കേരള നിയമസഭ രൂപീകൃതമായ 1957ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിച്ച ആര്‍ ശങ്കരനാരായണന്‍ തമ്പിയെ വിജയിപ്പിച്ച് ആദ്യ സ്പീക്കറാക്കിയ ചെങ്ങന്നൂർ മണ്ഡലത്തിന്റെ ചരിത്രമിങ്ങനെ...

കേരള നിയമസഭ രൂപീകൃതമായ 1957ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിച്ച ആര്‍ ശങ്കരനാരായണന്‍ തമ്പിയെ
വിജയിപ്പിച്ച് ആദ്യ സ്പീക്കറാക്കിയ മണ്ഡലം എന്ന ചരിത്രമാണ്
ചെങ്ങന്നൂരിനുള്ളത്. മണ്ഡലം രൂപീകരിച്ചതുമുതല്‍ നടന്ന 13
തിരഞ്ഞെടുപ്പുകളില്‍ 4 എണ്ണത്തില്‍ വിജയിച്ചത് ഇടതുപക്ഷമായിരുന്നു. 1991
മുതല്‍ മണ്ഡലത്തിന് വലത്തേക്കാണ് ചായ്‌വ്. തുടര്‍ച്ചയായി യുഡിഎഫ്
ജയിച്ചുവന്നിരുന്ന ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ വികസനവും ഏറെ അകലെയാണ്.
പുനര്‍നിര്‍ണയത്തോടെ ഇടതുപക്ഷത്തിന് വിജയിക്കാനുള്ള സാധ്യതയാണ്
നിലവിലുള്ളത്. മാന്നാര്‍, ബുധനൂര്‍, പുലിയൂര്‍, ചെന്നിത്തല,
തൃപ്പെരുന്തുറ, ചെറിയനാട്, ആല, വെണ്‍മണി, മുളക്കുഴ, തിരുവന്‍വണ്ടൂര്‍,
പാണ്ടനാട് പഞ്ചായത്തുകളും ചെങ്ങന്നൂര്‍ നഗരസഭയും ചേര്‍ന്നതാണ് പുതിയ
ചെങ്ങന്നൂര്‍ മണ്ഡലം.തിരുവന്‍വണ്ടൂര്‍, ആല, ചെറിയനാട്, വെണ്‍മണി,
ബൂധനൂര്‍, പുലിയൂര്‍, പാണ്ടനാട്, മാന്നാര്‍ ചെങ്ങന്നൂര്‍ നഗരസഭയും
ഉള്‍പ്പെട്ടതായിരുന്നു പഴയ ചെങ്ങന്നൂര്‍ മണ്ഡലം.
മണ്ഡല പുനര്‍നിര്‍ണയത്തോടെ മാവേലിക്കര നിയോജകമണ്ഡത്തിലെ
ചെന്നിത്തല-തൃപ്പെരുന്തുറ പഞ്ചായത്തും ആറന്‍മുള നിയോജകമണ്ഡലത്തിലെ
മുളക്കുഴ പഞ്ചായത്തും ചെങ്ങന്നൂര്‍ മണ്ഡലത്തിന്റെ ഭാഗമായി
മാറുകയായിരുന്നു. ഇതില്‍ വെണ്‍മണി, മുളക്കുഴ, പാണ്ടനാട്, പുലിയൂര്‍
പഞ്ചായത്തുകള്‍ ഭരിക്കുന്നത് എല്‍ഡിഎഫും ചെന്നിത്തല-തൃപ്പെരുന്തുറ
പഞ്ചായത്തില്‍ ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്തതിനാല്‍
നറുക്കെടുപ്പിലൂടെ പ്രസിഡന്റ് സ്ഥാനം യുഡിഎഫിന് ലഭിച്ചു. ബുധനൂര്‍
പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഭൂരിപക്ഷമുണ്ടെങ്കിലും പട്ടികജാതി വനിതാ
പ്രാതിനിധ്യമില്ലാത്തതിനാല്‍ പ്രസിഡന്റ് സ്ഥാനം യുഡിഎഫിന് ലഭിച്ചു.
https://www.facebook.com/Malayalivartha





















