മൂന്നാറിലെ മലനിരകളെ സാക്ഷി നിർത്തി ഇരു കമ്യൂണിസ്റ്റ് പാർട്ടികളും നെഞ്ചോട് നേർ; മൂന്നാറിൽ കെട്ടിടങ്ങൾക്ക് എൻ.ഒ.സി പ്രത്യേക നിയമ നിർമാണം നടത്തുമെന്ന് മുഖ്യമന്ത്രി: മൂന്നാറിലെ എട്ട് വില്ലേജുകളിലുള്ള നിരോധന ഉത്തരവുകൾ പിൻവലിക്കാനാകില്ലെന്ന് റവന്യുമന്ത്രി ചന്ദ്രശേഖരൻ

മൂന്നാറിൽ കർഷകർ അനുഭവിക്കുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സി പി ഐ ക്കും സി.പിഎമ്മിനും വിരുദ്ധാഭിപ്രായം. മൂന്നാറിലെ എട്ട് വില്ലേജുകളിലുള്ള നിരോധന ഉത്തരവുകൾ പിൻവലിക്കാനാകില്ലെന്ന് റവന്യുമന്ത്രി ചന്ദ്രശേഖരൻ നിയമസഭയെ അറിയിച്ചപ്പോൾ കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകാമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ തടയില്ലെന്ന് മുഖ്യമന്ത്രി പറയുകയും ചെയ്തു. സർക്കാർ ഉത്തരവ് പുറത്തിറക്കിയപ്പോൾ ഉദ്യോഗസ്ഥ തലത്തിലുണ്ടായ ആശയക്കുഴപ്പമാണ് നിരോധന ഉത്തരവിന് കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
റവന്യു വകുപ്പിന്റെ എൻഒസി ഇല്ലാതെയും പഞ്ചായത്തിന്റെ അനുമതിയില്ലാതെയും മൂന്നാറിൽ ഒരു നിയമനിർമ്മാണവും അംഗീകരിക്കാനാവില്ലെന്ന് ചന്ദ്രശേഖൻ വ്യക്തമാക്കി. ഹൈക്കോടതി അങ്ങനെയാണ് നിർദ്ദേശിച്ചത്. അതേ സമയം ദേവികുളം സബ് കളക്ടർ സർക്കാർ ഉത്തരവിനെ തെറ്റായി വ്യാഖ്യാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. നിർമ്മിതികൾക്ക് അനുമതി നൽകരുതെന്ന മട്ടിലാണ് സബ് കളക്ടർ കത്ത് നൽകിയത്.
ജനങ്ങൾക്ക് പ്രയാസം അനുഭവപ്പെടാതെ തന്നെ സർക്കാർ ഉത്തരവ് പ്രകാരം നിർമ്മാണം പ്രവർത്തനങ്ങൾക്ക് അനുമതി നൽകണമെന്ന് കളക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. മൂന്നാറിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നിയമനിർമ്മാണം നടത്തുമെന്നും മുഖ്യമത്രി പറഞ്ഞു. ഫലത്തിൽ എൻ ഒ സി പിൻവലിക്കാനാവില്ലെന്ന മന്ത്രി ചന്ദ്രശേഖരന്റെ വാദങ്ങളെ തള്ളുകയായിരുന്നു മുഖ്യമന്ത്രി.
ഇത് സംബന്ധിച്ച് നിയമസഭയിൽ വിഷയം ഉന്നയിച്ച കെ എം മാണിയെ പിന്തുണക്കുകയായിരുന്നു മുഖ്യമന്ത്രി. നിരോധന ഉത്തരവ് പിൻവലിക്കണമെന്നായിരുന്നു കെ എം മാണിയുടെ ആവശ്യം. നിരോധന ഉത്തരവ് പിൻവലിച്ചില്ലെകിലും നിർമ്മാണം അനുവദിക്കാമെന്ന നിലപാടാണ് മുഖ്യമന്ത്രി എടുത്തത്. മന്ത്രി ചന്ദ്രശേഖരനാകട്ടെ ഒരു തരത്തിലും നിർമ്മാണങ്ങൾക്ക് അനുമതി നൽകാനാകില്ലെന്ന് പറഞ്ഞു.
മൂന്നാർ എം എൽ എ ,എസ്.രാജേന്ദ്രനും മാണിയെ പിന്തുണച്ചു. സർക്കാർ അറിയാതെ ഉദ്യോഗസ്ഥർ ഉത്തരവ് ഇറക്കുന്നുണ്ടെന്നാണ് രാജേന്ദ്രൻ പറഞ്ഞു. സ്വന്തം ഭൂമിയിൽ കർഷകർക്ക് വീടുവയ്ക്കാനാകുന്നില്ലെന്നും കൃഷി ചെയ്യാനാകുന്നില്ലെന്നും കെ എം മാണി പറഞ്ഞു. ചിന്നകന്നാൽ, ശാന്തമ്പാറ, വെള്ളത്തൂവൽ, ആന വിലാസം, പള്ളിവാസൽ, ആനവരട്ടി, ബൈസൻവാലി തുടങ്ങിയ മേഖലകളിലും നിർമ്മാണ പ്രവർത്തനങ്ങൾക്ക് എൻ ഒ സി പാസാക്കി കഴിഞ്ഞ മാസം സർക്കാർ ഉത്തരവിറക്കിയിരുന്നു.
സി പി ഐ യും സി പി എമ്മും മൂന്നാർ വിഷയത്തിൽ തമ്മിൽ ഇടയുന്നത് ആദ്യ സംഭവമല്ല. നേരത്തെയും കാനം രാജേന്ദ്രനും സി പി എം, എം എൽ എ രാജേന്ദ്രനും തമ്മിൽ തുറന്ന പോര് നടത്തിയിരുന്നു. മൂന്നാറിൽ സർക്കാർ രാജേന്ദ്രനാപ്പമാണ്. മുഖ്യമന്ത്രിയുടെ പിന്തുണയും രാജേന്ദ്രനാണ്. ഇത് സി പി ഐ യെ പലവട്ടം ചൊടിപ്പിച്ചിട്ടുണ്ട്. ഇടക്കാലത്ത് സി പി ഐ- സി പി എം തർക്കത്തിൽ അയവുണ്ടായിരുന്നു. കെ എം മാണി യുഡിഎഫിലെത്തിയ ശേഷം ഇവർ പരസ്പരം കൊമ്പു കോർക്കുന്നത് നിർത്തിയിരുന്നു. മൂന്നാർ വിഷയം സജീവമായാൽ വീണ്ടും സിപിഎം, സി പി ഐ തർക്കം രൂക്ഷമാകും.
https://www.facebook.com/Malayalivartha


























