നിപയുടെ ഉറവിടം തേടി വീണ്ടും പരിശോധന; പഴം തീനി വവ്വാലുകളുടെ സാമ്പിളുകൾ വീണ്ടും പരിശോധനക്കയക്കാൻ നീക്കം

പേരാമ്പ്ര ഭാഗത്തു നിന്നും പിടികൂടിയ പഴം തീനി വവ്വാലുകളുടെ സാമ്പിളുകൾ ഇന്ന് പരിശോധനക്കയക്കും. നിപ്പാ വൈറസ് ബാധയെന്ന് സംശയിക്കുന്ന നാലു പേർ കൂടി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികത്സ തേടി. രോഗികളുമായി ബന്ധമുള്ള 958 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ഹൈ സെക്യുരിട്ടി ആനിമൽ ഡിസീസ് ലാബിലാണ് പരിശോധ നടക്കുക.
ഇന്നലെ പുറത്തു 48 പരിശോധനാ ഫലങ്ങളും നെഗറ്റീവാണ് . നിപ്പാ വൈറസ് ബാധയേറ്റ് മരിച്ച ലിനിയുടെ മക്കൾക്കും വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ സംശയങ്ങൾ മാറ്റാൻ മൂന്ന് കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. രോഗബാധിതരെന്നു സംശയിക്കുന്നവരെ ആശുപത്രിയിലെത്തിക്കാൻ നാൽപ്പതു ആംബുലൻസ് ഡ്രൈവർമാരാണ് സന്നദ്ധരായി മുന്നോട്ട് വന്നത്. ഡ്രൈവർമാരുടെ ആശങ്കയകറ്റുന്നതിനായി ബോധവത്കരണ ക്ലാസുകളും നടത്തുന്നുണ്ട്.
ഇന്നലെ വൈറസ് ബാധയേറ്റ രണ്ടു പേരുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടായിരുന്നു.ഇതിനിടെ എണ് നിപ്പാ വൈറസ് കോഴിയിറച്ചിയിലുടെയാണ് പകരുന്നതെന്ന വ്യാജ വാർത്ത എത്തുന്നത്.ഇതിനെതിരെ ജില്ലാഭരണകൂടം മുപടിയുമായി രംഗത്തെത്തി. വാർത്ത പരന്നതോടെ സംസ്ഥാനത്ത് കോഴി വിലയിൽ 30% വരെ ഇടിവുണ്ടായതായി വ്യാപാരികൾ പറയുന്നു. വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha






















