രാജ്യം വീണ്ടു തല കുനിയ്ക്കുന്നു; വിനോദ സഞ്ചാരത്തിനെത്തിയ റഷ്യന്‍ യുവതിയെ നാലംഗ സംഘം കൂട്ടബലാത്സംഗത്തിനിരയാക്കി
കോവളത്ത് മരിച്ച വിദേശ വനിതയുടെ മരണത്തിന്റെ ദുരൂഹതകൾ നീങ്ങും മുൻപ് വിനോദ സഞ്ചാരത്തിനെത്തിയ റഷ്യന്‍ വനിതയ്ക്ക് നേരെ ക്രൂര പീഡനം. തമിഴ്നാട്ടിലാണ് ഈ ദാരുണ സംഭവം അരങ്ങേറിയത്. റഷ്യൻ വനിത താമസിച്ചിരുന്ന ഗസ്റ്റ് ഹൗസില്‍വെച്ച് നാലുപേര്‍ ചേര്‍ന്ന് യുവതിയെ ക്രൂര പീഡനത്തിനിരയാക്കുകയായിരുന്നു.
തിരുവണ്ണാമലൈയിലുള്ള ക്ഷേത്ര പരിസരത്താണ് വിദേശവനിത താമസിച്ചിരുന്നത്. ചെന്നൈയില്‍ നിന്നും 194 കിലോമീറ്റര്‍ മാറിയാണ് തിരുവണ്ണാമലൈ. 21 വയസ്സുകാരിയായ യുവതിയെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഡോക്ടറുടെ പരിശോധനയില്‍ യുവതിയുടെ ശരീരത്തില്‍ മുറിവുകള്‍ കണ്ടെത്തി. കൂടാതെ ശരീരത്തില്‍ പല്ലു കൊണ്ട് കടിച്ച പാടുകളുമുണ്ട്. ഇവരുടെ സുരക്ഷയ്ക്കുവേണ്ടിയുള്ള എല്ലാ ഏര്‍പ്പാടും പോലീസ് ചെയ്യുന്നുണ്ട്. വിദേശ വനിതയെ സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള നടപടികളും ചര്‍ച്ച ചെയ്യുന്നുണ്ട്.
റഷ്യന്‍ മന്ത്രാലയവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. പ്രതിയും അവരുടെ സഹോദരനും ഗസ്റ്റ് ഹൗസ് ജീവനക്കാരനും ടാക്‌സി ഡ്രൈവറും ചേര്‍ന്നാണ് പീഡിപ്പിച്ചത്. ഒരാഴ്ചയായി ഈ ഗസ്റ്റ് ഹൗസിലായിരുന്നു വിദേശ വനിതയുടെ താമസം. പ്രതികളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
https://www.facebook.com/Malayalivartha