പാർട്ടി സെക്രട്ടറിയിൽ നിന്ന് മുഖ്യമന്ത്രിയിലേക്കുള്ള ദൂരം പിണറായി വിജയൻ മനസ്സിലാക്കുന്നില്ല ; പ്രധാനമന്ത്രി നരേന്ദ്രമോദി കൂടികാഴ്ചയ്ക്കുള്ള അനുമതി നിഷേധിച്ചെന്നുള്ള മുഖ്യമന്ത്രിയുടെ ആരോപണം വാസ്തവവിരുദ്ധമെന്ന് ബിജെപി സംസ്ഥാന വക്താവ് എംഎസ് കുമാർ

സംസ്ഥാനമുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയെ കാണാൻ ശ്രമിച്ചതും , മോദി അനുമതി നൽകിയില്ല എന്ന വിവാദങ്ങളും ഏറെ ചർച്ചചെയ്യപ്പെട്ടു. ഇതിനു പിന്നാലെയാണ് സംഭവത്തിന് വിശദീകരണവുമായി ബിജെപി വക്താവ് രംഗത്ത് എത്തിയത്. പിണറായി വിജയൻ ഇപ്പോളും പാർട്ടി സെക്രട്ടറിയെപോലെ പെരുമാറുകയാണ് എന്ന് രൂക്ഷഭാഷയിലായിരുന്നു ബിജെപി നേതാവിന്റെ വിമർശനം.
പ്രധാനമന്ത്രി നരേന്ദ്രമോദി കൂടികാഴ്ചയ്ക്കുള്ള അനുമതി നിഷേധിച്ചെന്നുള്ള മുഖ്യമന്ത്രിയുടെ ആരോപണം വാസ്തവവിരുദ്ധമെന്ന് ബിജെപി സംസ്ഥാന വക്താവ് എംഎസ് കുമാർ വ്യക്തമാക്കി. സംസ്ഥാനത്തെ മന്ത്രിമാർക്ക് മുഖ്യമന്ത്രിയെ കാണാൻ കിട്ടാത്ത സ്ഥിതിയാണുള്ളത്. അപ്പോൾ പ്രധാനമന്ത്രിയെ കാണാൻ ഒരു തവണ അവസരം നിഷേധിച്ചതിന്റെ പേരിൽ പ്രധാനമന്ത്രിയെയും കേന്ദ്രസർക്കാരിനെയും ഇത്രയധികം വിമർശിക്കേണ്ട കാര്യമില്ല. സമരവും ഭരണവും ഒരുമിച്ച് നടത്തുക എന്ന പ്രവണതയാണ് സംസ്ഥാന സർക്കാർ നടത്തിവന്നിരുന്നത്. ഇടത് സർക്കാർ ഇപ്പോഴത് സമരം മാത്രമെന്ന അവസ്ഥയിലേക്ക് എത്തിച്ചിട്ടുണ്ടെന്നും എംഎസ് കുമാർ പരിഹസിച്ചു.
https://www.facebook.com/Malayalivartha


























