ഹനാന് പൊരുതി കയറുന്ന കൗമാര കാലത്തിന്റെ പ്രതീകം; ഹന്നക്ക് പിന്തുണയുമായി കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം; ഹനാനെ ആക്രമിക്കുന്നത് നിര്‍ത്താനും കണ്ണന്താനത്തിന്റെ ആവശ്യം

മീന്‍വിറ്റ് ഉപജീവനമാര്‍ഗം കണ്ടെത്തുന്ന വിദ്യാര്‍ഥിനി ഹന്നാന് പിന്തുണയും ഒപ്പം അഭിനന്ദനവുമായി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് കണ്ണന്താനം അഭിനന്ദനം അറിയിച്ചത്. ഹനാനെതിരെ സാമൂഹികമാധ്യമങ്ങളില്‍ നടക്കുന്ന ആക്രമണങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവും കണ്ണന്താനം പോസ്റ്റിലൂടെ കണ്ണന്താനം നടത്തുന്നുണ്ട്. ഹനാനെ ആക്രമിക്കുന്നത് നിര്‍ത്താനും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്.
സ്‌കൂള്‍ പഠന ചിലവുകള്‍ക്കും സ്വന്തം കുടുംബത്തിന്റെ സംരക്ഷണത്തിനുമായി മീന്‍ വില്‍പ്പന നടത്തിയ ഹനാന്‍ പൊരുതി കയറുന്ന കൗമാര കാലത്തിന്റെ പ്രതീകമാണ് ഹനാനെന്നും ഫേസ്ബുക്കില്‍ കുറിക്കുന്നു.
കണ്ണന്താനത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്
Kerala sharks stop attacking #Hanan. I’m ashamed. Here is a girl trying to put together a shattered life. You vultures !
വിദ്യാഭ്യാസത്തിനും കുടുംബത്തെ സംരക്ഷിക്കുന്നതിനുമായി ഹനാൻ നടത്തുന്ന അതി ജീവനത്തിന്റെ കഥ മാധ്യമങ്ങളിലൂടെ അറിയാൻ സാധിച്ചു. നമ്മുടെ കൊച്ചു കേരളത്തിൽ ഇതുപോലുള്ള അറിയപ്പെടാതെ കിടക്കുന്ന നൂറുകണക്കിന് കഠിനാധ്വാനികൾക്ക് പ്രചോദനമാകുന്ന അതിജീവനത്തിന്റെ കഥയാണ് ഹനാനിന്റേത്. സ്‌കൂൾ പഠന ചിലവുകൾക്കും സ്വന്തം കുടുംബത്തിന്റെ സംരക്ഷണത്തിനുമായി മീൻ വിൽപ്പന നടത്തിയ ഹനാൻ പൊരുതി കയറുന്ന കൗമാര കാലത്തിന്റെ പ്രതീകമാണ്. നമ്മുടെ പ്രധാനമന്ത്രി റെയിൽവേ സ്റ്റേഷനിൽ ചായ വിറ്റു നടന്ന ആളായിരുന്നു. ജീവിതത്തിലെ കഷ്ടപ്പാടുകളോട് പൊരുതാനുള്ള അടങ്ങാത്ത ഇച്ഛശക്തി യാണ് അദ്ദേഹത്തെ രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തിൽ വരെ എത്തിച്ചത്. ജീവിതത്തെ പൊസിറ്റിവ് ആയി എടുത്തു മുന്നേറുന്നവർക്ക് മാത്രമേ നേട്ടങ്ങളും ഉണ്ടാക്കാൻ സാധിക്കൂ. വലിയൊരു ഭാവി#ഹനാന് മുന്നിൽ തുറക്കാൻ എല്ലാവരും ഒരുമിക്കുക തന്നെ ചെയ്യും....
https://www.facebook.com/Malayalivartha


























