സ്വർണ്ണകുട്ടിയുടെ പണത്തിലും പ്രതാപത്തിലും മഞ്ഞളിച്ച പോലീസ് ഏമാന്മാർക്ക് മുട്ടൻ പണി... ചങ്ങരംകുളം പീഡനത്തിൽ തീയേറ്റർ ഉടമയെ അറസ്റ്റ് ചെയ്ത തൃശൂർ റേഞ്ച് ഐജി എം ആർ അജിത് കുമാറിനെയും മലപ്പുറം എസ് പി പ്രതീഷ് കുമാറിനെയും തൽസ്ഥാനങ്ങളിൽ നിന്നും നീക്കം ചെയ്യും

ചങ്ങരംകുളം പീഡനത്തിൽ തീയേറ്റർ ഉടമയെ അറസ്റ്റ് ചെയ്ത തൃശൂർ റേഞ്ച് ഐജി എം ആർ അജിത് കുമാറിനെയും മലപ്പുറം എസ് പി പ്രതീഷ് കുമാറിനെയും തൽസ്ഥാനങ്ങളിൽ നിന്നും നീക്കം ചെയ്യും. നിയമസഭാ സമ്മേളനം നടക്കുമ്പോൾ ഇത്തരമൊരു വിഡ്ഢിത്തം കാണിച്ച ഉയർന്ന ഉദ്യോഗസ്ഥർ സ്വന്തം ജോലി ചെയ്യാൻ പ്രാപ്തരല്ലെന്നാണ് സർക്കാർ കരുതുന്നത്.
ഡിജിപി ലോകനാഥ് ബഹ്റയാണ് അജിത്ത് കുമാറിനെ തൃശൂർ ഐ ജിയാക്കിയത്. പ്രതീഷ് കുമാറിനെ എസ് പിയാക്കിയതും സംസ്ഥാന പോലീസ് മേധാവി തന്നെയാണ്. ഡിജിപിയെ അറിയിക്കാതെയാണ് അറസ്റ്റ് നടന്നത്. മലപ്പുറത്തെ തീയറ്റർ ഉടമ വൻ സാമ്പത്തിക ശക്തിയുള്ള ജില്ലയിലെ സമ്പന്നനാണ്.
അദ്ദേഹത്തിന് രാഷ്ട്രീയ ഭേദമന്യേ നിരവധി ബന്ധങ്ങളുണ്ട്. അറസ്റ്റ് നടന്ന ഉടൻ തന്നെ ലീഗിന്റെ പ്രധാന നേതാക്കൾ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടു. തൊട്ടുപിന്നാലെ ജില്ലയിലെ സി പി എം നേതാക്കളും മുഖ്യമന്ത്രിയെ വിളിച്ചു. അപമാനകരമായ നടപടി എന്നാണ് മുഖ്യമന്ത്രി ഉടൻ പ്രതികരിച്ചത്. ക്ഷുഭിതനായ മുഖ്യമന്ത്രി ഡി ജി പി യോട് ചൂടായി. അദ്ദേഹം അജിത്ത് കുമാറിനെയും പ്രതീഷിനെയും വിളിച്ചു.
അജിത്ത് കുമാറിനോട് തിരുവനന്തപുരത്തെത്താൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. നിയമസഭാ സമ്മേളനം നടക്കുമ്പോൾ ഇത്തരം ബുദ്ധിശൂന്യമായ പ്രവൃത്തി കാണിച്ചത് എങ്ങനെയാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അജിത്ത് കുമാറിനോട് ചോദിച്ചു എന്നാണ് വിവരം. പീഡനവിവരം യഥാസമയം പോലീസിനെ അറിയിക്കാത്തതു കാരണമാണ് അറസ്റ്റ് എന്ന് അജിത്ത് കുമാർ വിശദീകരിച്ചു.
എന്നാൽ മലപ്പുറം എസ് പി അറിയാതെയാണ് അറസ്റ്റ് എന്ന് അദ്ദേഹവുമായി ബന്ധപ്പെട്ടവർ പറയുന്നു. ത്യശൂർ ഐ.ജി.യുടെ നേത്യത്വത്തിലാണ് അന്വേഷണം നടക്കുന്നത്. പ്രതീഷ് കുമാർ അക്കാര്യം അറിയണമെന്നില്ല. അന്വേഷണത്തിലെ വീഴ്ചക്കെതിരെ ചങ്ങരംകുളം എസ് ഐയെ അറസ്റ്റ് ചെയ്തതുപോലെയാണ് തീയേറ്റർ ഉടമയെയും അറസ്റ്റ് ചെയ്തതെന്നും അജിത്ത് കുമാർ വാദിക്കുന്നു. ഇത്തരം വാദങ്ങളിൽ തീർച്ചയായും അർത്ഥമുണ്ട്.
നിയമ പ്രകാരം ഒരു ക്രിമിനൽ കുറ്റം നടന്നാൽ അക്കാര്യം ആദ്യം അറിയിക്കേണ്ടത് പോലീസിനെയാണ്, ചൈൽഡ് ലൈനെയല്ല. കാരണം ചൈൽഡ് ലൈൻ ഒരു സർക്കാരിതര സംഘടനയാണ്. അതിന് സർക്കാരോ ജുഡീഷ്യറിയുമായോ യാതൊരു ബന്ധവുമില്ല. അങ്ങനെയുള്ള ഒരു സ്ഥാപനത്തെ തീയേറ്റർ ഉടമ എന്തിന് വിശ്വാസത്തിലെടുത്തു എന്നാണ് പോലീസ് ചോദിക്കുന്നത്.
എന്നാൽ തീയേറ്റർ ഉടമ ഒരു സാഹചര്യത്തിലും തന്റെ തീയേറ്ററിന്റെ പേര് പുറത്തു വിടാൻ ആഗ്രഹിച്ചില്ല. അതുകൊണ്ടാണ് അദ്ദേഹം പോലീസിനെ സമീപിക്കാത്തത് എന്നറിയുന്നു. മാത്രവുമല്ല പോലീസിനെ തീയേറ്റർ ഉടമ വിശ്വസിക്കുന്നുമില്ല. കാരണം എതിർകക്ഷി ജില്ലയിലെ എണ്ണപ്പെട്ട പണക്കാരനുമാണ്. ഒത്തുകളി സാധ്യത തീയേറ്റർ ഉടമ മുൻകൂട്ടി കണ്ടിരുന്നു.
https://www.facebook.com/Malayalivartha























