കോണ്‍ഗ്രസ് സിപിഎമ്മിന് വോട്ട് മറിച്ചെന്ന് ബി. ജെ .പി സ്ഥാനാർത്ഥി ശ്രീധരന്‍ പിള്ള; ബിജെപിയുടെ പ്രതീക്ഷകൾ തകർത്ത് വോട്ടുകള്‍ കുത്തനെ ഇടിയുന്നു

കോണ്‍ഗ്രസ് സിപിഎമ്മിന് വോട്ട് മറിച്ചെന്ന് ബി. ജെ .പി സ്ഥാനാർത്ഥി ശ്രീധരന്‍ പിള്ള.
ബി.ജെ.പി വോട്ടുകൾ കഴിഞ്ഞ തവണത്തേക്കാൾ പകുതിയായി. പെട്രോള്‍ വില വര്‍ധനവ്, വോട്ടെടുപ്പിന്റെ അവസാന ഘട്ടത്തില്‍ കുമ്മനത്തിനെ മാറ്റിയത് ഇതെല്ലാം വോട്ടുകള്‍ കുത്തനെ ഇടിയുന്നതിന് കാരണമായി ചുണ്ടികാണിക്കാവുന്നതാണ്.
കർണ്ണാടകയിൽ ബി.ജെ പി വലിയ നേട്ടം കൈവരിച്ചപ്പോൾ കേരളത്തിൽ കുത്തനെ താഴേയ്ക്ക് പോകുന്ന അവസ്ഥയാണ്. എൽ.ഡി.എഫിനും യു.ഡി.എഫിനും പുറമെ ബി.ജെ.പി യ്ക്കും ചെങ്ങന്നൂർ വലിയ പ്രതീക്ഷയായിരുന്നു. എന്നാൽ അതെല്ലാം തകർത്തതാണ് രണ്ടാം ഘട്ട വോട്ടെണ്ണളിൽ ബിജെപി കുത്തനെ താഴുന്നത്.
യുഡിഎഫിന് ആശ്വാസമുണ്ടായിരുന്ന രണ്ടു പഞ്ചായത്തിലും എല്‍ഡിഎഫിന് മുന്നേറ്റം. മാന്നാര്‍ പഞ്ചായത്തിലും പാണ്ടനാട് പഞ്ചായത്തിലുമാണ് മുന്നേറ്റമുണ്ടായിരിക്കുന്നത്.
മാന്നാറില്‍ നേരിയ ഭൂരിപക്ഷം മാത്രമായിരുന്നു എല്‍ഡിഎഫിനുണ്ടായിരുന്നത്. എന്നാല്‍ അതാണ് സജി ചെറിയാന്‍ കടത്തിവെട്ടിയിരിക്കുന്നത്.
എല്‍ഡിഎഫിന് ഇതുവരെ ലഭിച്ചത് 5876 വോട്ടുകളാണ് ലഭിച്ചത്. യുഡിഎഫിന് 3716 വോട്ടുകളും ബിജെപിക്ക് 2865 വോട്ടുകളുമാണ് ലഭിച്ചത്.
സജി ചെറിയാന്റെ മുന്നേറ്റം തുടരവേ എൽ.ഡി. എഫുകാർ ആവേശത്തിലേക്ക്. തുടക്കം മുതൽ കിട്ടിയ അതെ ലീഡ് നില നിലനിർത്തിയാണ് സജി ചെറിയാൻ യു.ഡി.എഫിനെ ഞെട്ടിക്കുന്നത്. ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി ആര്‍. ബിനുവിന്റെ നേതൃത്വത്തില്‍ 300 പൊലീസുകാര്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിന് ചുറ്റും കാവലുണ്ട്.
https://www.facebook.com/Malayalivartha