ഒന്നിച്ചൊരു ജീവിതത്തിന് വേളാങ്കണ്ണിപ്പള്ളിയിൽ കെവിൻ ചേട്ടൻ നേർച്ചയിട്ടിരുന്നു... എല്ലാം പ്രശ്നങ്ങളും തീർന്ന് ഒന്നാകുമ്പോൾ മാതാവിനെ കണ്ട് പ്രാർത്ഥിക്കണമെന്ന് ചേട്ടൻ പറഞ്ഞിരുന്നു... പക്ഷേ, ഇനി' - പ്രിയതമൻ ഗുഡ്ഷെപ്പേഡ് പള്ളി സെമിത്തേരിയിൽ അന്ത്യവിശ്രമം കൊള്ളുമ്പോൾ, നട്ടാശേരിയിലെ വീട്ടിലിരുന്ന് കരഞ്ഞു തീർക്കുകയാണ് നീനു...

"കെവിനും നീനുവും ഒരു ദിവസംപോലും ദമ്ബതികളായി ഒന്നിച്ചുകഴിയരുത്. അവള്‍ തിരികെ തെന്മലയിലെ വീട്ടിലെത്തണം"- മകളുടെ പ്രണയം തകര്‍ക്കാന്‍, ജാത്യഭിമാനക്കൊലപാതകത്തോളം എത്തിയ ക്രൂരത ആസൂത്രണം ചെയ്‌ത ചാക്കോയുടെയും ഭാര്യ രഹ്‌നയുടെയും മകന്‍ ഷാനുവിന്റെയും ഉറച്ച തീരുമാനമായിരുന്നു ഇത്.
അതിനു നിയമപാലകരും കൂട്ടുനിന്നപ്പോള്‍ പൊലിഞ്ഞത് ഒരു യുവാവിന്റെ ജീവന്‍ മാത്രമല്ല, അവനെ സ്‌നേഹിച്ചവരുടെ ജീവിതവുമാണ്. സ്വന്തം പെങ്ങളോടു കണക്കുതീര്‍ത്തപ്പോള്‍, ആറുമാസം മുമ്ബു ജീവിതപങ്കാളിയാക്കിയ പെണ്ണിന്റെ ജീവിതവും ഷാനു മറന്നു. ഇരുമതസ്‌ഥരെങ്കിലും ജീവിതത്തില്‍ ഒന്നിച്ച മാതാപിതാക്കള്‍, മകളുടെ കാര്യത്തില്‍ ആദര്‍ശം മറന്നു. വിവാഹം രജിസ്‌റ്റര്‍ ചെയ്യാന്‍ അപേക്ഷ നല്‍കിയ വിവരം നീനു വീട്ടിലേക്കു വിളിച്ചറിയിച്ച നിമിഷം മുതല്‍ ചാക്കോയുടെ നേതൃത്വത്തില്‍ ഗൂഢനീക്കങ്ങള്‍ ആരംഭിച്ചിരുന്നു.
കെവിൻ ചേട്ടനെ കൊല്ലുമെന്നറിഞ്ഞിരുന്നെങ്കിൽ കൺമുന്നിൽ പോലും വരാതെ ഞങ്ങൾ എവിടെയെങ്കിലും പോയി ജീവിച്ചേനേ. ഒന്നിച്ചൊരു ജീവിതത്തിന് വേളാങ്കണ്ണിപ്പള്ളിയിൽ കെവിൻ ചേട്ടൻ നേർച്ചയിട്ടിരുന്നു. എല്ലാം പ്രശ്നങ്ങളും തീർന്ന് ഒന്നാകുമ്പോൾ മാതാവിനെ കണ്ട് പ്രാർത്ഥിക്കണമെന്ന് ചേട്ടൻ പറഞ്ഞിരുന്നു. പക്ഷേ, ഇനി' - പ്രിയതമൻ ഗുഡ്ഷെപ്പേഡ് പള്ളി സെമിത്തേരിയിൽ അന്ത്യവിശ്രമം കൊള്ളുമ്പോൾ, നട്ടാശേരിയിലെ വീട്ടിലിരുന്ന് കരഞ്ഞു തീർക്കുകയാണ് നീനു.
കോട്ടയം നാഗമ്പടത്തെ ഒരു തീർത്ഥാടന കേന്ദ്രത്തിലായിരുന്നു ഞങ്ങൾ അവസാനമായി പോയത്, മെഴുകുതിരി കത്തിച്ച് , പുണ്യാളന് മാല ചാർത്തി ഒരുമിച്ച് ഉള്ളുരുകി പ്രാർത്ഥിച്ചു. അന്ന് രാത്രി എന്നെ ഹോസ്റ്റലിൽ കൊണ്ടാക്കിയതിന് ശേഷം പിന്നെ കെവിൻചേട്ടനെ ഞാൻ ജീവനോടെ കണ്ടിട്ടില്ല.... തട്ടിക്കൊണ്ടു പോകുന്നതിന്റെ തലേദിവസം രാത്രിയാണ് അവസാനമായി എന്നെ വിളിക്കുന്നത്.
പൊന്നീ...വിവാഹരജിസ്ട്രേഷന്റെ കാര്യങ്ങളുണ്ട്. പുലർച്ചെ 5.45 ന് നീ എന്നെ വിളിച്ചുണർത്തണം, ആരൊക്കെ എതിർത്താലും നിന്നെ ഞാൻ സ്വന്തമാക്കും എന്നു കൂടി പറഞ്ഞാണ് ഫോൺ വച്ചത് ' പിറ്റേ ദിവസം പറഞ്ഞ സമയത്ത് ഞാൻ പലതവണ വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. അപ്പോൾ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല എന്റെ കെവിൻ ചേട്ടൻ എന്നന്നേക്കുമായി എന്നെ വിട്ടുപോയെന്ന്...'
https://www.facebook.com/Malayalivartha





















