മറ്റൊരു വിവാഹം കഴിക്കാൻ അച്ഛനെക്കൊണ്ട് പത്ത് ദിവസത്തേയ്ക്ക് ഭാര്യയെ വിവാഹം കഴിപ്പിച്ച് മൂത്ത മകൻ; പലതവണ മുൻ മരുമകളെ ബലാത്സംഗത്തിനിരയാക്കി ഇളയ മകനെകൊണ്ട് വീണ്ടും വിവാഹം!! മുത്തലാക്കില്‍ ഇന്ത്യയിലെ ആദ്യ കേസ് റജിസ്റ്റര്‍ ചെയ്തു
മുത്തലാക്ക് പരാതിയിന്മേൽ ഇന്ത്യയിലെ ആദ്യ കേസ് റജിസ്റ്റര്‍ ചെയ്തു. നിക്കാ ഹലാല്‍ പ്രകാരം ഭര്‍ത്താവിന് വീണ്ടും വിവാഹം കഴിക്കാന്‍ ഭര്‍ത്തൃപിതാവിനെയും ഭര്‍ത്തൃസഹോദരനെയും ഉള്‍പ്പെടെ വിവാഹം കഴിക്കേണ്ടി വന്ന ഭാര്യയാണ് പരാതിയുമായി വന്നത്. മുത്തലാഖ് ചൊല്ലി ഭാര്യയെ മൊഴി ചൊല്ലിയ ഇയാള്‍ ഭാര്യയെ വീണ്ടും എടുക്കാന്‍ വേണ്ടി ഭര്‍ത്തൃപിതാവിനെയും സഹോദരനെയും കൊണ്ട് വിവാഹം കഴിപ്പിക്കുകയും നിക്കാഹ് ഹലാല നടപ്പിലാക്കുകയുമായിരുന്നു.
ഭര്‍ത്താവ് മൊഴി ചൊല്ലിയതിന് പിന്നാലെ യുവതിക്ക് ഭര്‍ത്തൃപിതാവിനെ പത്തു ദിവസത്തേക്ക് വിവാഹം ചെയ്യേണ്ട സ്ഥിതി വന്നു. ഈ കാലയളവില്‍ ഇയാള്‍ പല തവണ മുന്‍ മരുമകളെ ബലാത്സംഗത്തിന് ഇരയാക്കി. പിന്നീട് നിക്കാ ഹലാല്‍ പ്രകാരം ഭര്‍ത്താവ് വീണ്ടും വിവാഹം കഴിക്കുകയും വീണ്ടും മൊഴി ചൊല്ലിയ ശേഷം അനുജന് വിവാഹം കഴിച്ചു കൊടുത്ത് നിക്കാ ഹലാല വീണ്ടും നടത്തി. ഇങ്ങിനെ ഓരോ തവണ നിക്കാ ഹലാലയ്ക്ക് മുമ്ബ് പലര്‍ക്കും ഭാര്യയെ വിവാഹം കഴിച്ചു കൊടുത്തു. ഒടുവില്‍ ഗതികെട്ടപ്പോള്‍ യുവതി പോലീസിന് നല്‍കിയ പരാതിയില്‍ ഭര്‍ത്താവിനും മറ്റു കുടുംബാംഗങ്ങള്‍ക്കും എതിരേ പീഡനത്തിനും ഭര്‍ത്തൃപിതാവിനെതിരേ ബലാത്സംഗത്തിനും കേസെടുത്തിരിക്കുകയാണ്.
2009 ജൂലൈയിലായിരുന്നു പ്രേംനഗര്‍ പോലീസ് സ്‌റ്റേഷന് സമീപം സുര്‍ഖാ രാജ ചൗക്ക് മൊഹല്ലയിലെ ഒരു ഡ്രൈവര്‍ യുവതിയെ വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞ് പ്രസവിക്കാന്‍ കഴിയാതെ വന്നതോടെ വീട്ടുകാര്‍ ശാരീരികമായി ദ്രോഹിക്കാനും അപമാനിക്കാനും തുടങ്ങി. 2011 ഫെബ്രുവരി 15 ന് ഭര്‍ത്താവ് കുടുംബാംഗങ്ങളുടെ സാന്നിദ്ധ്യത്തില്‍ മുത്തലാക്ക് നടത്തി മൊഴി ചൊല്ലി.
തുടര്‍ന്ന് പിതാവ് മരിച്ച് സഹോദരങ്ങളെല്ലാം സ്വന്തം കുടുംബങ്ങളായി മാതാവ് ആങ്ങളമാര്‍ക്കൊപ്പം കഴിയുകയും ചെയ്യുന്ന സാഹചര്യത്തില്‍ എവിടെപോകുമെന്ന് ചോദിച്ചപ്പോള്‍ ആചാരം തെറ്റിക്കാന്‍ കഴിയില്ലെന്നും ഭര്‍ത്തൃപിതാവിനെ വിവാഹം കഴിച്ച് നിക്കാ ഹലാല ചെയ്യാന്‍ ആവശ്യപ്പെടുകയാണ് ഭര്‍ത്താവ് ചെയ്തത്. ഇത് നിരസിച്ചപ്പോള്‍ ഭര്‍ത്താവിന്റെ വീട്ടുകാര്‍ പട്ടിണിക്കിട്ടു. ശരീരത്ത് മരുന്നുകള്‍ കുത്തിവെയ്ക്കാന്‍ ആരംഭിച്ചു. 2011 ജൂലൈ 1 ന് ഭര്‍ത്തൃപിതാവിനെ വിവാഹം കഴിക്കേണ്ടി വന്നു. 11 ദിവസം നീണ്ട ജീവിതത്തില്‍ അനേകം തവണ ബലാത്സംഗം ചെയ്ത ശേഷം അയാള്‍ മുത്തലാക്ക് ചൊല്ലി ബന്ധം വേര്‍പെടുത്തി.
2011 നവംബറില്‍ ഭര്‍ത്താവ് വീണ്ടും വിവാഹം കഴിച്ചെങ്കിലും ഭര്‍ത്തൃപിതാവ് വിട്ടില്ല. അയാള്‍ വീണ്ടും ബലാത്സംഗം ചെയ്തു. ഇതിനിടയില്‍ ഭര്‍ത്താവിന്റെ പീഡനം വേറെയും. ആറു വര്‍ഷത്തോളം കൊടിയ സാഹചര്യത്തില്‍ ജീവിച്ചു. 2017 ജനുവരി 4 ന് ഭര്‍ത്താവ് വീണ്ടും മുത്തലാക്ക് ചൊല്ലി വിവാഹമോചനം നേടി. തുടര്‍ന്ന് യുവതി 2017 ഫെബ്രുവരിയില്‍ പരാതി നല്‍കിയെങ്കിലും അപമാനം ഭയന്ന് ബലാത്സംഗകുറ്റം കാണിച്ചില്ല.
തുടര്‍ന്ന് ഭര്‍ത്താവ് വീണ്ടും എത്തി ഇത്തവണ സഹോദരനെ വിവാഹം ചെയ്ത നിക്കാ ഹലാല ചെയ്യാനായിരുന്നു ആവശ്യപ്പെട്ടത്. എന്നാല്‍ യുവതി ഇതും നിഷേധിച്ചു. ഇളയ സഹോദരനെ വിവാഹം കഴിച്ച നിക്കാ ഹലാല നേടാന്‍ ഭര്‍ത്താവ് പല തവണ നിര്‍ബ്ബന്ധിച്ചു. പീഡിപ്പിച്ചു, വധഭീഷണി വരെ മുഴക്കി. എന്നാല്‍ ഇത്തവണ തനിക്ക് നീതി കിട്ടണമെന്നാണ് യുവതിയുടെ നിലപാട്.
പിന്നീട് പരാതിയില്‍ ഉറച്ചു നിന്ന യുവതി ഇപ്പോള്‍ ഇളയ സഹോദരിക്കും അവരുടെ 14 കാരിയായ മകള്‍ക്കുമൊപ്പം ഗാര്‍ഹി ചൗക്കിയിലാണ് താമസിക്കുന്നത്. ഭരണ്ടാം തവണയും മുത്തലാക്ക് നടത്തിയ ശേഷം മൂന്ന് ദിവസങ്ങളോളമാണ് ഭര്‍ത്താവ് ഭക്ഷണവും വെള്ളവും തരാതെ പീഡിപ്പിച്ചത്. ഭര്‍ത്താവ് മുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിക്കുന്നതിനിടയില്‍ മാതാവും സഹോദരിയും ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു. നിലവില്‍ എംബ്രോയ്ഡറി ജോലി ചെയ്യുന്ന യുവതി 50 രൂപ ദിവസക്കൂലിക്ക് ജോലി ചെയ്യുകയാണ്.
ഭര്‍ത്താവും മാതാപിതാക്കളും മൂന്ന് സഹോദരന്മാരും സഹോദരിയും ഉള്‍പ്പെടെ ഏഴു പേര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത് ക്വിലാ പോലീസ് ആണ്. സ്ത്രീധനം ചോദിക്കല്‍, മുറിവേല്‍പ്പിക്കല്‍, വിഷം നല്‍കി കൊല്ലാന്‍ ശ്രമിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് വീട്ടുകാര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. ഭര്‍ത്തൃപിതാവിനെതിരേ ബലാത്സംഗം, ഭര്‍ത്താവിനെതിരേ അസ്വാഭാവിക ലൈംഗികത, ഗാര്‍ഹിക പീഡനം, സ്ത്രീധനം ആവശ്യപെട്ടുള്ള പീഡനം തുടങ്ങി അനേകം കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. സംഭവത്തില്‍ ഭര്‍ത്താവിനെയും യുവതിയെയും കൗണ്‍സിലിംഗിന് വിട്ടിട്ടുണ്ട്. തീര്‍പ്പായില്ലെങ്കില്‍ എല്ലാവരേയും രായ്ക്കു രാമാനം അറസ്റ്റ് ചെയ്യാനാണ് ഉദ്ദേശം.
https://www.facebook.com/Malayalivartha