വീഴ്ചകളിൽ പാഠം പഠിക്കാതെ പോലീസ്.സർക്കാരിനെ പ്രതിരോധത്തിലാക്കി പോലീസിന്റെ അനാസ്ഥ.ഒരു വർഷത്തിൽ നടപടി നേരിട്ടത് പതിനെട്ട് ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ

പിണറായി വിജയൻ ഗവൺമെന്റിനെ പലകുറി പ്രതിക്കൂട്ടിലാക്കിയിട്ടുണ്ട് കേരളാ പോലീസ്.കോട്ടയത്തെ ദുരഭിമാന കൊലയിൽ സമയത്ത് നടപടിയെടുക്കാത്തത് അതിൽ ഒടുവിലത്തെ സംഭവം മാത്രം.ശ്രീജിത്തിന്റെ കസ്റ്റഡി മരണമായിരുന്നു ഒടുവിൽ പോലീസിനെ പ്രതിസ്ഥാനത്തു നിറുത്തിയത്.പരാതിയിലും അറസ്റ്റിലും പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ചു സംസ്ഥാന പോലീസ് മേധാവി പുറത്തിറക്കിയ സർക്കുലറിന് പുല്ലുവിളയാൻ പോലീസ് നൽകിയത്.
കോവളത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച വിദേശ വനിത ലീഗയെ കാണാനില്ലെന്ന പരാതി കൃത്യസമയത്തു പരിഗണിക്കാതിരുന്നതും പോലീസ് അനാസ്ഥതയുടെ ഉദാഹരണമാണ്.ഉന്നതങ്ങളിൽ പിടിപാടുള്ളവർക്കു മുന്നിൽ പോലീസ് നീതി മറന്നതും കേരളം കണ്ടു.എടപ്പാളിൽ തിയേറ്ററിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ തെളുവുകൾ സഹിതം നൽകിയിട്ടും നടപടിയെടുക്കാത്ത പൊലീസുകാരെ സസ്‌പെൻഡ് ചെയ്തു.
കൊല്ലം കരുനാഗപ്പള്ളിയിൽ മുൻകൂർ ജാമ്യം ഉണ്ടായിരുന്നിട്ടും യുവാവിനെ വീടുകയറി മർദിച്ചത് പോലീസ് ഗുണ്ടായിസത്തിന്റ ഉദാഹരണമായി.ദുരഭിമാനക്കൊലയിലും പോലീസ് ഉദ്യോഗസ്ഥരെ സ്‍പെൻഡ് ചെയ്യുകയും നടപടിയെടുക്കുന്നതും പതിവ് കാഴ്ചകളാണ്.ഇനി പോലീസ് എന്ന മാറുമെന്ന് ജനം ചോദിച്ച തുടങ്ങിയിരിക്കുന്നു
https://www.facebook.com/Malayalivartha






















