ല. കസ്റ്റഡി മരണം സംബന്ധിച്ച് പോലീസ് കേസെടുത്തെങ്കിലും അത് ആര്‍ക്കൊക്കെ എതിരേയാണെന്ന് ഇപ്പോഴും വ്യക്തമാക്കിയിട്ടില്ല. ഇതു കേസിലെ തെളിവ് നശിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പനങ്ങാട് ലോറിക്കടിയിൽപെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം  (28 minutes ago)

ഹർത്താലിൽ സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ പ്രതിഷേധം ശക്തം...  (35 minutes ago)

ബെംഗളൂരുവിന് സമീപം രാംനഗരയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം  (48 minutes ago)

കരുവാരക്കുണ്ട് മുള്ളറയിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ ടാപ്പിങ് തൊഴിലാളി മരിച്ചു....  (1 hour ago)

പ്രശസ്ത നടൻ ഭരത് കപൂർ അന്തരിച്ചു... ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം  (1 hour ago)

പുതിയ അധ്യായന വർഷം പൊതുവിദ്യാലയങ്ങളിൽ ചേരാനെത്തുന്ന കുട്ടികൾക്ക് രേഖകളില്ലാത്തതിന്റെ പേരിൽ പ്രവേശനം നിഷേധിക്കില്ല... മെയ് രണ്ടിനു പ്രവേശനം തുടങ്ങും  (1 hour ago)

കൊടശ്ശേരിയിൽ കാണാതായ വയോധികൻ്റെ മൃതദേഹം കണ്ടെത്തി...  (2 hours ago)

സങ്കടക്കാഴ്ചയായി... റിയാദിലെ താമസസ്ഥലത്ത് മലയാളി യുവാവ് നിര്യാതനായി  (2 hours ago)

ശബരിമല യുവതീപ്രവേശനം.... സുപ്രീംകോടതിയിലെ ഒൻപതംഗ ഭരണഘടനാ ബെഞ്ച് വാദം പുനരാരംഭിക്കുന്നു....  (2 hours ago)

ജക്കാർത്തക്ക് സമീപം രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ അഞ്ച് മരണം  (3 hours ago)

കേരളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം 30ന് കൊച്ചിയിൽ നിന്ന് ഉച്ചയ്ക്ക് 2.10ന് 430 തീർത്ഥാടകരുമായി ജിദ്ദയിലേക്ക് പുറപ്പെടും...  (3 hours ago)

അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്  (3 hours ago)

ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി  (3 hours ago)

പശ്ചിമബംഗാളില്‍ രണ്ടാമത്തേതും അവസാനത്തേതുമായ ഘട്ടം വോട്ടെടുപ്പ് നാളെ നടക്കും...7 ജില്ലകളിലായി 142 മണ്ഡലങ്ങളാണ് നാളെ വിധിയെഴുതുക  (3 hours ago)

നിതിൻ രാജിൻ്റെ മരണത്തിൽ പ്രതിഷേധിച്ച് കേരളത്തിൽ ഇന്ന് ഹർത്താൽ.. തലസ്ഥാന ന​ഗരയിലടക്കം പലയിടത്തും ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു  (4 hours ago)

Malayali Vartha Recommends