ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകൾ ഒരു സെഗ്മെന്റാക്കാനുള്ള സർക്കാർ തീരുമാനം കോർപ്പറേറ്റ് മാനേജ് മെന്റുകളെ സഹായിക്കാൻ

ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകൾ ഒരു സെഗ്മെന്റാക്കാനുള്ള സർക്കാർ തീരുമാനം കോർപ്പറേറ്റ് മാനേജ്മെന്റുകളെ സഹായിക്കാൻ. എൻഎസും എസും എസ്എൻഡിപിയും ക്രൈസ്തവ - ഇസ്ലാം മാനേജ്മെന്റുകൾക്കും വേണ്ടിയാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നാണ് സൂചന.
സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകൾ ഒന്നാക്കാനാണ് സർക്കാർ ആലോചിക്കുന്നത്. ഒന്നു മുതൽ പത്ത് വരെയുള്ള ക്ലാസുകളിൽ കുട്ടികൾ കുറവാണ്. സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ഇതാണ് അവസ്ഥ. വിദ്യാഭ്യാസ നിലവാരം ഇടിഞ്ഞതോടെയാണ് കുട്ടികൾ സ്വകാര്യ വിദ്യാലയങ്ങളെ ആശ്രയിക്കാൻ തുടങ്ങിയത്. അതിപ്പോഴും മാറ്റമില്ലാതെ തുടരുന്നു.
സർക്കാർ, എയ്ഡസ് മേഖല കഴിഞ്ഞ കുറെ വർഷങ്ങളായി തകർച്ച നേരിടുകയായിരുന്നു. കുട്ടികളുടെ കുറവാണ് ഏറ്റവും വലിയ പ്രശ്നം. ഇടതു സർക്കാർ അധികാരത്തിലെത്തിയതോടെ പൊതുവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്താൻ തുടങ്ങി. പി എസ് സി വഴി നിയമനം നേടുന്ന അധ്യാപകരാണ് സർക്കാർ സ്കൂളുകളിൽ പഠിപ്പിക്കുന്നത്. സ്വകാര്യ സ്കൂളുകളിൽ പഠിപ്പിക്കുന്നവരുടെ ഗുണനിലവാരം പരിശോധിക്കാൻ യാതൊരു നടപടികളും നിലവിലില്ല. അങ്ങനെയുള്ള സ്കൂളുകളിലാണ് കുട്ടികളുടെ ഒഴുക്കുള്ളത്.
യു ഡി എഫ് സർക്കാർ അധികാരത്തിലിരിക്കെ സ്വകാര്യ സ്കൂളുകളെ പ്രോത്സാഹിപ്പിക്കുന്ന നടപടികളാണ് നിലവിലുണ്ടായിരുന്നത്. അനംഗീകൃത സ്കൂളുകൾക്കൊക്കെ അന്നത്തെ സർക്കാർ അംഗീകാരം നൽകി. ഇത് സർക്കാർ സ്കൂളുകളെ തകർക്കാൻ ഒരു കാരണമായി തീർന്നു. സർക്കാർ സ്കൂളുകളോട് അന്നത്തെ സർക്കാരിന് ഒരു താത്പര്യവുമുണ്ടായിരുന്നില്ല. സ്കൂളുകൾ അടച്ചുപൂട്ടാനുള്ള ശ്രമങ്ങൾ പോലും നടത്തി. യഥാർത്ഥത്തിൽ പ്രൊഫ.സി.രവീന്ദ്രനാഥിന്റെ മന്ത്രി സ്ഥാനമാണ് പൊതുവിദ്യാഭ്യാസ മേഖലയെ ഉണർത്തിയത്.
സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ പലതിലും ഹയർ സെക്കന്ററിയിൽ നൂറ് കണക്കിന് വിദ്യാർത്ഥികളുണ്ട്. ഒന്നു മുതൽ ഹയർ സെക്കൻറി വരെ ഒരു യൂണിറ്റാക്കിയാൽ കുട്ടികളില്ല എന്ന അവസ്ഥക്ക് മാറ്റം വരും. എയ്ഡഡ് സ്കൂളുകളിൽ കുട്ടികൾ ഇല്ലാതായാൽ അധ്യാപക തസ്തികകൾ നഷ്ടപ്പെടും. അതൊഴുവാക്കാനാണ് നീക്കം.
ചെങ്ങന്നൂർ ഉപതെരഞ്ഞടുപ്പിൽ സാമുദായിക ശക്തികളുടെ പിന്തുണക്ക് ഇത് കൂടിയേ തീരൂ. ഇപ്പോൾ തന്നെ എയ്ഡഡ് വിദ്യാലയങ്ങളിൽ കുട്ടികൾ കുറയുന്നത് കാരണം തസ്തിക ഇല്ലാതാകുന്നുണ്ട്. പുതിയ തീരുമാനം ഇതിന് മാറ്റമുണ്ടാക്കും.
https://www.facebook.com/Malayalivartha
























