ഇന്ത്യൻ ജനതയെ ഒന്നാകെ നാണം കെടുത്തിയ ആൾക്കൂട്ട കൊലപാതകങ്ങൾക്ക് തടയിടാൻ പ്രത്യേക സംഘവുമായി കേന്ദ്രസർക്കാർ

രാജ്യത്ത് ആൾക്കൂട്ട കൊലപാതകങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ നിയമ നിർമ്മാണം ഉൾപ്പെടെയുള്ള നടപടികൾ ആലോചിക്കുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. ആൾക്കൂട്ട കൊലപാതകങ്ങളും ആക്രമങ്ങളും നിയന്ത്രിക്കാൻ ആവശ്യമായ മാർഗനിർദ്ദേശങ്ങളായി ആഭ്യന്തര മന്ത്രാലയം ഉന്നതതല സമിതി രൂപീകരിച്ചിട്ടുണ്ടെന്നും ശുപാർശകൾ മന്ത്രിതല സമിതി പരിഗണിക്കുമെന്നും രാജ്നാഥ് പറഞ്ഞു.
ഇന്ത്യൻ ജനതയെ ഒന്നാകെ നാണം കെടുത്തിയ സംഭവങ്ങളായിരുന്നു ആൾക്കൂട്ട കൊലപാതകങ്ങൾ. കൊലപാതക എണ്ണം വർധിച്ചതോടെ പ്രത്യേക ധൗത്യ സംഘത്തെ നിയമിക്കാൻ തയ്യാറായിരിക്കുകയാണ് കേന്ദ്ര സർക്കാർ. സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ വാർത്തകളിൽ കൂടെയാണ് ഒട്ടുമിക്ക കൊലപാതകങ്ങളും നടക്കുന്നതെന്ന് കേന്ദ്രം കണ്ടെത്തി.
1984ലെ സിക്ക് കലാപവും ആൾക്കൂട്ട കൊലപാതക സ്വഭാവമുള്ളതാണെന്ന് രാജ്നാഥ് ആവർത്തിച്ചത് കോൺഗ്രസ് അംഗങ്ങളെ പ്രകോപിപ്പിച്ചു. തൃണമൂൽ അംഗം സുദീപ് ബന്ദോപാദ്ധ്യായ അവതരിപ്പിച്ച വിഷയം അനുവദിക്കാൻ സ്പീക്കർ സുമിത്രാ മഹാജൻ ആദ്യം മടിച്ചെങ്കിലും സി.പി.എം അംഗം മുഹമ്മദ് സലീം അടക്കമുള്ളവരുടെ ഇടപെടലുകളെ തുടർന്ന് വഴങ്ങുകയായിരുന്നു. ആൾക്കൂട്ട കൊലയും അക്രമവും തടയാൻ സംസ്ഥാനങ്ങളിൽ പൊലീസിനെ കൂടുതൽ ശക്തമാക്കേണ്ടതുണ്ടെന്ന് അണ്ണാ ഡി.എം.കെ അംഗം തമ്പി ദുരൈ ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha


























